എമി മാർട്ടിനസ് "മണ്ടൻ" കാണിച്ചതൊക്കെ കോപ്രായം മാത്രം; ഗോൾകീപ്പർക്ക് എതിരെ ആഞ്ഞടിച്ച് പാട്രിക് വിയേര

ആസ്റ്റൺ വില്ലയുടെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ “മണ്ടൻ” ആഘോഷങ്ങൾ അർജന്റീനയുടെ ലോകകപ്പ് ഫൈനൽ വിജയത്തിന് കളങ്കം വരുത്തിയതായി ക്രിസ്റ്റൽ പാലസ് മാനേജർ പാട്രിക് വിയേര പറയുന്നു. ഫ്രാൻസിനെതിരായ അർജന്റീനയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച താരമായിരുന്നു മാർട്ടിനെസ്.

എക്‌സ്‌ട്രാ ടൈമിൽ റാൻഡൽ കോലോ മുവാനിയുടെ ഗോൾ എന്നുറച്ച അവസരം നിരസിച്ച അദ്ദേഹമാണ് അർജന്റീനയുടെ ജീവൻ പെനാൽറ്റി വരെ നീട്ടിയത്. തുടർന്ന് നടന്ന ഷൂട്ടൗട്ടിൽ കിംഗ്‌സ്‌ലി കോമാന്റെ കിക്ക് തടഞ്ഞത് മുതൽ മികച്ച പ്രകടനം നടത്തി അവസാനം അർജന്റീനയെ വിജയവര കടത്തി. ടൂർണമെന്റിലെ മികച്ച ഗോൾകീപർക്കുള്ള പുരസ്കാരവും ജയിച്ചു. എന്നാൽ പുരസ്ക്കാരം ജയിച്ച അദ്ദേഹം കാണിച്ച അമിതമായ ആത്മവിശ്വാസമാണ് പാര ആയത്.

തുടർന്ന്, ബ്യൂണസ് ഐറിസിൽ നടന്ന അർജന്റീനയുടെ വിജയ പരേഡിനിടെ, ഫ്രാൻസിന്റെ സ്റ്റാർ സ്‌ട്രൈക്കർ കൈലിയൻ എംബാപ്പെയുടെ ഫോട്ടോയിൽ മുഖം മറച്ച ഒരു കുഞ്ഞ് പാവയെ പിടിച്ച് നിൽക്കുന്നത് അദ്ദേഹം കാണപ്പെട്ടു, ഫൈനലിൽ ഹാട്രിക്ക് നേടിയ ആളാണ് എംബാപ്പെ എന്നത് ഓർക്കണം. . 1998-ൽ ഫ്രാൻസിനൊപ്പം ലോകകപ്പ് ജേതാവായ വിയേരയ്ക്ക് മാർട്ടിനെസിന്റെ കോമാളിത്തരങ്ങളിൽ ഒട്ടും മതിപ്പില്ലായിരുന്നു.

“അർജന്റീന ഗോൾകീപ്പറുടെ അമിതജമായ ആത്മവിശ്വാസവും ആംഗ്യങ്ങളും ജയത്തിന്റെ നിറം കെടുത്താൻ കാരണമായി എന്ന് തോന്നു” വിയേര പറഞ്ഞു

“മാർട്ടിനസിന്റെ ആഘോഷം യഥാർത്ഥത്തിൽ പരിധി വിട്ട് പോയിരുന്നു അപ്പോൾ. അയാൾ അത്രയും ആഘോഷിക്കേണ്ട ആവശ്യം ഇല്ലായിരുന്നു.,” അദ്ദേഹം കൂട്ടിച്ചേർത്തു.

മാർട്ടിനെസ് അടുത്തയാഴ്ച ബർമിംഗ്ഹാമിലേക്ക് മടങ്ങും, വില്ല മാനേജർ ഉനൈ എമെറി അയാൾ ലോകകപ്പിൽ കാണിച്ച പ്രവർത്തികളുമായി ബന്ധപ്പെട്ട് സംസാരിക്കും.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക