മോശം സമയത്തും തോൽക്കാതെ ജയിച്ച് ബ്ലാസ്റ്റേഴ്‌സ്, വരാനിരിക്കുന്നത് വലിയ പരീക്ഷണങ്ങൾ

മൂന്നാഴ്ചത്തെ ഇടവേളക്ക് ശേഷം ആരംഭിച്ച ഇന്ത്യൻ സൂപ്പർ ലീഗിലെ 10 ആം സീസണിലെ തങ്ങളുടെ നാലാം മത്സരത്തിന് ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ് മത്സരം ഇരുടീമുകളും ഓരോ ഗോളടിച്ച് സമനിലയിൽ അവസാനിച്ചു . 11 ആം മിനിറ്റിൽ ലെസ്റ്റർ നേടിയ ഗോളിലൂടെ മുന്നിലെത്തിയ നോർത്ത് ഈസ്റ്റിന് മറുപടി രണ്ടാം പകുതിയുടെ 49 ആം മിനിറ്റിൽ ഡാനിഷ് ഫാറൂഖാണ്. ഇരുടീമുകളും ജയത്തിനായി പൊരുതി നോക്കിയെങ്കിലും രണ്ട്ടീമുകളുടെയും പ്രതിരോധം ഉറച്ച്നിന്നതോടെ ആരാലും തോൽക്കാതെ മത്സരം അവസാനിച്ചു.

ഒന്നാം പകുതി

ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ മുന്നേറ്റങ്ങളോടെ ആരംഭിച്ച ആദ്യ പകുതിക്കാണ് ആരാധകർ സാക്ഷ്യം വഹിച്ചത്. പരിക്കും സസ്പെന്ഷനും കാരണം പ്രധാന താരങ്ങൾ പലരും ഇല്ലാതെ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ പ്രതിരോധ നിരയെയാണ് വിശ്വസിച്ച് ഇറക്കിയത്. ദിമിത്രിയോസും പ്രെപയും നുണയും ചേർന്നുള്ള മുന്നേറ്റ നിര തുടക്കം മുതൽ നോർത്ത് ഈസ്റ്റ് ബോക്സിൽ തലവേദനകൾ സൃഷ്ടിച്ചപ്പോൾ ബ്ലാസ്റ്റേഴ്‌സ് എപ്പോൾ വേണമെങ്കിലും ഗോളടിക്കുമെന്ന പ്രതീതി ഉണ്ടായി. എന്നാൽ നിർഭാഗ്യം ടീമിനെ ചതിച്ചു.

അതിനിടയിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ ബലഹീനതകൾ എടുത്ത് കാണിച്ച് നോർത്ത് ഈസ്റ്റ് മുന്നേറ്റം നടക്കുന്നത്. കളിയുടെ 12 ആം മിനിറ്റിൽ നോർത്ത് ഈസ്റ്റ് മുന്നേറ്റനിരയുടെ പരസ്പര ധാരണയുടെ പിറന്ന മുന്നേറ്റം ബോക്സിങ് ഉള്ളിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ കാഴ്ചക്കാരാക്കി ഗോളിലേക്ക് വിടുമ്പോൾ നെസ്റ്ററിനെ മാർക്ക് ചെയ്യാൻ പോലും ആരും ഉണ്ടായില്ല

ഇന്നത്തെ തങ്ങളുടെ ബലം മുന്നേറ്റം തന്നെ ആണെന്നും അതിന്റെ കരുത്തിൽ മാത്രമേ മുന്നേറാൻ പറ്റു എന്നും മനസിലാക്കിയ ടീം പിന്നെ മനോഹരമായി തന്നെ ആക്രമണം അഴിച്ചുവിട്ടു . ഇതിനിടയിൽ രണ്ട് തവണയാണ് ബ്ലാസ്റ്റേഴ്‌സ് ഗോൾ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങിയത്. നിരാശപ്പെടാതെ വീണ്ടും വീണ്ടും ആക്രമിച്ച ടീമിന് കിട്ടേണ്ട അർഹിച്ച പെനാൽറ്റി റഫറി അനുവദിച്ചില്ല. ബോക്സിങ് ഉള്ളിൽ പ്രെപയെ ജേഴ്സിയിൽ പിടിച്ചുവലിച്ച് താഴെ ഇട്ടിട്ടും റഫറി അതൊന്നും കാണാതെ പോയി.

ആ ഗോളടിച്ചത് ഒഴിച്ചാൽ നോർത്ത് ഈസ്റ്റ് പ്രതിരോധത്തിൽ വലിഞ്ഞ് തന്നെയാണ് മത്സരത്തിലെ ആദ്യ പകുതി കളിച്ചത്. ബ്ലാസ്റ്റേഴ്സിന് ആകട്ടെ അർഹിച്ച ഗോൾ നേടാൻ പറ്റിയിലെന്ന നിരാശ ആയിരുന്നു അപ്പോൾ ബാക്കി ആയിരുന്നു .

രണ്ടാം പകുതി

രണ്ടാം പകുതിയുടെ തുടക്കം മുതൽ തന്നെ ആക്രമണം തന്നെ ആയിരുന്നു നടത്തിയിരുന്നത്. അതിനുള്ള പ്രതിഫലം അവർക്ക് കിട്ടിയത് കളിയുടെ 49 ആം മിനിറ്റിലാണ്. ലൂണയുടെ ഫ്രീകിക്കിന് തലവെച്ചു ഡാനിഷ് ഫാറൂഖ് തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ നേടി. സമനില ഗോൾ കാണാൻ കാത്തിരുളാൻ കൊച്ചി സ്റ്റേഡിയം പിന്നെ ആഹ്ലാദത്തിൽ തുള്ളിച്ചാടി. രണ്ട് ടീമുകളും ജയത്തിനായി ശ്രമിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സ് തന്നെ ആയിരുന്നു മികച്ച് നിന്നത്. വേഗതയേറിയ നീക്കങ്ങൾ ആയിരുന്നു ബ്ലാസ്റ്റേഴ്‌സ് കരുതെങ്കിൽ പ്രതിരോധം തന്നെ ആയിരുന്നു നോർത്ത് ഈസ്റ്റിന്റെ ബലം.

ഇന്ത്യൻ താരങ്ങൾ അടങ്ങിയ ഒരു പ്രതിയോരോധ നിരയുമായി ഇന്ന് സമനില പിടിച്ച ബ്ലാസ്റ്റേഴ്‌സ് ശൈലി എല്ലാ അർത്ഥത്തിലും അഭിനന്ദനം അർഹിക്കുന്നുണ്ട്. അടുത്ത മത്സരങ്ങളിൽ കൂടുതൽ മികവിലേക്ക് താരങ്ങൾ കടക്കുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷിക്കുന്നത്

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി