ലോകോത്തര ഗോൾകീപ്പർ, പക്ഷെ വക തിരിവ് വട്ടപ്പൂജ്യം; എമി മാർട്ടിനെസിന്റെ പ്രവൃത്തി ലജ്ജാകരം; വീഡിയോ വൈറലായതിന് പിന്നാലെ വിമർശനം ശക്തം

മാധ്യമപ്രവർത്തകൻ്റെ ക്യാമറയിൽ ഇടിച്ച സംഭവത്തിൽ അര്ജന്റീന ഗോൾകീപ്പർ എമി മാർട്ടിനെസിനെതിരെ കൊളംബിയൻ അസോസിയേഷൻ ഓഫ് സ്‌പോർട്‌സ് ജേണലിസ്റ്റ് – ‘ACORD കൊളംബിയ’ ശക്തമായ പ്രസ്താവനയുമായി രംഗത്തെത്തിയതോടെ ലോകോത്തര ഗോൾകീപ്പർക്ക് പണി കറാണ് സാധ്യത. ഫിഫ ലോകകപ്പ് സൗത്ത് അമേരിക്ക റീജിയൻ യോഗ്യതാ മത്സരത്തിൽ അർജൻ്റീനയെ കൊളംബിയ തോൽപ്പിച്ചതിന് പിന്നാലെയാണ് സംഭവം നടന്നത്.

കൊളംബിയ ലോകകപ്പ് ജേതാക്കന്മാരായ അർജന്റീനയെ 2-1 ന് തോൽപ്പിച്ചു, ഗെയിമിന് ശേഷം, മാർട്ടിനെസ് എതിരാളികൾക്ക് കൈകൊടുക്കുക ആയിരുന്നു. അവരിൽ ആസ്റ്റൺ വില്ലയിലെ സഹതാരം ജോൺ ജാദർ ഡുറാനും ഉണ്ടായിരുന്നു. ഡുറാനുമായി തൻ്റെ ആശംസകൾ കൈമാറിയ ശേഷം, ഫിഫ ലോകകപ്പ് 2022 ജേതാവ് തൻ്റെ ഗ്ലൗസ് ഉപയോഗിച്ച് അവിടെ നിന്ന മാധ്യമപ്രവർത്തകന്റെ ക്യാമറയിൽ അടിക്കുക ആയിരുന്നു.

യാതൊരു പ്രകപോണവും കൂടാതെ എന്തിനാണ് ഇങ്ങനെ ഒരു പ്രവർത്തി എമി ചെയ്തതെന്ന് വിഡിയോയിൽ നിന്ന് മനസിലാകുന്നില്ല എന്ന് ആരാധകരും അഭിപ്രായപ്പെടുന്നുണ്ട്. കൊളംബിയയും അർജൻ്റീനയും തമ്മിലുള്ള മത്സരം സംപ്രേക്ഷണം ചെയ്ത ക്യാമറയിലാണ് സംഭവം പതിഞ്ഞത്. ഈ സംഭവത്തിന് പിന്നാലെ കൊളംബിയൻ അസോസിയേഷൻ ഓഫ് സ്‌പോർട്‌സ് ജേണലിസ്റ്റ്‌സ് – ‘ACORD കൊളംബിയ’ വെറ്ററൻ ഗോൾകീപ്പർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഫിഫയോട് ശക്തമായ പ്രസ്താവന പുറപ്പെടുവിച്ചു. “ഈ രാജ്യത്തെ പത്രപ്രവർത്തന അതോറിറ്റി എന്ന നിലയിൽ, പുതിയ തലമുറകൾക്ക് മാതൃകയല്ലാത്ത മിസ്റ്റർ എമിലിയാനോ ഡിബു മാർട്ടിനെസിനെതിരെ ഫിഫ മാതൃകാപരമായ അനുമതി നൽകണമെന്ന് ACORD ആഗ്രഹിക്കുന്നു,” പ്രസ്താവനയിൽ പറയുന്നു.

യാതൊരു പ്രകോപനവും ഇല്ലാതെ അടിച്ചെന്ന് ടിവി ക്യാമറാപ്പേഴ്‌സൺ ജോണി ജാക്‌സൺ സംഭവത്തിന് പിന്നാലെ പറഞ്ഞു. ജാക്‌സൺ മാർട്ടിനെസിനെ ‘ദിബു’ എന്ന വിളിപ്പേര് വിളിച്ചതല്ലാതെ ഒന്നും ചെയ്തില്ല എന്നും അവകാശപ്പെട്ടു. എന്തായാലും നടപടികൾ ഉണ്ടാകുമോ അതോ താക്കീത് മാലികി എമിയെ വിടുമോ എന്നുള്ളത് കണ്ടറിയണം.

മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയെങ്കിലും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന അർജന്റീനക്ക് ഈ തോൽവി ക്ഷീണം ചെയ്യില്ല.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി