ഇത് ചരിത്രത്തിന്റെ കാവ്യനീതി; ഒളിംപിക്സ് വേദിയിൽ ഫ്രാൻസിന് മുന്നിൽ മുട്ടുമടക്കി അർജന്റീന

കോപ്പ അമേരിക്ക വിജയത്തെ തുടർന്ന് അർജന്റീന താരങ്ങൾ അവരുടെ ടീം ബസിൽ വെച്ച് ഫ്രാൻസിലെ താരങ്ങളെ വംശീയമായി അധിക്ഷേപിച്ചത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. സംഭവത്തിന് ശേഷം ഫ്രാൻസും അർജന്റീനയും ആദ്യമായി ഏറ്റുമുട്ടിയ മത്സരമാണ് ഒളിംപിക്‌സിന്റെ വേദിയിൽ കടന്നുപോയത്. ചരിത്രത്തിന്റെ കാവ്യനീതിയെന്നോണം ഫ്രാൻസ് അർജന്റീനയെ തോൽപ്പിച്ചു അടുത്ത റൗണ്ടിലേക്ക് പ്രവേശനം നേടുകയും അർജന്റീന ഒളിമ്പിക്സ് വേദിയിൽ നിന്ന് പുറത്തേക്കപ്പെടുകയും ചെയ്തു. ഒളിമ്പിക്സ് നടക്കുന്നത് ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ ആയത് മറ്റൊരു യാദൃശ്ചികതയാണ്.

കഴിഞ്ഞ മൂന്ന് ആഴ്ചയോളം മനസ്സിൽ സൂക്ഷിച്ചു വെച്ച എരിയുന്ന കനലിന്റെ മധുരപ്രതികാരമാണ് ഒളിമ്പിക്സ് വേദികളിൽ ലോകം സാക്ഷ്യം വഹിച്ചത്. ഫുട്ബോളിന് പുറമെ റഗ്‌ബിയിലും വോളിബോളിലും ഹാൻഡ്ബോളിലും ടെന്നിസിലും ഫ്രാൻസ് അർജന്റീനയെ തകർത്തു. വംശീയതയുടെ മറപിടിച്ചു കായിക ലോകത്ത് നിലനിൽക്കാമെന്ന അബദ്ധധാരണയെയാണ് ഇന്നലെ തകർന്ന് വീണത്. നിങ്ങൾ ലോകചാമ്പ്യന്മാരായാലും ചരിത്രത്തിന്റെ കണക്കുപുസ്തകത്തിൽ എന്നെങ്കിലും നിങ്ങളുടെ കണക്ക് പരിശോധിക്കപ്പെടുമെന്ന് ഇന്നലെ തെളിയിക്കപെട്ടു. “ഞങ്ങൾക്ക് ഇതൊരു പ്രധാന മത്സരമായിരുന്നു, കാരണം ഞങ്ങൾ അപമാനിക്കപ്പെട്ടതായി തോന്നിയിരുന്നു, ഫ്രാൻസ് മുഴുവൻ അപമാനിക്കപ്പെട്ടു, ഒടുവിൽ ഞങ്ങൾ മത്സരത്തിന്റെ വിജയികളായി അവസാനിച്ചു. കളിയിലുടനീളം അങ്ങനെ അവരെ അപമാനിച്ചു”, സെവിയ്യ സെൻ്റർ ബാക്ക് കൂടിയായ ഫ്രഞ്ച് താരം ലോയിക് ബാഡെ പറഞ്ഞു.

മത്സരം തുടങ്ങി അഞ്ച് മിനിറ്റിന് ശേഷം ഫ്രാൻസിന് ലഭിച്ച ഒരു കോർണർ കിക്ക്, ജീൻ ഫിലിപ്പ് മറ്റെറ്റയുടെ ഹെഡ്ഡർ ഫ്രാൻസിന് 1-0 എന്ന ലീഡ് നൽകി. ഫ്രാൻസിൻ്റെ വലയിൽ 15 തവണ ഷോട്ടുകൾ തൊടുക്കാൻ അർജൻ്റീന ശ്രമിച്ചെങ്കിലും ഗോൾ നേടാനായില്ല. രണ്ടാം പകുതിയിൽ ജൂലിയോ സോളർ, ഗോൺസാലോ ലുജാൻ, ബെൽട്രാൻ, ക്ലോഡിയോ എചെവേരി, ലൂസിയാനോ ഗോണ്ടൗ എന്നിവരെയാണ് മഷറാനോ ടീമിലെത്തിച്ചത്. അതിന് ശേഷവും കാര്യമായ രൂപത്തിൽ കളിയെ തങ്ങൾക്ക് അനുകൂലമാക്കിയെടുക്കാൻ അർജന്റീനക്ക് സാധിച്ചില്ല. വിജയത്തിന് ശേഷം, ഫ്രഞ്ച് കളിക്കാർ അർജൻ്റീന കളിക്കാരുടെ കുടുംബങ്ങൾക്ക് നേരെ ആഘോഷിക്കുകയായിരുന്നു, ഇത് ഇരു ടീമുകളും തമ്മിലുള്ള മൈതാനത്ത് വാഗ്വാദത്തിന് കാരണമായി.

ഒളിംപിക്‌സിന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ അവസാനിക്കുമ്പോൾ പ്രമുഖരായ പലരും പുറത്ത് പോകുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. അടുത്ത ഘട്ട മത്സരത്തിൽ ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി പരാഗ്വയെ തോൽപ്പിച്ച് ഈജിപ്ത് സെമി ഫൈനലിന് യോഗ്യത നേടി. ഈജിപ്തിന് പുറമെ ഫ്രാൻസ്, സ്പെയിൻ, മൊറോക്കോ എന്നീ രാജ്യങ്ങളാണ് അവസാന നാളിൽ ഇടം നേടിയത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക