മോശം സമയത്തും തോൽക്കാതെ ജയിച്ച് ബ്ലാസ്റ്റേഴ്‌സ്, വരാനിരിക്കുന്നത് വലിയ പരീക്ഷണങ്ങൾ

മൂന്നാഴ്ചത്തെ ഇടവേളക്ക് ശേഷം ആരംഭിച്ച ഇന്ത്യൻ സൂപ്പർ ലീഗിലെ 10 ആം സീസണിലെ തങ്ങളുടെ നാലാം മത്സരത്തിന് ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ് മത്സരം ഇരുടീമുകളും ഓരോ ഗോളടിച്ച് സമനിലയിൽ അവസാനിച്ചു . 11 ആം മിനിറ്റിൽ ലെസ്റ്റർ നേടിയ ഗോളിലൂടെ മുന്നിലെത്തിയ നോർത്ത് ഈസ്റ്റിന് മറുപടി രണ്ടാം പകുതിയുടെ 49 ആം മിനിറ്റിൽ ഡാനിഷ് ഫാറൂഖാണ്. ഇരുടീമുകളും ജയത്തിനായി പൊരുതി നോക്കിയെങ്കിലും രണ്ട്ടീമുകളുടെയും പ്രതിരോധം ഉറച്ച്നിന്നതോടെ ആരാലും തോൽക്കാതെ മത്സരം അവസാനിച്ചു.

ഒന്നാം പകുതി

ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ മുന്നേറ്റങ്ങളോടെ ആരംഭിച്ച ആദ്യ പകുതിക്കാണ് ആരാധകർ സാക്ഷ്യം വഹിച്ചത്. പരിക്കും സസ്പെന്ഷനും കാരണം പ്രധാന താരങ്ങൾ പലരും ഇല്ലാതെ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ പ്രതിരോധ നിരയെയാണ് വിശ്വസിച്ച് ഇറക്കിയത്. ദിമിത്രിയോസും പ്രെപയും നുണയും ചേർന്നുള്ള മുന്നേറ്റ നിര തുടക്കം മുതൽ നോർത്ത് ഈസ്റ്റ് ബോക്സിൽ തലവേദനകൾ സൃഷ്ടിച്ചപ്പോൾ ബ്ലാസ്റ്റേഴ്‌സ് എപ്പോൾ വേണമെങ്കിലും ഗോളടിക്കുമെന്ന പ്രതീതി ഉണ്ടായി. എന്നാൽ നിർഭാഗ്യം ടീമിനെ ചതിച്ചു.

അതിനിടയിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ ബലഹീനതകൾ എടുത്ത് കാണിച്ച് നോർത്ത് ഈസ്റ്റ് മുന്നേറ്റം നടക്കുന്നത്. കളിയുടെ 12 ആം മിനിറ്റിൽ നോർത്ത് ഈസ്റ്റ് മുന്നേറ്റനിരയുടെ പരസ്പര ധാരണയുടെ പിറന്ന മുന്നേറ്റം ബോക്സിങ് ഉള്ളിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ കാഴ്ചക്കാരാക്കി ഗോളിലേക്ക് വിടുമ്പോൾ നെസ്റ്ററിനെ മാർക്ക് ചെയ്യാൻ പോലും ആരും ഉണ്ടായില്ല

ഇന്നത്തെ തങ്ങളുടെ ബലം മുന്നേറ്റം തന്നെ ആണെന്നും അതിന്റെ കരുത്തിൽ മാത്രമേ മുന്നേറാൻ പറ്റു എന്നും മനസിലാക്കിയ ടീം പിന്നെ മനോഹരമായി തന്നെ ആക്രമണം അഴിച്ചുവിട്ടു . ഇതിനിടയിൽ രണ്ട് തവണയാണ് ബ്ലാസ്റ്റേഴ്‌സ് ഗോൾ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങിയത്. നിരാശപ്പെടാതെ വീണ്ടും വീണ്ടും ആക്രമിച്ച ടീമിന് കിട്ടേണ്ട അർഹിച്ച പെനാൽറ്റി റഫറി അനുവദിച്ചില്ല. ബോക്സിങ് ഉള്ളിൽ പ്രെപയെ ജേഴ്സിയിൽ പിടിച്ചുവലിച്ച് താഴെ ഇട്ടിട്ടും റഫറി അതൊന്നും കാണാതെ പോയി.

ആ ഗോളടിച്ചത് ഒഴിച്ചാൽ നോർത്ത് ഈസ്റ്റ് പ്രതിരോധത്തിൽ വലിഞ്ഞ് തന്നെയാണ് മത്സരത്തിലെ ആദ്യ പകുതി കളിച്ചത്. ബ്ലാസ്റ്റേഴ്സിന് ആകട്ടെ അർഹിച്ച ഗോൾ നേടാൻ പറ്റിയിലെന്ന നിരാശ ആയിരുന്നു അപ്പോൾ ബാക്കി ആയിരുന്നു .

രണ്ടാം പകുതി

രണ്ടാം പകുതിയുടെ തുടക്കം മുതൽ തന്നെ ആക്രമണം തന്നെ ആയിരുന്നു നടത്തിയിരുന്നത്. അതിനുള്ള പ്രതിഫലം അവർക്ക് കിട്ടിയത് കളിയുടെ 49 ആം മിനിറ്റിലാണ്. ലൂണയുടെ ഫ്രീകിക്കിന് തലവെച്ചു ഡാനിഷ് ഫാറൂഖ് തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ നേടി. സമനില ഗോൾ കാണാൻ കാത്തിരുളാൻ കൊച്ചി സ്റ്റേഡിയം പിന്നെ ആഹ്ലാദത്തിൽ തുള്ളിച്ചാടി. രണ്ട് ടീമുകളും ജയത്തിനായി ശ്രമിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സ് തന്നെ ആയിരുന്നു മികച്ച് നിന്നത്. വേഗതയേറിയ നീക്കങ്ങൾ ആയിരുന്നു ബ്ലാസ്റ്റേഴ്‌സ് കരുതെങ്കിൽ പ്രതിരോധം തന്നെ ആയിരുന്നു നോർത്ത് ഈസ്റ്റിന്റെ ബലം.

ഇന്ത്യൻ താരങ്ങൾ അടങ്ങിയ ഒരു പ്രതിയോരോധ നിരയുമായി ഇന്ന് സമനില പിടിച്ച ബ്ലാസ്റ്റേഴ്‌സ് ശൈലി എല്ലാ അർത്ഥത്തിലും അഭിനന്ദനം അർഹിക്കുന്നുണ്ട്. അടുത്ത മത്സരങ്ങളിൽ കൂടുതൽ മികവിലേക്ക് താരങ്ങൾ കടക്കുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷിക്കുന്നത്

Latest Stories

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ