ഇന്ത്യൻ കായിക മേഖലയുടെ മുഖച്ഛായ മാറ്റാൻ അർജന്റീന; നിരവധി തൊഴിൽ അവസരങ്ങൾ; സംഭവം ഇങ്ങനെ

ലോക ഫുട്ബാളിന്റെ മുഖച്ഛായ തന്നെ മാറ്റി മറിച്ച ഇതിഹാസമാണ് ലയണൽ മെസി. അദ്ദേഹം ഉണ്ടാക്കിയ ഫാൻ ബേസ് ചിന്തിക്കുന്നതിലും അപ്പുറമാണ്. അപ്പോൾ പിന്നെ കേരളത്തിലെ അവസ്ഥ പറയേണ്ട കാര്യമില്ലല്ലോ. ആരാധകർ ഏറ്റവും കൂടുതൽ ഉറ്റുനോക്കിയിരുന്നത് സാക്ഷാൽ ലയണൽ മെസി കേരളത്തിൽ പന്ത് തട്ടുന്നത് കാണാനായിരുന്നു. എന്നാൽ ഇന്ന് ആരാധകരുടെ ആ ആഗ്രഹം സാക്ഷാത്കരിക്കപ്പെട്ടിരിക്കുകയാണ്. അർജന്റീന ഫുട്ബോൾ അസോസിയേഷനും കായിക മന്ത്രി വി അബ്ദുറഹിമാൻ നടത്തിയ ചർച്ചയിൽ അർജന്റീന അടുത്ത വർഷം കേരളത്തിൽ കളിക്കാൻ തയ്യാറാണ് എന്ന് അറിയിച്ചിരിക്കുകയാണ്. ഈ വാർത്ത ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് ഏറെ സന്തോഷം ഉളവാകുന്നതായി മാറി.

ഒരിക്കൽ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ അർജന്റീനയെ കൊണ്ട് വരാൻ ശ്രമിച്ചെങ്കിലും സാമ്പത്തീക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അവർ അത് ഉപേക്ഷിക്കുകയായിരുന്നു. അങ്ങനെ കേരള സർക്കാർ അർജന്റീനയെ കൊണ്ട് വരാൻ പദ്ധതിയിട്ടു. അർജന്റീന എത്ര മത്സരങ്ങൾ കളിക്കുമെന്നോ, ഏത് ടീമായിട്ടായിരിക്കും അവർ ഏറ്റുമുട്ടുകയെന്നോ, അതിനെ കുറിച്ചുള്ള വിവരങ്ങൾ ഇത് വരെ ലഭിച്ചിട്ടില്ല. AFA
കേരളത്തിൽ വരുന്നതിന്റെ പ്രധാന ഉദേശങ്ങളിൽ ഒന്ന് ഇന്ത്യയിൽ അർജന്റീനയുമായി സങ്കടിപ്പിച്ച് നിരവധി ഫുട്ബോൾ അക്കാദമികൾ തുടങ്ങുക എന്ന ലക്ഷ്യവും വെച്ചാണ്. അതിലൂടെ കായിക മേഖല വളരുകയും ഒരുപാട് തൊഴിൽ അവസരങ്ങൾ ലഭിക്കുകയും ചെയ്യും എന്നാണ് കായിക മന്ത്രിയുടെ വിലയിരുത്തൽ.

2011 അര്ജന്റീന വെനിസ്വേലയ്‌ക്കെതിരെ കൊൽക്കത്തയിൽ വെച്ച് കളിച്ചിരുന്നു. അന്ന് മെസിയടക്കം വമ്പൻ താരങ്ങൾ ഇന്ത്യയിൽ കളിച്ചിരുന്നു. ആ മത്സരത്തിൽ നിന്ന് അവർ ഉണ്ടാക്കിയ വരുമാനം 16 കോടി രൂപയാണ്. കാലം മാറിയപ്പോൾ ചെലവുകളിലും വരുമാനങ്ങളിലും മാറ്റങ്ങൾ വന്നു. അര്ജന്റീന കേരളത്തിലേക്ക് വന്നാൽ അവരുടെ മാച്ച് ഫീ ആയി മാത്രം വരുന്നത് 4-5 മില്യൺ ഡോളർ ആയിരിക്കും. അതായത് 32 മുതൽ 40 കോടി വരേയാകും ചിലവ്. കേരളത്തിൽ കളിച്ച് മടങ്ങാനായി എല്ലാം കൂടെ 100 കോടിയിലധികം രൂപയുടെ ചിലവുകളാണ് വരിക. എന്തിരുന്നാലും അവരുടെ വരവോടു കൂടി ചിലവിനേക്കാൾ വരുമാനം ഉണ്ടാകാൻ കേരളത്തിന് സാധിക്കും എന്നാണ് കരുതപ്പെടുന്നത്.

നിലവിൽ അര്ജന്റീന ടീം കേരള സന്ദർശനത്തിന് സമ്മതം അറിയിച്ചതിന് തൊട്ട് പിന്നാലെ കേരളത്തിലെ വ്യവസായ സമൂഹം മത്സരങ്ങൾ സ്പോൺസർ ചെയ്യാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വി അബ്ദുറഹ്മാൻ ചൂണ്ടിക്കാട്ടി. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും തുടങ്ങിയ സംഘടനകൾ ഇതിനകം തന്നെ ഈ സംരംഭത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഏകദേശം നൂറു കൂടി രൂപ ഇതിനകം തന്നെ ഗോൾഡ് മെർച്ചന്റ്സ് സ്പോൺസർ ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഇതിലൂടെ കേരളത്തിന്റെ ഭാവി ഫുട്ബോൾ സുരക്ഷിതമാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ. അർജന്റീന കേരളത്തിലേക്ക് വരുന്നതിന്റെ ഭാഗമായുള്ള വേണ്ടിയുള്ള ആഘോഷങ്ങൾക്ക് ഇതിനോടകം തുടക്കമായി കഴിഞ്ഞു.

Latest Stories

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; മുപ്പതിലേറെ മരണം, വടക്കൻ സിക്കിമിൽ 1,200ലധികം വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അനധികൃത കുടിയേറ്റക്കാരെ മടക്കി അയച്ച് ഇന്ത്യ

'മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ല'; ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ അവസാനിപ്പിക്കുന്നു

IPL 2025: ധോണിക്കും രോഹിതിനും സ്വപ്‌നം പോലും കാണാന്‍ കഴിയാത്ത നേട്ടം സ്വന്തമാക്കി ശ്രേയസ്, എന്തൊരു പ്ലെയറാണ് അവന്‍, കയ്യടിച്ച് ആരാധകര്‍

ഗാസയിലേക്ക് സഹായം എത്തിക്കേണ്ടത് ലോകത്തിന്റെ ഉത്തരവാദിത്വം; ജനങ്ങളെ ഇസ്രയേല്‍ നിര്‍ബന്ധിത പട്ടിണിയിലാക്കുന്നുവെന്ന് യുഎന്‍

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; എം സ്വരാജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

'അൻവറിന്റെ വീട്ടിൽ രാഹുൽ മാങ്കൂട്ടത്തിൽ ഒറ്റയ്ക്ക് പോകുമെന്ന് കരുതുന്നില്ല, പിടിക്കപ്പെട്ടപ്പോൾ നേതൃത്വം തള്ളി പറഞ്ഞു'; എളമരം കരീം

IPL 2025: ഈ നൂറ്റാണ്ടിലെ എറ്റവും മികച്ച ഷോട്ട്, ബുംറയുടെ യോര്‍ക്കര്‍ ബൗണ്ടറിയാക്കി മാറ്റിയ ശ്രേയസിനെ പുകഴ്ത്തി എബിഡി, വീഡിയോ

'പി വി അൻവർ അടഞ്ഞ അധ്യായം, യുഡിഎഫുമായി സഹകരിക്കണമെന്ന് നേരിട്ട് ആവശ്യപ്പെട്ടിരുന്നു'; അടൂർ പ്രകാശ്

ഒടിടിയിൽ എത്തിയതിനു ശേഷവും ഹൗസ്ഫുൾ ഷോ; തിയേറ്റർ വിടാതെ 'തുടരും'