ലോകോത്തര ഗോൾകീപ്പർ, പക്ഷെ വക തിരിവ് വട്ടപ്പൂജ്യം; എമി മാർട്ടിനെസിന്റെ പ്രവൃത്തി ലജ്ജാകരം; വീഡിയോ വൈറലായതിന് പിന്നാലെ വിമർശനം ശക്തം

മാധ്യമപ്രവർത്തകൻ്റെ ക്യാമറയിൽ ഇടിച്ച സംഭവത്തിൽ അര്ജന്റീന ഗോൾകീപ്പർ എമി മാർട്ടിനെസിനെതിരെ കൊളംബിയൻ അസോസിയേഷൻ ഓഫ് സ്‌പോർട്‌സ് ജേണലിസ്റ്റ് – ‘ACORD കൊളംബിയ’ ശക്തമായ പ്രസ്താവനയുമായി രംഗത്തെത്തിയതോടെ ലോകോത്തര ഗോൾകീപ്പർക്ക് പണി കറാണ് സാധ്യത. ഫിഫ ലോകകപ്പ് സൗത്ത് അമേരിക്ക റീജിയൻ യോഗ്യതാ മത്സരത്തിൽ അർജൻ്റീനയെ കൊളംബിയ തോൽപ്പിച്ചതിന് പിന്നാലെയാണ് സംഭവം നടന്നത്.

കൊളംബിയ ലോകകപ്പ് ജേതാക്കന്മാരായ അർജന്റീനയെ 2-1 ന് തോൽപ്പിച്ചു, ഗെയിമിന് ശേഷം, മാർട്ടിനെസ് എതിരാളികൾക്ക് കൈകൊടുക്കുക ആയിരുന്നു. അവരിൽ ആസ്റ്റൺ വില്ലയിലെ സഹതാരം ജോൺ ജാദർ ഡുറാനും ഉണ്ടായിരുന്നു. ഡുറാനുമായി തൻ്റെ ആശംസകൾ കൈമാറിയ ശേഷം, ഫിഫ ലോകകപ്പ് 2022 ജേതാവ് തൻ്റെ ഗ്ലൗസ് ഉപയോഗിച്ച് അവിടെ നിന്ന മാധ്യമപ്രവർത്തകന്റെ ക്യാമറയിൽ അടിക്കുക ആയിരുന്നു.

യാതൊരു പ്രകപോണവും കൂടാതെ എന്തിനാണ് ഇങ്ങനെ ഒരു പ്രവർത്തി എമി ചെയ്തതെന്ന് വിഡിയോയിൽ നിന്ന് മനസിലാകുന്നില്ല എന്ന് ആരാധകരും അഭിപ്രായപ്പെടുന്നുണ്ട്. കൊളംബിയയും അർജൻ്റീനയും തമ്മിലുള്ള മത്സരം സംപ്രേക്ഷണം ചെയ്ത ക്യാമറയിലാണ് സംഭവം പതിഞ്ഞത്. ഈ സംഭവത്തിന് പിന്നാലെ കൊളംബിയൻ അസോസിയേഷൻ ഓഫ് സ്‌പോർട്‌സ് ജേണലിസ്റ്റ്‌സ് – ‘ACORD കൊളംബിയ’ വെറ്ററൻ ഗോൾകീപ്പർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഫിഫയോട് ശക്തമായ പ്രസ്താവന പുറപ്പെടുവിച്ചു. “ഈ രാജ്യത്തെ പത്രപ്രവർത്തന അതോറിറ്റി എന്ന നിലയിൽ, പുതിയ തലമുറകൾക്ക് മാതൃകയല്ലാത്ത മിസ്റ്റർ എമിലിയാനോ ഡിബു മാർട്ടിനെസിനെതിരെ ഫിഫ മാതൃകാപരമായ അനുമതി നൽകണമെന്ന് ACORD ആഗ്രഹിക്കുന്നു,” പ്രസ്താവനയിൽ പറയുന്നു.

യാതൊരു പ്രകോപനവും ഇല്ലാതെ അടിച്ചെന്ന് ടിവി ക്യാമറാപ്പേഴ്‌സൺ ജോണി ജാക്‌സൺ സംഭവത്തിന് പിന്നാലെ പറഞ്ഞു. ജാക്‌സൺ മാർട്ടിനെസിനെ ‘ദിബു’ എന്ന വിളിപ്പേര് വിളിച്ചതല്ലാതെ ഒന്നും ചെയ്തില്ല എന്നും അവകാശപ്പെട്ടു. എന്തായാലും നടപടികൾ ഉണ്ടാകുമോ അതോ താക്കീത് മാലികി എമിയെ വിടുമോ എന്നുള്ളത് കണ്ടറിയണം.

മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയെങ്കിലും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന അർജന്റീനക്ക് ഈ തോൽവി ക്ഷീണം ചെയ്യില്ല.

Latest Stories

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും