ഇത് ചരിത്രത്തിന്റെ കാവ്യനീതി; ഒളിംപിക്സ് വേദിയിൽ ഫ്രാൻസിന് മുന്നിൽ മുട്ടുമടക്കി അർജന്റീന

കോപ്പ അമേരിക്ക വിജയത്തെ തുടർന്ന് അർജന്റീന താരങ്ങൾ അവരുടെ ടീം ബസിൽ വെച്ച് ഫ്രാൻസിലെ താരങ്ങളെ വംശീയമായി അധിക്ഷേപിച്ചത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. സംഭവത്തിന് ശേഷം ഫ്രാൻസും അർജന്റീനയും ആദ്യമായി ഏറ്റുമുട്ടിയ മത്സരമാണ് ഒളിംപിക്‌സിന്റെ വേദിയിൽ കടന്നുപോയത്. ചരിത്രത്തിന്റെ കാവ്യനീതിയെന്നോണം ഫ്രാൻസ് അർജന്റീനയെ തോൽപ്പിച്ചു അടുത്ത റൗണ്ടിലേക്ക് പ്രവേശനം നേടുകയും അർജന്റീന ഒളിമ്പിക്സ് വേദിയിൽ നിന്ന് പുറത്തേക്കപ്പെടുകയും ചെയ്തു. ഒളിമ്പിക്സ് നടക്കുന്നത് ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ ആയത് മറ്റൊരു യാദൃശ്ചികതയാണ്.

കഴിഞ്ഞ മൂന്ന് ആഴ്ചയോളം മനസ്സിൽ സൂക്ഷിച്ചു വെച്ച എരിയുന്ന കനലിന്റെ മധുരപ്രതികാരമാണ് ഒളിമ്പിക്സ് വേദികളിൽ ലോകം സാക്ഷ്യം വഹിച്ചത്. ഫുട്ബോളിന് പുറമെ റഗ്‌ബിയിലും വോളിബോളിലും ഹാൻഡ്ബോളിലും ടെന്നിസിലും ഫ്രാൻസ് അർജന്റീനയെ തകർത്തു. വംശീയതയുടെ മറപിടിച്ചു കായിക ലോകത്ത് നിലനിൽക്കാമെന്ന അബദ്ധധാരണയെയാണ് ഇന്നലെ തകർന്ന് വീണത്. നിങ്ങൾ ലോകചാമ്പ്യന്മാരായാലും ചരിത്രത്തിന്റെ കണക്കുപുസ്തകത്തിൽ എന്നെങ്കിലും നിങ്ങളുടെ കണക്ക് പരിശോധിക്കപ്പെടുമെന്ന് ഇന്നലെ തെളിയിക്കപെട്ടു. “ഞങ്ങൾക്ക് ഇതൊരു പ്രധാന മത്സരമായിരുന്നു, കാരണം ഞങ്ങൾ അപമാനിക്കപ്പെട്ടതായി തോന്നിയിരുന്നു, ഫ്രാൻസ് മുഴുവൻ അപമാനിക്കപ്പെട്ടു, ഒടുവിൽ ഞങ്ങൾ മത്സരത്തിന്റെ വിജയികളായി അവസാനിച്ചു. കളിയിലുടനീളം അങ്ങനെ അവരെ അപമാനിച്ചു”, സെവിയ്യ സെൻ്റർ ബാക്ക് കൂടിയായ ഫ്രഞ്ച് താരം ലോയിക് ബാഡെ പറഞ്ഞു.

മത്സരം തുടങ്ങി അഞ്ച് മിനിറ്റിന് ശേഷം ഫ്രാൻസിന് ലഭിച്ച ഒരു കോർണർ കിക്ക്, ജീൻ ഫിലിപ്പ് മറ്റെറ്റയുടെ ഹെഡ്ഡർ ഫ്രാൻസിന് 1-0 എന്ന ലീഡ് നൽകി. ഫ്രാൻസിൻ്റെ വലയിൽ 15 തവണ ഷോട്ടുകൾ തൊടുക്കാൻ അർജൻ്റീന ശ്രമിച്ചെങ്കിലും ഗോൾ നേടാനായില്ല. രണ്ടാം പകുതിയിൽ ജൂലിയോ സോളർ, ഗോൺസാലോ ലുജാൻ, ബെൽട്രാൻ, ക്ലോഡിയോ എചെവേരി, ലൂസിയാനോ ഗോണ്ടൗ എന്നിവരെയാണ് മഷറാനോ ടീമിലെത്തിച്ചത്. അതിന് ശേഷവും കാര്യമായ രൂപത്തിൽ കളിയെ തങ്ങൾക്ക് അനുകൂലമാക്കിയെടുക്കാൻ അർജന്റീനക്ക് സാധിച്ചില്ല. വിജയത്തിന് ശേഷം, ഫ്രഞ്ച് കളിക്കാർ അർജൻ്റീന കളിക്കാരുടെ കുടുംബങ്ങൾക്ക് നേരെ ആഘോഷിക്കുകയായിരുന്നു, ഇത് ഇരു ടീമുകളും തമ്മിലുള്ള മൈതാനത്ത് വാഗ്വാദത്തിന് കാരണമായി.

ഒളിംപിക്‌സിന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ അവസാനിക്കുമ്പോൾ പ്രമുഖരായ പലരും പുറത്ത് പോകുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. അടുത്ത ഘട്ട മത്സരത്തിൽ ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി പരാഗ്വയെ തോൽപ്പിച്ച് ഈജിപ്ത് സെമി ഫൈനലിന് യോഗ്യത നേടി. ഈജിപ്തിന് പുറമെ ഫ്രാൻസ്, സ്പെയിൻ, മൊറോക്കോ എന്നീ രാജ്യങ്ങളാണ് അവസാന നാളിൽ ഇടം നേടിയത്.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു