ഇത് ചരിത്രത്തിന്റെ കാവ്യനീതി; ഒളിംപിക്സ് വേദിയിൽ ഫ്രാൻസിന് മുന്നിൽ മുട്ടുമടക്കി അർജന്റീന

കോപ്പ അമേരിക്ക വിജയത്തെ തുടർന്ന് അർജന്റീന താരങ്ങൾ അവരുടെ ടീം ബസിൽ വെച്ച് ഫ്രാൻസിലെ താരങ്ങളെ വംശീയമായി അധിക്ഷേപിച്ചത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. സംഭവത്തിന് ശേഷം ഫ്രാൻസും അർജന്റീനയും ആദ്യമായി ഏറ്റുമുട്ടിയ മത്സരമാണ് ഒളിംപിക്‌സിന്റെ വേദിയിൽ കടന്നുപോയത്. ചരിത്രത്തിന്റെ കാവ്യനീതിയെന്നോണം ഫ്രാൻസ് അർജന്റീനയെ തോൽപ്പിച്ചു അടുത്ത റൗണ്ടിലേക്ക് പ്രവേശനം നേടുകയും അർജന്റീന ഒളിമ്പിക്സ് വേദിയിൽ നിന്ന് പുറത്തേക്കപ്പെടുകയും ചെയ്തു. ഒളിമ്പിക്സ് നടക്കുന്നത് ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ ആയത് മറ്റൊരു യാദൃശ്ചികതയാണ്.

കഴിഞ്ഞ മൂന്ന് ആഴ്ചയോളം മനസ്സിൽ സൂക്ഷിച്ചു വെച്ച എരിയുന്ന കനലിന്റെ മധുരപ്രതികാരമാണ് ഒളിമ്പിക്സ് വേദികളിൽ ലോകം സാക്ഷ്യം വഹിച്ചത്. ഫുട്ബോളിന് പുറമെ റഗ്‌ബിയിലും വോളിബോളിലും ഹാൻഡ്ബോളിലും ടെന്നിസിലും ഫ്രാൻസ് അർജന്റീനയെ തകർത്തു. വംശീയതയുടെ മറപിടിച്ചു കായിക ലോകത്ത് നിലനിൽക്കാമെന്ന അബദ്ധധാരണയെയാണ് ഇന്നലെ തകർന്ന് വീണത്. നിങ്ങൾ ലോകചാമ്പ്യന്മാരായാലും ചരിത്രത്തിന്റെ കണക്കുപുസ്തകത്തിൽ എന്നെങ്കിലും നിങ്ങളുടെ കണക്ക് പരിശോധിക്കപ്പെടുമെന്ന് ഇന്നലെ തെളിയിക്കപെട്ടു. “ഞങ്ങൾക്ക് ഇതൊരു പ്രധാന മത്സരമായിരുന്നു, കാരണം ഞങ്ങൾ അപമാനിക്കപ്പെട്ടതായി തോന്നിയിരുന്നു, ഫ്രാൻസ് മുഴുവൻ അപമാനിക്കപ്പെട്ടു, ഒടുവിൽ ഞങ്ങൾ മത്സരത്തിന്റെ വിജയികളായി അവസാനിച്ചു. കളിയിലുടനീളം അങ്ങനെ അവരെ അപമാനിച്ചു”, സെവിയ്യ സെൻ്റർ ബാക്ക് കൂടിയായ ഫ്രഞ്ച് താരം ലോയിക് ബാഡെ പറഞ്ഞു.

മത്സരം തുടങ്ങി അഞ്ച് മിനിറ്റിന് ശേഷം ഫ്രാൻസിന് ലഭിച്ച ഒരു കോർണർ കിക്ക്, ജീൻ ഫിലിപ്പ് മറ്റെറ്റയുടെ ഹെഡ്ഡർ ഫ്രാൻസിന് 1-0 എന്ന ലീഡ് നൽകി. ഫ്രാൻസിൻ്റെ വലയിൽ 15 തവണ ഷോട്ടുകൾ തൊടുക്കാൻ അർജൻ്റീന ശ്രമിച്ചെങ്കിലും ഗോൾ നേടാനായില്ല. രണ്ടാം പകുതിയിൽ ജൂലിയോ സോളർ, ഗോൺസാലോ ലുജാൻ, ബെൽട്രാൻ, ക്ലോഡിയോ എചെവേരി, ലൂസിയാനോ ഗോണ്ടൗ എന്നിവരെയാണ് മഷറാനോ ടീമിലെത്തിച്ചത്. അതിന് ശേഷവും കാര്യമായ രൂപത്തിൽ കളിയെ തങ്ങൾക്ക് അനുകൂലമാക്കിയെടുക്കാൻ അർജന്റീനക്ക് സാധിച്ചില്ല. വിജയത്തിന് ശേഷം, ഫ്രഞ്ച് കളിക്കാർ അർജൻ്റീന കളിക്കാരുടെ കുടുംബങ്ങൾക്ക് നേരെ ആഘോഷിക്കുകയായിരുന്നു, ഇത് ഇരു ടീമുകളും തമ്മിലുള്ള മൈതാനത്ത് വാഗ്വാദത്തിന് കാരണമായി.

ഒളിംപിക്‌സിന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ അവസാനിക്കുമ്പോൾ പ്രമുഖരായ പലരും പുറത്ത് പോകുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. അടുത്ത ഘട്ട മത്സരത്തിൽ ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി പരാഗ്വയെ തോൽപ്പിച്ച് ഈജിപ്ത് സെമി ഫൈനലിന് യോഗ്യത നേടി. ഈജിപ്തിന് പുറമെ ഫ്രാൻസ്, സ്പെയിൻ, മൊറോക്കോ എന്നീ രാജ്യങ്ങളാണ് അവസാന നാളിൽ ഇടം നേടിയത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ