മോശം സമയത്തും തോൽക്കാതെ ജയിച്ച് ബ്ലാസ്റ്റേഴ്‌സ്, വരാനിരിക്കുന്നത് വലിയ പരീക്ഷണങ്ങൾ

മൂന്നാഴ്ചത്തെ ഇടവേളക്ക് ശേഷം ആരംഭിച്ച ഇന്ത്യൻ സൂപ്പർ ലീഗിലെ 10 ആം സീസണിലെ തങ്ങളുടെ നാലാം മത്സരത്തിന് ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ് മത്സരം ഇരുടീമുകളും ഓരോ ഗോളടിച്ച് സമനിലയിൽ അവസാനിച്ചു . 11 ആം മിനിറ്റിൽ ലെസ്റ്റർ നേടിയ ഗോളിലൂടെ മുന്നിലെത്തിയ നോർത്ത് ഈസ്റ്റിന് മറുപടി രണ്ടാം പകുതിയുടെ 49 ആം മിനിറ്റിൽ ഡാനിഷ് ഫാറൂഖാണ്. ഇരുടീമുകളും ജയത്തിനായി പൊരുതി നോക്കിയെങ്കിലും രണ്ട്ടീമുകളുടെയും പ്രതിരോധം ഉറച്ച്നിന്നതോടെ ആരാലും തോൽക്കാതെ മത്സരം അവസാനിച്ചു.

ഒന്നാം പകുതി

ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ മുന്നേറ്റങ്ങളോടെ ആരംഭിച്ച ആദ്യ പകുതിക്കാണ് ആരാധകർ സാക്ഷ്യം വഹിച്ചത്. പരിക്കും സസ്പെന്ഷനും കാരണം പ്രധാന താരങ്ങൾ പലരും ഇല്ലാതെ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ പ്രതിരോധ നിരയെയാണ് വിശ്വസിച്ച് ഇറക്കിയത്. ദിമിത്രിയോസും പ്രെപയും നുണയും ചേർന്നുള്ള മുന്നേറ്റ നിര തുടക്കം മുതൽ നോർത്ത് ഈസ്റ്റ് ബോക്സിൽ തലവേദനകൾ സൃഷ്ടിച്ചപ്പോൾ ബ്ലാസ്റ്റേഴ്‌സ് എപ്പോൾ വേണമെങ്കിലും ഗോളടിക്കുമെന്ന പ്രതീതി ഉണ്ടായി. എന്നാൽ നിർഭാഗ്യം ടീമിനെ ചതിച്ചു.

അതിനിടയിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ ബലഹീനതകൾ എടുത്ത് കാണിച്ച് നോർത്ത് ഈസ്റ്റ് മുന്നേറ്റം നടക്കുന്നത്. കളിയുടെ 12 ആം മിനിറ്റിൽ നോർത്ത് ഈസ്റ്റ് മുന്നേറ്റനിരയുടെ പരസ്പര ധാരണയുടെ പിറന്ന മുന്നേറ്റം ബോക്സിങ് ഉള്ളിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ കാഴ്ചക്കാരാക്കി ഗോളിലേക്ക് വിടുമ്പോൾ നെസ്റ്ററിനെ മാർക്ക് ചെയ്യാൻ പോലും ആരും ഉണ്ടായില്ല

ഇന്നത്തെ തങ്ങളുടെ ബലം മുന്നേറ്റം തന്നെ ആണെന്നും അതിന്റെ കരുത്തിൽ മാത്രമേ മുന്നേറാൻ പറ്റു എന്നും മനസിലാക്കിയ ടീം പിന്നെ മനോഹരമായി തന്നെ ആക്രമണം അഴിച്ചുവിട്ടു . ഇതിനിടയിൽ രണ്ട് തവണയാണ് ബ്ലാസ്റ്റേഴ്‌സ് ഗോൾ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങിയത്. നിരാശപ്പെടാതെ വീണ്ടും വീണ്ടും ആക്രമിച്ച ടീമിന് കിട്ടേണ്ട അർഹിച്ച പെനാൽറ്റി റഫറി അനുവദിച്ചില്ല. ബോക്സിങ് ഉള്ളിൽ പ്രെപയെ ജേഴ്സിയിൽ പിടിച്ചുവലിച്ച് താഴെ ഇട്ടിട്ടും റഫറി അതൊന്നും കാണാതെ പോയി.

ആ ഗോളടിച്ചത് ഒഴിച്ചാൽ നോർത്ത് ഈസ്റ്റ് പ്രതിരോധത്തിൽ വലിഞ്ഞ് തന്നെയാണ് മത്സരത്തിലെ ആദ്യ പകുതി കളിച്ചത്. ബ്ലാസ്റ്റേഴ്സിന് ആകട്ടെ അർഹിച്ച ഗോൾ നേടാൻ പറ്റിയിലെന്ന നിരാശ ആയിരുന്നു അപ്പോൾ ബാക്കി ആയിരുന്നു .

രണ്ടാം പകുതി

രണ്ടാം പകുതിയുടെ തുടക്കം മുതൽ തന്നെ ആക്രമണം തന്നെ ആയിരുന്നു നടത്തിയിരുന്നത്. അതിനുള്ള പ്രതിഫലം അവർക്ക് കിട്ടിയത് കളിയുടെ 49 ആം മിനിറ്റിലാണ്. ലൂണയുടെ ഫ്രീകിക്കിന് തലവെച്ചു ഡാനിഷ് ഫാറൂഖ് തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ നേടി. സമനില ഗോൾ കാണാൻ കാത്തിരുളാൻ കൊച്ചി സ്റ്റേഡിയം പിന്നെ ആഹ്ലാദത്തിൽ തുള്ളിച്ചാടി. രണ്ട് ടീമുകളും ജയത്തിനായി ശ്രമിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സ് തന്നെ ആയിരുന്നു മികച്ച് നിന്നത്. വേഗതയേറിയ നീക്കങ്ങൾ ആയിരുന്നു ബ്ലാസ്റ്റേഴ്‌സ് കരുതെങ്കിൽ പ്രതിരോധം തന്നെ ആയിരുന്നു നോർത്ത് ഈസ്റ്റിന്റെ ബലം.

ഇന്ത്യൻ താരങ്ങൾ അടങ്ങിയ ഒരു പ്രതിയോരോധ നിരയുമായി ഇന്ന് സമനില പിടിച്ച ബ്ലാസ്റ്റേഴ്‌സ് ശൈലി എല്ലാ അർത്ഥത്തിലും അഭിനന്ദനം അർഹിക്കുന്നുണ്ട്. അടുത്ത മത്സരങ്ങളിൽ കൂടുതൽ മികവിലേക്ക് താരങ്ങൾ കടക്കുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷിക്കുന്നത്

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ