'എന്നാ താൻ കേസ് കൊട്'; കോപ്പ അമേരിക്കൻ ടൂർണമെന്റ് ഫൈനൽ മത്സരത്തിൽ പരാതി കൊടുക്കാൻ ആരാധകർ

ഇത്തവണത്തെ കോപ്പ അമേരിക്കൻ ടൂർണമെന്റ് ഫൈനലിൽ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ച് കൊണ്ട് കരുത്തരായ അര്ജന്റീന തങ്ങളുടെ രണ്ടാം കോപ്പ അമേരിക്കൻ ട്രോഫി ഉയർത്തി ചാമ്പ്യന്മാരായി. മത്സരത്തിൽ ഒരു ഗോൾ പോലും ഇരു ടീമുകളും രണ്ടാം പകുതിയിൽ പോലും നേടിയിരുന്നില്ല. 112 ആം മിനിറ്റിലായിരുന്നു ലൗറ്ററോ മാർട്ടിനെസ് അർജന്റീനയുടെ വിജയ ഗോൾ നേടിയത്. അത്രയും നേരം വരെ മത്സരം തുടർന്നിരുന്നു. എന്നാൽ മത്സരശേഷം സ്റ്റേഡിയത്തിനു പുറത്ത് ഒരുപാട് സംഭവവികാസങ്ങളാണ് നടന്നത്.

കൊളംബിയൻ ആരാധകർ സ്റ്റേഡിയത്തിലേക്ക് അടിച്ച് കേറുകയായിരുന്നു. മതിയായ സുരക്ഷാ ഉദ്യോഗസ്ഥരോ സുരക്ഷാ സംവിധാനങ്ങളോ മയാമിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ഇല്ലായിരുന്നു. മത്സരം കാണാൻ ലക്ഷകണക്കിന് ആരാധകർ അവിടെ വന്നിരുന്നു. എന്നാൽ ടിക്കറ്റുകൾ ഉണ്ടായിട്ട് പോലും ഒരുപാട് ആളുകൾക്ക് സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. ഈ സംഭവുമായി ബന്ധപ്പെട്ട 27 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്റ്റേഡിയത്തിൽ വെച്ച് തന്നെ 55 പേരെ പുറത്താക്കുകയും ചെയ്യ്തു. ഈ സംഭവത്തിൽ ഒരുപാട് കംപ്ലയിന്റുകൾ കോൺമെബോളിനു ലഭിക്കുന്നുണ്ട്.

ടിക്കറ്റ് ഉണ്ടായിട്ടും ഒരുപാട് ആരാധകർക്ക് മത്സരം കാണാനോ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാനോ കഴിഞ്ഞിരുന്നില്ല. ഈ ആളുകളാണ് ഇവർക്കെതിരെ പരാതികൾ നൽകിയിരിക്കുന്നത്. ജാക്കലിന് മാർട്ടിനെസ്സ് എന്ന വ്യക്തിയുടെ കൈയിൽ നാല് ടിക്കറ്റുകൾ ആണ് ഉണ്ടായിരുന്നത്. ഇവർ നാല് പേർക്കും സ്റ്റേഡിയത്തിലേക്ക് കയറാൻ സാധിച്ചിരുന്നില്ല. അത് മൂലം ഇവർക്കു ഇന്ത്യൻ പൈസ നാല് ലക്ഷം രൂപയാണ് നഷ്ടം സംഭവിച്ചിരിക്കുന്നത്.

ഈ പരാതിയിൽ അവർ നഷ്ടപരിഹാരം ആയി ചോദിക്കുന്നത് 10 ലക്ഷം രൂപയാണ്. കോൺമെബോൾ ഇത് വരെ ഇതിനൊന്നിനും പ്രതികരിച്ചിട്ടില്ല. എന്തായാലും കൂടുതൽ പരാതികൾ ലഭിക്കുന്നതിലൂടെ ഇവർ വലിയ എമൗണ്ട് തന്നെ നഷ്ടപരിഹാരമായി നൽകേണ്ടി വരും. ഈ സംഭവുമായി ബന്ധപ്പെട്ട ഒരുപാട് പരാതികൾ മയാമി കോടതിയിൽ എത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ആരാധകർക്ക് വൻതോതിലുള്ള നഷ്ടപരിഹാരം നൽകേണ്ടി വരും കോൺമെബോൾ.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ