ഇന്ത്യൻ കായിക മേഖലയുടെ മുഖച്ഛായ മാറ്റാൻ അർജന്റീന; നിരവധി തൊഴിൽ അവസരങ്ങൾ; സംഭവം ഇങ്ങനെ

ലോക ഫുട്ബാളിന്റെ മുഖച്ഛായ തന്നെ മാറ്റി മറിച്ച ഇതിഹാസമാണ് ലയണൽ മെസി. അദ്ദേഹം ഉണ്ടാക്കിയ ഫാൻ ബേസ് ചിന്തിക്കുന്നതിലും അപ്പുറമാണ്. അപ്പോൾ പിന്നെ കേരളത്തിലെ അവസ്ഥ പറയേണ്ട കാര്യമില്ലല്ലോ. ആരാധകർ ഏറ്റവും കൂടുതൽ ഉറ്റുനോക്കിയിരുന്നത് സാക്ഷാൽ ലയണൽ മെസി കേരളത്തിൽ പന്ത് തട്ടുന്നത് കാണാനായിരുന്നു. എന്നാൽ ഇന്ന് ആരാധകരുടെ ആ ആഗ്രഹം സാക്ഷാത്കരിക്കപ്പെട്ടിരിക്കുകയാണ്. അർജന്റീന ഫുട്ബോൾ അസോസിയേഷനും കായിക മന്ത്രി വി അബ്ദുറഹിമാൻ നടത്തിയ ചർച്ചയിൽ അർജന്റീന അടുത്ത വർഷം കേരളത്തിൽ കളിക്കാൻ തയ്യാറാണ് എന്ന് അറിയിച്ചിരിക്കുകയാണ്. ഈ വാർത്ത ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് ഏറെ സന്തോഷം ഉളവാകുന്നതായി മാറി.

ഒരിക്കൽ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ അർജന്റീനയെ കൊണ്ട് വരാൻ ശ്രമിച്ചെങ്കിലും സാമ്പത്തീക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അവർ അത് ഉപേക്ഷിക്കുകയായിരുന്നു. അങ്ങനെ കേരള സർക്കാർ അർജന്റീനയെ കൊണ്ട് വരാൻ പദ്ധതിയിട്ടു. അർജന്റീന എത്ര മത്സരങ്ങൾ കളിക്കുമെന്നോ, ഏത് ടീമായിട്ടായിരിക്കും അവർ ഏറ്റുമുട്ടുകയെന്നോ, അതിനെ കുറിച്ചുള്ള വിവരങ്ങൾ ഇത് വരെ ലഭിച്ചിട്ടില്ല. AFA
കേരളത്തിൽ വരുന്നതിന്റെ പ്രധാന ഉദേശങ്ങളിൽ ഒന്ന് ഇന്ത്യയിൽ അർജന്റീനയുമായി സങ്കടിപ്പിച്ച് നിരവധി ഫുട്ബോൾ അക്കാദമികൾ തുടങ്ങുക എന്ന ലക്ഷ്യവും വെച്ചാണ്. അതിലൂടെ കായിക മേഖല വളരുകയും ഒരുപാട് തൊഴിൽ അവസരങ്ങൾ ലഭിക്കുകയും ചെയ്യും എന്നാണ് കായിക മന്ത്രിയുടെ വിലയിരുത്തൽ.

2011 അര്ജന്റീന വെനിസ്വേലയ്‌ക്കെതിരെ കൊൽക്കത്തയിൽ വെച്ച് കളിച്ചിരുന്നു. അന്ന് മെസിയടക്കം വമ്പൻ താരങ്ങൾ ഇന്ത്യയിൽ കളിച്ചിരുന്നു. ആ മത്സരത്തിൽ നിന്ന് അവർ ഉണ്ടാക്കിയ വരുമാനം 16 കോടി രൂപയാണ്. കാലം മാറിയപ്പോൾ ചെലവുകളിലും വരുമാനങ്ങളിലും മാറ്റങ്ങൾ വന്നു. അര്ജന്റീന കേരളത്തിലേക്ക് വന്നാൽ അവരുടെ മാച്ച് ഫീ ആയി മാത്രം വരുന്നത് 4-5 മില്യൺ ഡോളർ ആയിരിക്കും. അതായത് 32 മുതൽ 40 കോടി വരേയാകും ചിലവ്. കേരളത്തിൽ കളിച്ച് മടങ്ങാനായി എല്ലാം കൂടെ 100 കോടിയിലധികം രൂപയുടെ ചിലവുകളാണ് വരിക. എന്തിരുന്നാലും അവരുടെ വരവോടു കൂടി ചിലവിനേക്കാൾ വരുമാനം ഉണ്ടാകാൻ കേരളത്തിന് സാധിക്കും എന്നാണ് കരുതപ്പെടുന്നത്.

നിലവിൽ അര്ജന്റീന ടീം കേരള സന്ദർശനത്തിന് സമ്മതം അറിയിച്ചതിന് തൊട്ട് പിന്നാലെ കേരളത്തിലെ വ്യവസായ സമൂഹം മത്സരങ്ങൾ സ്പോൺസർ ചെയ്യാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വി അബ്ദുറഹ്മാൻ ചൂണ്ടിക്കാട്ടി. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും തുടങ്ങിയ സംഘടനകൾ ഇതിനകം തന്നെ ഈ സംരംഭത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഏകദേശം നൂറു കൂടി രൂപ ഇതിനകം തന്നെ ഗോൾഡ് മെർച്ചന്റ്സ് സ്പോൺസർ ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഇതിലൂടെ കേരളത്തിന്റെ ഭാവി ഫുട്ബോൾ സുരക്ഷിതമാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ. അർജന്റീന കേരളത്തിലേക്ക് വരുന്നതിന്റെ ഭാഗമായുള്ള വേണ്ടിയുള്ള ആഘോഷങ്ങൾക്ക് ഇതിനോടകം തുടക്കമായി കഴിഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ