സമനിലയ്ക്കു ശേഷമുള്ള മെസിയുടെ വാക്കാണ് കിരീട നേട്ടത്തിന് ഊര്‍ജ്ജമായത്; സ്‌കലോണിയുടെ വെളിപ്പെടുത്തല്‍

ലോക കപ്പ് കിരീടം സ്വന്തമാക്കിയതിനു പിന്നിലെ വിജയരഹസ്യം വെളിപ്പെടുത്തി അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കലോണി. 2021ല്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുമായി നടത്തിയ സംഭാഷണമാണ് കിരീട നേട്ടത്തിന് ഊര്‍ജ്ജമായതെന്ന് സ്‌കലോണി പറഞ്ഞു.

ഞാന്‍ ഒരു കാര്യം പറയാന്‍ പോകുകയാണ്. സാന്‍ ഹുവാനില്‍ ബ്രസീലുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ ശേഷം മെസിയുമായി നടത്തിയ സംഭാഷണത്തെക്കുറിച്ചാണത്. വരും ദിവസങ്ങളില്‍ കാര്യം കൂടുതല്‍ ദുഷ്‌ക്കരമാകുമെന്ന് എനിക്ക് തോന്നി. ആ നിരാശ കൂടുതല്‍ ശക്തമാകാനിടയുള്ളതിനാല്‍ മെസി പാരിസിലേക്ക് തിരിക്കുംമുന്‍പ് ഞാന്‍ അദ്ദേഹത്തോടൊപ്പം ഇരുന്ന് സംസാരിച്ചു.

ഞാന്‍ വിഷയങ്ങളെല്ലാം പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘നമ്മള്‍ മുന്നോട്ടുപോകും. കാര്യങ്ങള്‍ നന്നായി വരാനിടയുണ്ട്. അങ്ങനെയുണ്ടായിട്ടില്ലെങ്കിലും നമ്മള്‍ ശ്രമിച്ചുനോക്കും’ മെസിയുടെ ആ വാക്കുകളാണ് എനിക്ക് ഊര്‍ജ്ജം നല്‍കിയത്- സ്‌കലോണി പറഞ്ഞു.

36 വര്‍ഷത്തിനു ശേഷമാണ് അര്‍ജന്റീന ലോക കപ്പ് നേടിയത്. തുടര്‍ച്ചയായി 36 മത്സരങ്ങളില്‍ പരാജയം അറിയാതെയായിരുന്നു അര്‍ജന്റീന ലോകകപ്പിനെത്തിയത്. ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് തോറ്റെങ്കിലും പിന്നീട് അര്‍ജന്റീന ശക്തമായി തിരിച്ചുവരികയായിരുന്നു.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി