'പോള്‍ പോഗ്ബയ്ക്ക് ആശ്വാസം'; ഏർപ്പെടുത്തിയ വിലക്ക് വെട്ടിക്കുറച്ചു; വിഷമകരമായ കാലഘട്ടം കഴിഞ്ഞു എന്ന താരം

മത്സരത്തിന് വേണ്ടി ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് ഫ്രഞ്ച് ടീമിലെ പ്രമുഖ താരവും, ലോകകപ്പ് ജേതാവുമായ പോള്‍ പോഗ്ബയുടെ വിലക്ക് വെട്ടിക്കുറച്ചു. കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്പോര്‍ട്സില്‍ നൽകിയ അപ്പീൽ വിജയിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ വിലക്ക് വെട്ടിക്കുറച്ചത്. നാല് വർഷത്തെ വിലക്കാണ് ശിക്ഷയായി അദ്ദേഹത്തിന് നൽകിയിരുന്നത്. എന്നാൽ അപ്പീൽ വിജയിച്ചതോടെ അത് 18 മാസത്തെ വിലക്കായി കുറച്ചു. കുറ്റമുക്തനായതിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചു.

പോള്‍ പോഗ്ബ പറയുന്നത് ഇങ്ങനെ:

“ഒടുവില്‍ ആ ദുഃസ്വപ്‌നം അവസാനിച്ചിരിക്കുന്നു. എന്റെ സ്വപ്‌നങ്ങളെ പിന്തുടരാന്‍ കഴിയുന്ന ദിവസത്തിനായി ഇനി എനിക്ക് കാത്തിരിക്കാം. ലോക ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സിയുടെ ചട്ടങ്ങള്‍ അറിഞ്ഞു കൊണ്ട് ഞാന്‍ ഒരിക്കലും ലംഘിച്ചിട്ടില്ലെന്ന് ഞാന്‍ എപ്പോഴും പറഞ്ഞിരുന്നു. ഞാന്‍ സത്യസന്ധതയോടെയാണ് കളിക്കുന്നത്”

പോള്‍ പോഗ്ബ തുടർന്നു:

“ഇത് കര്‍ശനമായ കുറ്റമാണെന്ന് ഞാന്‍ അംഗീകരിക്കുന്നെങ്കിലും എന്റെ വാദം കേട്ട സിഎഎസിലെ ജഡ്ജിമാരോട് ഞാന്‍ നന്ദി അറിയിക്കുന്നു. ഇത് എന്റെ ജീവിതത്തില്‍ വളരെ വിഷമകരമായ കാലഘട്ടമായിരുന്നു. ഈ വിലക്ക് കാരണം ഞാന്‍ കഠിനാധ്വാനം ചെയ്തിരുന്ന കാര്യങ്ങളെല്ലാം നിര്‍ത്തിവെച്ചിരുന്നു” പോള്‍ പോഗ്ബ പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക