'പോള്‍ പോഗ്ബയ്ക്ക് ആശ്വാസം'; ഏർപ്പെടുത്തിയ വിലക്ക് വെട്ടിക്കുറച്ചു; വിഷമകരമായ കാലഘട്ടം കഴിഞ്ഞു എന്ന താരം

മത്സരത്തിന് വേണ്ടി ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് ഫ്രഞ്ച് ടീമിലെ പ്രമുഖ താരവും, ലോകകപ്പ് ജേതാവുമായ പോള്‍ പോഗ്ബയുടെ വിലക്ക് വെട്ടിക്കുറച്ചു. കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്പോര്‍ട്സില്‍ നൽകിയ അപ്പീൽ വിജയിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ വിലക്ക് വെട്ടിക്കുറച്ചത്. നാല് വർഷത്തെ വിലക്കാണ് ശിക്ഷയായി അദ്ദേഹത്തിന് നൽകിയിരുന്നത്. എന്നാൽ അപ്പീൽ വിജയിച്ചതോടെ അത് 18 മാസത്തെ വിലക്കായി കുറച്ചു. കുറ്റമുക്തനായതിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചു.

പോള്‍ പോഗ്ബ പറയുന്നത് ഇങ്ങനെ:

“ഒടുവില്‍ ആ ദുഃസ്വപ്‌നം അവസാനിച്ചിരിക്കുന്നു. എന്റെ സ്വപ്‌നങ്ങളെ പിന്തുടരാന്‍ കഴിയുന്ന ദിവസത്തിനായി ഇനി എനിക്ക് കാത്തിരിക്കാം. ലോക ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സിയുടെ ചട്ടങ്ങള്‍ അറിഞ്ഞു കൊണ്ട് ഞാന്‍ ഒരിക്കലും ലംഘിച്ചിട്ടില്ലെന്ന് ഞാന്‍ എപ്പോഴും പറഞ്ഞിരുന്നു. ഞാന്‍ സത്യസന്ധതയോടെയാണ് കളിക്കുന്നത്”

പോള്‍ പോഗ്ബ തുടർന്നു:

“ഇത് കര്‍ശനമായ കുറ്റമാണെന്ന് ഞാന്‍ അംഗീകരിക്കുന്നെങ്കിലും എന്റെ വാദം കേട്ട സിഎഎസിലെ ജഡ്ജിമാരോട് ഞാന്‍ നന്ദി അറിയിക്കുന്നു. ഇത് എന്റെ ജീവിതത്തില്‍ വളരെ വിഷമകരമായ കാലഘട്ടമായിരുന്നു. ഈ വിലക്ക് കാരണം ഞാന്‍ കഠിനാധ്വാനം ചെയ്തിരുന്ന കാര്യങ്ങളെല്ലാം നിര്‍ത്തിവെച്ചിരുന്നു” പോള്‍ പോഗ്ബ പറഞ്ഞു.

Latest Stories

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ