'വിജയം രുചിച്ച് സുൽത്താൻ തന്റെ രാജകീയ വരവ് അറിയിച്ചു'; എ എഫ് സി ചാമ്പ്യൻസ് ലീഗിൽ അൽ ഹിലാലിന്‌ തകർപ്പൻ ജയം

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം തിരികെ കളിക്കളത്തിലേക്ക് രാജകീയ വരവ് നടത്തിയിരിക്കുകയാണ് ബ്രസീലിയൻ ഇതിഹാസമായ നെയ്മർ ജൂനിയർ. 370 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം വീണ്ടും കളിക്കളത്തിലേക്ക് വന്നത്. ആ കാലയളവിൽ കോപ്പ അമേരിക്കൻ ടൂർണമെന്റ് ഉൾപ്പടെ ഒരുപാട് പ്രധാന മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു. ഇന്ന് നടന്ന എ എഫ് സി ചാമ്പ്യൻസ് ലീഗിൽ അൽ-ഐൻ എതിരെ കരുത്തരായ അൽ ഹിലാൽ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് വിജയിച്ചു.

വിജയിച്ചെങ്കിലും കളിയിൽ പൂർണ ആധിപത്യം സ്ഥാപിച്ചത് അൽ ഐൻ തന്നെയായിരുന്നു. 56 ശതമാനവും പൊസഷൻ അവരുടെ കൈയിൽ ആയിരുന്നു. മത്സരത്തിന്റെ 75 ആം മിനിറ്റിലാണ് നെയ്മർ ജൂനിയർ ഇറങ്ങിയത്. ഗോളുകൾ ഒന്നും നേടാനായില്ലെങ്കിലും മികച്ച പ്രകടനമാണ് നെയ്മർ നടത്തിയത്. അതിൽ ആരാധകർ അടങ്ങാത്ത ആവേശത്തിലാണ്.

അൽ ഹിലാലിന് വേണ്ടി ഗോളുകൾ നേടിയത് ഹാട്രിക്ക് ഗോളുകളോടെ സലേം അൽദ്വാസാരി, ലെനൻ റോഡി, സെർഗേജ് മിലിനിക്കോവിക് എന്നിവരാണ്. അൽ ഐന് വേണ്ടി ഹാട്രിക്ക് ഗോളുകളോടെ സോഫെയിൻ റഹിമിയും, മറ്റെയോ സനബ്രിയയുമാണ്. അൽ ഹിലാൽ താരമായ അലി അല്ബുലായി റെഡ് കാർഡ് നേടുകയും ചെയ്തു. ഗ്രൂപ്പ് ഘട്ടത്തിൽ അൽ ഹിലാൽ തന്നെയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ