ഇത് ചരിത്രത്തിന്റെ കാവ്യനീതി; ഒളിംപിക്സ് വേദിയിൽ ഫ്രാൻസിന് മുന്നിൽ മുട്ടുമടക്കി അർജന്റീന

കോപ്പ അമേരിക്ക വിജയത്തെ തുടർന്ന് അർജന്റീന താരങ്ങൾ അവരുടെ ടീം ബസിൽ വെച്ച് ഫ്രാൻസിലെ താരങ്ങളെ വംശീയമായി അധിക്ഷേപിച്ചത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. സംഭവത്തിന് ശേഷം ഫ്രാൻസും അർജന്റീനയും ആദ്യമായി ഏറ്റുമുട്ടിയ മത്സരമാണ് ഒളിംപിക്‌സിന്റെ വേദിയിൽ കടന്നുപോയത്. ചരിത്രത്തിന്റെ കാവ്യനീതിയെന്നോണം ഫ്രാൻസ് അർജന്റീനയെ തോൽപ്പിച്ചു അടുത്ത റൗണ്ടിലേക്ക് പ്രവേശനം നേടുകയും അർജന്റീന ഒളിമ്പിക്സ് വേദിയിൽ നിന്ന് പുറത്തേക്കപ്പെടുകയും ചെയ്തു. ഒളിമ്പിക്സ് നടക്കുന്നത് ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ ആയത് മറ്റൊരു യാദൃശ്ചികതയാണ്.

കഴിഞ്ഞ മൂന്ന് ആഴ്ചയോളം മനസ്സിൽ സൂക്ഷിച്ചു വെച്ച എരിയുന്ന കനലിന്റെ മധുരപ്രതികാരമാണ് ഒളിമ്പിക്സ് വേദികളിൽ ലോകം സാക്ഷ്യം വഹിച്ചത്. ഫുട്ബോളിന് പുറമെ റഗ്‌ബിയിലും വോളിബോളിലും ഹാൻഡ്ബോളിലും ടെന്നിസിലും ഫ്രാൻസ് അർജന്റീനയെ തകർത്തു. വംശീയതയുടെ മറപിടിച്ചു കായിക ലോകത്ത് നിലനിൽക്കാമെന്ന അബദ്ധധാരണയെയാണ് ഇന്നലെ തകർന്ന് വീണത്. നിങ്ങൾ ലോകചാമ്പ്യന്മാരായാലും ചരിത്രത്തിന്റെ കണക്കുപുസ്തകത്തിൽ എന്നെങ്കിലും നിങ്ങളുടെ കണക്ക് പരിശോധിക്കപ്പെടുമെന്ന് ഇന്നലെ തെളിയിക്കപെട്ടു. “ഞങ്ങൾക്ക് ഇതൊരു പ്രധാന മത്സരമായിരുന്നു, കാരണം ഞങ്ങൾ അപമാനിക്കപ്പെട്ടതായി തോന്നിയിരുന്നു, ഫ്രാൻസ് മുഴുവൻ അപമാനിക്കപ്പെട്ടു, ഒടുവിൽ ഞങ്ങൾ മത്സരത്തിന്റെ വിജയികളായി അവസാനിച്ചു. കളിയിലുടനീളം അങ്ങനെ അവരെ അപമാനിച്ചു”, സെവിയ്യ സെൻ്റർ ബാക്ക് കൂടിയായ ഫ്രഞ്ച് താരം ലോയിക് ബാഡെ പറഞ്ഞു.

മത്സരം തുടങ്ങി അഞ്ച് മിനിറ്റിന് ശേഷം ഫ്രാൻസിന് ലഭിച്ച ഒരു കോർണർ കിക്ക്, ജീൻ ഫിലിപ്പ് മറ്റെറ്റയുടെ ഹെഡ്ഡർ ഫ്രാൻസിന് 1-0 എന്ന ലീഡ് നൽകി. ഫ്രാൻസിൻ്റെ വലയിൽ 15 തവണ ഷോട്ടുകൾ തൊടുക്കാൻ അർജൻ്റീന ശ്രമിച്ചെങ്കിലും ഗോൾ നേടാനായില്ല. രണ്ടാം പകുതിയിൽ ജൂലിയോ സോളർ, ഗോൺസാലോ ലുജാൻ, ബെൽട്രാൻ, ക്ലോഡിയോ എചെവേരി, ലൂസിയാനോ ഗോണ്ടൗ എന്നിവരെയാണ് മഷറാനോ ടീമിലെത്തിച്ചത്. അതിന് ശേഷവും കാര്യമായ രൂപത്തിൽ കളിയെ തങ്ങൾക്ക് അനുകൂലമാക്കിയെടുക്കാൻ അർജന്റീനക്ക് സാധിച്ചില്ല. വിജയത്തിന് ശേഷം, ഫ്രഞ്ച് കളിക്കാർ അർജൻ്റീന കളിക്കാരുടെ കുടുംബങ്ങൾക്ക് നേരെ ആഘോഷിക്കുകയായിരുന്നു, ഇത് ഇരു ടീമുകളും തമ്മിലുള്ള മൈതാനത്ത് വാഗ്വാദത്തിന് കാരണമായി.

ഒളിംപിക്‌സിന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ അവസാനിക്കുമ്പോൾ പ്രമുഖരായ പലരും പുറത്ത് പോകുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. അടുത്ത ഘട്ട മത്സരത്തിൽ ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി പരാഗ്വയെ തോൽപ്പിച്ച് ഈജിപ്ത് സെമി ഫൈനലിന് യോഗ്യത നേടി. ഈജിപ്തിന് പുറമെ ഫ്രാൻസ്, സ്പെയിൻ, മൊറോക്കോ എന്നീ രാജ്യങ്ങളാണ് അവസാന നാളിൽ ഇടം നേടിയത്.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ