ലൂണ മാജിക്കിൽ തകർന്നു ഉരുക്കുകോട്ട, ബ്ലാസ്റ്റേഴ്സിന് ആവേശ ജയം

ആദ്യ മത്സരത്തിൽ നേടിയ ഗംഭീര ജയത്തിന്റെ കരുത്തിൽ രണ്ടാം മത്സരത്തിൽ ജംഷാദ്പുർ എഫ് സിയെ നേരിടാൻ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് വിജയകുതിപ്പ് തുടർന്നു.എതിരില്ലാത്ത ഒരു ഗോളിനാണ് കരുത്തരായ ജംഷാദ്പുർ ടീമിനെ ബ്ലാസ്റ്റേഴ്‌സ് തകർത്തത്. 74 ആം മിനിറ്റിൽ അഡ്രിയാൻ ലുണയാണ് മൽസരത്തിലെ അതിനിർണായക ഗോൾ നേടിയത്.

ഒന്നാം പകുതി

രണ്ടുടീമുകളുടെയും ഭാഗത്ത് നിന്നും അത്രയൊന്നും ആക്രമണ സമീപനം ഇല്ലാതിരുന്ന ആദ്യ പകുതിക്കാണ് ഇന്ന് ആരാധകർ സാക്ഷ്യം വഹിച്ചത്. എന്തിരുന്നാലും ജംഷാദ്പുർ തന്നെ ആയിരുന്നു കൂടുതൽ ആധിപത്യം പുലർത്തിയത്. പ്രതിരോധത്തിൽ കരുത്തരായ രണ്ടുടീമുകൾ ആയതിനാൽ തന്നെ പ്രതിരോധ സമീപനം ആയിരുന്നു ഇരുടീമുകളുടെയും ഭാഗത്ത് നിന്ന് ഉണ്ടായത്. കഴിഞ്ഞ മത്സരത്തേതിന് സമാനമായി തന്നെ ബ്ലാസ്റ്റേഴ്സിന്റെ പല ആക്രമണങ്ങൾക്കും മൂർച്ച ഇല്ലായിരുന്നു. ജംഷാദ്പുർ നടത്തിയ ചില നീക്കങ്ങൾ ആകട്ടെ ബ്ലാസ്‌റ്റേഴ്‌സിനെ പേടിപ്പിക്കുകയും ചെയ്തു. മഴ മാറി മാനം തെളിഞ്ഞപ്പോൾ ഗോൾ മഴ പ്രതീക്ഷിച്ച കൊച്ചി നിരാശരായി. പതിവുപോലെ തന്നെ അഡ്രിയാൻ ലൂണ ഒറ്റക്ക് അദ്ധ്വാനിക്കേണ്ട അവസ്ഥ ഇന്നും കണ്ടു.

പ്രതിരോധം തന്നെ ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ കരുത്ത്. പ്രതിരോധവും മധ്യനിരയും തമ്മിൽ ഒത്തൊരുമ പ്രകടമായി കാണാമായിരുന്നു എങ്കിലും മുന്നേറ്റ നിര നിറം മങ്ങിയ കാഴ്ച്ച ബുദ്ധിമുട്ട് സമ്മാനിച്ചു. ലൂണയുടെ പല നീക്കങ്ങളും മുൻകൂട്ടി കാണാൻ പറ്റിയല്ല എന്നതായിരുന്നു ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് നേരിട്ട പ്രശ്നം.

രണ്ടാം പകുതി

പ്രതിരോധം ഭേദപ്പെട്ട് നിന്നുവെങ്കിലും ആക്രമണത്തിൽ ബ്ലാസ്റ്റേഴ്‌സ് ചിത്രത്തിലെ ഇല്ലാതിരുന്ന ആദ്യ സമയങ്ങൾ. മുന്നിലേക്ക് പന്ത് എത്തുമ്പോൾ അതുവരെ നടത്തിയ ബിൽഡ് ആപ്പ് ഒകെ നശിപ്പിക്കുന്ന കാഴ്ച്ച തുടർന്നു. ജംഷാദ്പുർ ആകട്ടെ കിട്ടിയ അവസരത്തിലൊക്കെ കേരള പ്രതിരോധത്തെ പരീക്ഷിച്ചു. കഴിഞ്ഞ മത്സരത്തിലേത് പോലെ തന്നെ ഈ മത്സരത്തിലും ചലനമൊന്നും സൃഷ്ടിക്കാതിരുന്ന ഘാന സ്‌ട്രൈക്കർ ക്വാമെ പെപ്രയെ പിൻവലിക്കനുള്ള ബ്ലാസ്റ്റേഴ്‌സ് തീരുമാനം ഫലം കാണുന്ന കാഴ്ചയാണ് പിന്നെ കണ്ടത്.

പരിക്കിനെ അതിജീവിച്ച് തിരിച്ചെത്തിയ ദിമിത്രിയോസ് പകരക്കാരനായി ഇറങ്ങിയതോടെ ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ ഉണരുന്ന കാഴ്ചയാണ് കണ്ടത്. ഒന്നിന് പുറകെ ഒന്നായി മികച്ച നീക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് നടത്തിയപ്പോൾ 74 ആം മിനിറ്റിൽ ദിമിത്രിയോസിന്റെ മികച്ച പാസിൽ നിന്ന് ബോക്സിനുള്ളിൽ പന്ത് സ്വീകരിച്ച ലൂണ അത് യാതൊരു ബുദ്ധിമുട്ടും കൂടാതെ ഗോളാക്കി. ഇത്രയും നേരവും ഈ കളി എവിടെയായിരുന്നു എന്ന് ആരാധകരെ കൊണ്ട് ചോദിപ്പിക്കുന്ന രീതിയിൽ പിന്നെ പല മികച്ച നീക്കങ്ങളും നടത്തി.

ജംഷാദ്പുർ ആകട്ടെ ഗോളിന്റെ ഷോക്കിൽ നിന്ന് ഉണർന്ന് മികച്ച നീക്കങ്ങളും നടത്തിയെങ്കിലും സച്ചിൻ സുരേഷും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധവും അതെല്ലാം നിർവീര്യമാക്കി.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ