തിരുവോണ ദിനത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സമ്മാനിച്ചത് കണ്ണീർ ഞായർ, കളിച്ചത് അതിദയനീയ ഫുട്‍ബോൾ; പാഠം പഠിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് വമ്പൻ പണി

തിരുവോണ നാളിലും തങ്ങളെ സ്നേഹിച്ച് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകരെ നിരാശപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ്. പഞ്ചാബ് എഫ് സിയുമായി നടന്ന സീസണിലെ ആദ്യ മത്സരത്തിൽ ആണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേസ്റ്സ് പരാജയം ഏറ്റുവാങ്ങിയത്. പുതിയ പരിശീലകനും ചില പുതുമുഖ താരങ്ങളുമൊക്കെ അണിനിരന്ന ബ്ലാസ്റ്റേഴ്‌സ് സംഘം പന്തടക്കത്തിലടക്കം ആധിപത്യം പുലർത്തിയെങ്കിലും ഗോളുകൾ നേടാൻ മറന്നപ്പോൾ പഞ്ചാബ് കിട്ടിയ അവസരങ്ങളൊക്കെ മുതലാക്കി.

ലുക്കാ മജ്‌സെൻ പെനാൽറ്റിയിലൂടെ 86 ആം മിനിറ്റിൽ കളിയിലെയും പഞ്ചാബിന്റെയും ആദ്യ ഗോൾ സ്വന്തമാക്കിയത് എങ്കിൽ തൊട്ടുപിന്നാലെ പുതിയ സ്‌ട്രൈക്കർ ജീസസ് ജിമിനസിലൂടെ 92 ആം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിച്ചു. മത്സരം സമനിലയിലേക്ക് എന്ന് തോന്നിച്ച സമയത്ത് ആയിരുന്നു ലൂക്കയുടെ പാസിൽ നിന്ന് കേരള ഗോളി സച്ചിന്റെ മിസ്റ്റേക്കിൽ നിന്ന് 95 ആം മിനിറ്റിൽ ഫിലിപ് പഞ്ചാബിന്റെ വിജയ ഗോൾ നേടിയത്.

മത്സരത്തിലേക്ക് വന്നാൽ ഇരുടീമുകൾക്കും കാര്യമായ ആധിപത്യം സ്ഥാപിക്കാൻ സാധിക്കാതിരുന്ന ആദ്യ പകുതിയായിരുന്നു കടന്നുപോയത്. ഇരു ബോക്സിലും ഭീതി വിതക്കുന്ന ആക്രമണങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല എന്ന് പറയാം. ഇരു പ്രതിരോധനിരക്കും അതിനാൽ തന്നെ കാര്യമായ ജോലികൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പന്തടക്കത്തിൽ ബ്ലാസ്റ്റേഴ്‌സ് ആധിപത്യം പുലർത്തിയപ്പോൾ കൂടുതൽ ഷോട്ട് ശ്രമങ്ങൾ പഞ്ചാബിന്റെ ഭാഗത്ത് നിന്ന് തന്നെയാണ് ഉണ്ടായത്. നോവയും രാഹുലും നടത്തിയ ചില മിന്നൽ മുന്നേറ്റങ്ങൾ ആയിരുന്നു ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് കൈയടിക്കാനും ആഹ്ലാദിക്കാനും ഉണ്ടായിരുന്നത്. കഴിഞ്ഞ സീസണിൽ വ്യത്യസ്തമായി അൽപ്പം കൂടി ആത്മവിശ്വാസത്തോടെ കളിക്കുന്ന രാഹുൽ കെ പിയെ ആദ്യ പകുതിയിൽ കാണാൻ സാധിച്ചു എന്നത് ഒരു പോസിറ്റീവ് ആയി കാണാൻ സാധിക്കും.

രണ്ടാം പകുതിയിലേക്ക് വന്നാൽ ബ്ലാസ്റ്റേഴ്‌സ് കുറച്ചുകൂടി ആക്രമണ മനോഭാവം കാണിച്ചെങ്കിലും അതൊന്നും ഗോൾ ആയില്ല. പഞ്ചാബ് ആകട്ടെ തുടർച്ചയായി ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ പരീക്ഷിച്ചു. പകരക്കാരനായി എത്തിയ ലുക്കാ മജ്‌സെൻ എന്ന ശക്തനായ മുന്നേറ്റ നിരാകരനെ പൂട്ടാൻ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം പണിപ്പെട്ടു. അദ്ദേഹത്തിന്റെ സംഭാവന ഈ രണ്ട് ഗോളിലും ഉണ്ടായിരുന്നു എന്നത് ശ്രദ്ധിക്കണം. ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ ആദ്യമായി ഇറങ്ങിയ ജീസസ് കിട്ടിയ അവസരം മുതലാക്കിയപ്പോൾ നോവ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

ലുണയുടെ അഭാവവും പല താരങ്ങളുടെയും പരിചയക്കുറവും ബ്ലാസ്‌റ്റേഴ്‌സിനെ ചതിച്ചപ്പോൾ പ്രതിരോധത്തിലെ അലസത ഈ സീസണിലും ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ ബുദ്ധിമുട്ട് ഉണ്ടാക്കുമോ എന്ന ചോദ്യം ആദ്യ മത്സത്തിൽ തന്നെ ഉയരുന്നു

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ