ഇന്ത്യൻ കായിക മേഖലയുടെ മുഖച്ഛായ മാറ്റാൻ അർജന്റീന; നിരവധി തൊഴിൽ അവസരങ്ങൾ; സംഭവം ഇങ്ങനെ

ലോക ഫുട്ബാളിന്റെ മുഖച്ഛായ തന്നെ മാറ്റി മറിച്ച ഇതിഹാസമാണ് ലയണൽ മെസി. അദ്ദേഹം ഉണ്ടാക്കിയ ഫാൻ ബേസ് ചിന്തിക്കുന്നതിലും അപ്പുറമാണ്. അപ്പോൾ പിന്നെ കേരളത്തിലെ അവസ്ഥ പറയേണ്ട കാര്യമില്ലല്ലോ. ആരാധകർ ഏറ്റവും കൂടുതൽ ഉറ്റുനോക്കിയിരുന്നത് സാക്ഷാൽ ലയണൽ മെസി കേരളത്തിൽ പന്ത് തട്ടുന്നത് കാണാനായിരുന്നു. എന്നാൽ ഇന്ന് ആരാധകരുടെ ആ ആഗ്രഹം സാക്ഷാത്കരിക്കപ്പെട്ടിരിക്കുകയാണ്. അർജന്റീന ഫുട്ബോൾ അസോസിയേഷനും കായിക മന്ത്രി വി അബ്ദുറഹിമാൻ നടത്തിയ ചർച്ചയിൽ അർജന്റീന അടുത്ത വർഷം കേരളത്തിൽ കളിക്കാൻ തയ്യാറാണ് എന്ന് അറിയിച്ചിരിക്കുകയാണ്. ഈ വാർത്ത ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് ഏറെ സന്തോഷം ഉളവാകുന്നതായി മാറി.

ഒരിക്കൽ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ അർജന്റീനയെ കൊണ്ട് വരാൻ ശ്രമിച്ചെങ്കിലും സാമ്പത്തീക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അവർ അത് ഉപേക്ഷിക്കുകയായിരുന്നു. അങ്ങനെ കേരള സർക്കാർ അർജന്റീനയെ കൊണ്ട് വരാൻ പദ്ധതിയിട്ടു. അർജന്റീന എത്ര മത്സരങ്ങൾ കളിക്കുമെന്നോ, ഏത് ടീമായിട്ടായിരിക്കും അവർ ഏറ്റുമുട്ടുകയെന്നോ, അതിനെ കുറിച്ചുള്ള വിവരങ്ങൾ ഇത് വരെ ലഭിച്ചിട്ടില്ല. AFA
കേരളത്തിൽ വരുന്നതിന്റെ പ്രധാന ഉദേശങ്ങളിൽ ഒന്ന് ഇന്ത്യയിൽ അർജന്റീനയുമായി സങ്കടിപ്പിച്ച് നിരവധി ഫുട്ബോൾ അക്കാദമികൾ തുടങ്ങുക എന്ന ലക്ഷ്യവും വെച്ചാണ്. അതിലൂടെ കായിക മേഖല വളരുകയും ഒരുപാട് തൊഴിൽ അവസരങ്ങൾ ലഭിക്കുകയും ചെയ്യും എന്നാണ് കായിക മന്ത്രിയുടെ വിലയിരുത്തൽ.

2011 അര്ജന്റീന വെനിസ്വേലയ്‌ക്കെതിരെ കൊൽക്കത്തയിൽ വെച്ച് കളിച്ചിരുന്നു. അന്ന് മെസിയടക്കം വമ്പൻ താരങ്ങൾ ഇന്ത്യയിൽ കളിച്ചിരുന്നു. ആ മത്സരത്തിൽ നിന്ന് അവർ ഉണ്ടാക്കിയ വരുമാനം 16 കോടി രൂപയാണ്. കാലം മാറിയപ്പോൾ ചെലവുകളിലും വരുമാനങ്ങളിലും മാറ്റങ്ങൾ വന്നു. അര്ജന്റീന കേരളത്തിലേക്ക് വന്നാൽ അവരുടെ മാച്ച് ഫീ ആയി മാത്രം വരുന്നത് 4-5 മില്യൺ ഡോളർ ആയിരിക്കും. അതായത് 32 മുതൽ 40 കോടി വരേയാകും ചിലവ്. കേരളത്തിൽ കളിച്ച് മടങ്ങാനായി എല്ലാം കൂടെ 100 കോടിയിലധികം രൂപയുടെ ചിലവുകളാണ് വരിക. എന്തിരുന്നാലും അവരുടെ വരവോടു കൂടി ചിലവിനേക്കാൾ വരുമാനം ഉണ്ടാകാൻ കേരളത്തിന് സാധിക്കും എന്നാണ് കരുതപ്പെടുന്നത്.

നിലവിൽ അര്ജന്റീന ടീം കേരള സന്ദർശനത്തിന് സമ്മതം അറിയിച്ചതിന് തൊട്ട് പിന്നാലെ കേരളത്തിലെ വ്യവസായ സമൂഹം മത്സരങ്ങൾ സ്പോൺസർ ചെയ്യാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വി അബ്ദുറഹ്മാൻ ചൂണ്ടിക്കാട്ടി. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും തുടങ്ങിയ സംഘടനകൾ ഇതിനകം തന്നെ ഈ സംരംഭത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഏകദേശം നൂറു കൂടി രൂപ ഇതിനകം തന്നെ ഗോൾഡ് മെർച്ചന്റ്സ് സ്പോൺസർ ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഇതിലൂടെ കേരളത്തിന്റെ ഭാവി ഫുട്ബോൾ സുരക്ഷിതമാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ. അർജന്റീന കേരളത്തിലേക്ക് വരുന്നതിന്റെ ഭാഗമായുള്ള വേണ്ടിയുള്ള ആഘോഷങ്ങൾക്ക് ഇതിനോടകം തുടക്കമായി കഴിഞ്ഞു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ