'വിജയം രുചിച്ച് സുൽത്താൻ തന്റെ രാജകീയ വരവ് അറിയിച്ചു'; എ എഫ് സി ചാമ്പ്യൻസ് ലീഗിൽ അൽ ഹിലാലിന്‌ തകർപ്പൻ ജയം

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം തിരികെ കളിക്കളത്തിലേക്ക് രാജകീയ വരവ് നടത്തിയിരിക്കുകയാണ് ബ്രസീലിയൻ ഇതിഹാസമായ നെയ്മർ ജൂനിയർ. 370 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം വീണ്ടും കളിക്കളത്തിലേക്ക് വന്നത്. ആ കാലയളവിൽ കോപ്പ അമേരിക്കൻ ടൂർണമെന്റ് ഉൾപ്പടെ ഒരുപാട് പ്രധാന മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു. ഇന്ന് നടന്ന എ എഫ് സി ചാമ്പ്യൻസ് ലീഗിൽ അൽ-ഐൻ എതിരെ കരുത്തരായ അൽ ഹിലാൽ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് വിജയിച്ചു.

വിജയിച്ചെങ്കിലും കളിയിൽ പൂർണ ആധിപത്യം സ്ഥാപിച്ചത് അൽ ഐൻ തന്നെയായിരുന്നു. 56 ശതമാനവും പൊസഷൻ അവരുടെ കൈയിൽ ആയിരുന്നു. മത്സരത്തിന്റെ 75 ആം മിനിറ്റിലാണ് നെയ്മർ ജൂനിയർ ഇറങ്ങിയത്. ഗോളുകൾ ഒന്നും നേടാനായില്ലെങ്കിലും മികച്ച പ്രകടനമാണ് നെയ്മർ നടത്തിയത്. അതിൽ ആരാധകർ അടങ്ങാത്ത ആവേശത്തിലാണ്.

അൽ ഹിലാലിന് വേണ്ടി ഗോളുകൾ നേടിയത് ഹാട്രിക്ക് ഗോളുകളോടെ സലേം അൽദ്വാസാരി, ലെനൻ റോഡി, സെർഗേജ് മിലിനിക്കോവിക് എന്നിവരാണ്. അൽ ഐന് വേണ്ടി ഹാട്രിക്ക് ഗോളുകളോടെ സോഫെയിൻ റഹിമിയും, മറ്റെയോ സനബ്രിയയുമാണ്. അൽ ഹിലാൽ താരമായ അലി അല്ബുലായി റെഡ് കാർഡ് നേടുകയും ചെയ്തു. ഗ്രൂപ്പ് ഘട്ടത്തിൽ അൽ ഹിലാൽ തന്നെയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി