വിജയ കുതിപ്പ് തുടർന്ന് ബാഴ്‌സിലോണ; റോബർട്ട് ലെവൻഡോവ്സ്കി വേറെ ലെവൽ; എതിർ ടീമുകൾ ജാഗ്രതെ

ലോകത്തിലെ ഏറ്റവും മികച്ച ക്ലബ് ടീമാണ് ബാഴ്‌സിലോണ. ഈ വർഷം തുടക്കത്തിൽ തന്നെ സ്പാനിഷ് സൂപ്പർ കപ്പിൽ കരുത്തരായ റയൽ മാഡ്രിഡിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി കപ്പ് ജേതാക്കളായിരുന്നു. ഇപ്പോഴിതാ ലാലീഗയിലും തങ്ങളുടെ വിജയ കുതിപ്പ് തുടർന്നിരിക്കുകയാണ് ബാഴ്‌സിലോണ.

ഇന്ന് നടന്ന മത്സരത്തിൽ റയോ വല്ലേക്കാനോയ്ക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരികെ പിടിച്ചിരിക്കുകയാണ് ബാഴ്‌സിലോണ. കളിയുടെ 28 ആം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കി നേടിയ ഗോളിലൂടെയാണ് ബാഴ്‌സിലോണ വിജയം കണ്ടെത്തിയത്.

മത്സരത്തിൽ പൂർണ ആധിപത്യത്തിൽ നിന്നത് ബാഴ്‌സിലോണ തന്നെയായിരുന്നു. 60 ശതമാനം പൊസഷനും അവരുടെ കൈയിലായിരുന്നു. ലാലിഗയിൽ 51 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ബാഴ്‌സയും രണ്ടാം സ്ഥാനത്ത് അതേ പോയിന്റുകളുമായി റയൽ മാഡ്രിഡുമാണ് നിൽക്കുന്നത്. മൂന്നാം സ്ഥാനത്ത് 50 പോയിന്റുകളുമായി അത്ലറ്റികോ മാഡ്രിഡും.

Latest Stories

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്