കിരീടത്തോടെ രാജാവിന് വിടവാങ്ങൽ നൽകാൻ അർജന്റീന, സന്തുലിത ടീമുമായി പോരാടാൻ മെസിയും കൂട്ടരും

ലോകകപ്പ് ജയം തങ്ങളുടെ രാജാവിന് കിട്ടാവുന്നതിൽ വെച്ചിട്ട് ഏറ്റവും വലിയ സമ്മാനം ആയിരിക്കുമെന്ന് ഏറ്റവും നന്നായി അറിയാവുന്നത് അര്ജന്റീന ആരാധകർക്കാണ്. അതിനാൽ തന്നെ തങ്ങളുടെ ലോകകപ്പ് സ്‌ക്വാഡ് ഏറ്റവും മികച്ചത് ആയിരിക്കണമെന്ന് കാര്യത്തിൽ അവർക്ക് നിര്ബന്ധമുണ്ടായിരുന്നു. എന്തായാലും അവരുടെ ആഗ്രഹം പോലെ ഏറ്റവും മികച്ച ടീമിനെ തന്നെയാണ് അവർക്ക് ഈ ലോകകപ്പ് യാത്ര മനോഹരമാക്കാൻ കിട്ടിയിരിക്കുന്നത്.

ഗോൺസാലോ മോണ്ടിയെൽ (സെവിയ്യ), നാഹുവേൽ മൊളീന (അത്‌ലറ്റിക്കോ മഡ്രിഡ്), ജെർമൻ പെസല്ല (റയൽ ബെറ്റിസ്), ക്രിസ്റ്റ്യൻ റൊമേറോ (ടോട്ടനം), നിക്കോളാസ് ഒട്ടാമെൻഡി (ബെൻഫിക്ക), ലിസാന്ദ്രോ മാർട്ടിനസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്), യുവാൻ ഫൊയ്ത്ത് (വിയ്യാറയൽ),ടാഗ്ലിയാഫിക്കോ (ഒളിംപിക് ലിയോൺ), മാർക്കോസ് അക്യുന (സെവിയ്യ) തുടങ്ങിയവരടങ്ങുന്ന പ്രതിരോധനിരയാണ് അർജന്റീനയുടെ കരുത്ത്. ഇതിൽ ഒട്ടാമെൻഡി , റൊമേറോ എന്നിവരായിരിക്കും സെന്റർ ബാക്ക് പൊസിഷൻ കൈകാര്യം ചെയ്യുക. ഇരുവരും അച്ചടക്കം കാണിച്ചാൽ ഗോൾകീപ്പറുമാർക്ക് പണി കുറയും. ലിസാന്ദ്രോ മാർട്ടിനസ് എന്ന ഈ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മികച്ച താരം തന്റെ പൊക്കമായില്ലായ്മയെ കരുത്ത് ആകുന്ന കാഴ്ച്ച പരിശീലകനെ സന്തോഷിപ്പിച്ചിരിക്കാം, ഏതൊരു ടീമും ഒന്ന് ഭയക്കുന്ന പ്രതിരോധം തന്നെയാണ് അർഗാന്റിനയുടേതെന്ന് നിസംശയം പറയാം.

മധ്യനിരയുടെ കാര്യമെടുത്താൽ വില്ലാറിയലിനൊപ്പം കളിക്കുന്നതിനിടെ പരിക്കേറ്റ ലോ സെൽസോയെ തന്റെ 26 അംഗ ടീമിൽ ഉൾപ്പെടുത്താൻ കഴിയാതെ വന്നപ്പോൾ സ്‌കലോനിക്ക് കനത്ത ബുദ്ധിമുട്ട് തോന്നി ഇരികം.

എന്നിരുന്നാലും, ലഭ്യമായ കളിക്കാരുടെ അടുത്തേക്ക് വന്നാൽ റോഡ്രിഗോ ഡി പോൾ മധ്യനിരയുടെ ഹൃദയഭാഗത്തുള്ള ഏറ്റവും വ്യക്തമായ തിരഞ്ഞെടുപ്പാണ്. ക്ലബ് നിറങ്ങളിൽ ഡി പോൾ മികച്ച സീസണല്ലായിരിക്കാം, പക്ഷേ ബ്ലൂ ആൻഡ് വൈറ്റ് ഷർട്ട് ധരിക്കുമ്പോൾ അദ്ദേഹം തികച്ചും വ്യത്യസ്തനായ കളിക്കാരനാണെന്ന് നമുക്ക് ഇതിനോടകം മനസ്സിലായിട്ടുണ്ട്. എന്തായാലും ഡി പോളും ലിയാൻഡ്രോ പരെദെസ് കൂടി ചേരുമ്പോൾ മധ്യനിര സെറ്റ്.

മുന്നേറ്റത്തിൽ സാക്ഷാൽ ലയണൽ മെസിയുടെ പേര് കേട്ടാൽ ഏതൊരു പ്രതിരോധവും ഒന്ന് വിയർക്കും. കൂടെ ഏയ്ഞ്ചൽ ഡി മരിയയും ലൗറ്റാരോ മാർട്ടിനസും കൂടി ചേരുമ്പോൾ ആ കാര്യവും പെഫെക്ട്.

പല ഇതിഹാസ താരങ്ങളുടെയും അവസാന ലോകകപ്പ്, പോയ കാലത്ത് വലിയ വേദിയിലേറ്റ ക്ഷീണം തീർക്കാൻ മെസിക്കും കൂട്ടർക്കും സാധിക്കുമോ? കണ്ടറിയാം…

Latest Stories

കനത്ത മഴ; റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

എസ്ഇജിജി (SEGG) മീഡിയ ഗ്രൂപ്പിന്റെ സ്പോർട്സ്.കോം സൂപ്പർ ലീഗ് കേരളയുമായി കരാർ ഒപ്പുവച്ചു; ഏഷ്യയിൽ നിന്നും സ്പോർട്സ്.കോം-ന്റെ ആദ്യ ഫുട്ബോൾ തത്സമയം സൂപ്പർ ലീഗ് കേരളയിലൂടെ

നിപ: സമ്പര്‍ക്ക പട്ടികയില്‍ 648 പേരെന്ന് ആരോഗ്യ വകുപ്പ്, പാലക്കാട് ജില്ലയിൽ 17 പേർ ഐസൊലേഷനിൽ

തേവലക്കര സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

ആശ്വാസവാക്കുകളുമായി മിഥുന്റെ വീട്ടിലെത്തി മന്ത്രിമാർ, 5 ലക്ഷം രൂപ സഹായധനം കുടുംബത്തിന് കൈമാറി കെഎസ്ഇബി

അതുല്യമായ വിജയം നൽകുന്ന  ദിവ്യയോഗം:  എന്താണ്‌ ഗജകേസരി യോഗം

ബജറ്റ് സമ്മേളനത്തിനിടെ വനിത എംഎല്‍എയെ കടന്നുപിടിച്ച സംഭവം; എംഎ വാഹീദിന് നോട്ടീസ് നല്‍കി സുപ്രീംകോടതി

കരിക്കിനേത്ത് സില്‍ക്‌സ് ഗലേറിയ; നൂറിലധികം വ്യാപാരികളെ വഞ്ചിച്ചതായി ആരോപണം; പരാതിയുമായി കെജിഡിഎ രംഗത്ത്

'തബ്ലീഗ് കോവിഡ് ഇല്ല'; കോവിഡ് കാലത്തെ തബ്ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട കേസ് പൂര്‍ണ്ണമായും റദ്ദ് ചെയ്ത് ഡല്‍ഹി ഹൈക്കോടതി; 70 പേര്‍ കുറ്റവിമോചിതരായി

പത്ത് വര്‍ഷമായി സഹോദരി ഭര്‍ത്താവിനെ കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുന്നു; ഇഡി നടപടിയില്‍ റോബര്‍ട്ട് വാദ്രയെ പിന്തുണച്ച് രാഹുല്‍ ഗാന്ധി