'അർജന്റീനയുടെ കാര്യത്തിൽ തീരുമാനമായി'; എമിലിയാനോ മാർട്ടിനെസിന്‌ സസ്‌പെൻഷൻ

അർജന്റീന ഫുട്ബാൾ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനെസിനെതിരെ നടപടി എടുത്ത് അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ. 2026 ഇൽ നടക്കുന്ന ഫിഫ ലോകകപ്പിന്റെ യോഗ്യത റൗണ്ടുകളിലെ രണ്ട് മത്സരങ്ങളിൽ നിന്നാണ് സസ്‌പെൻഡ് ചെയ്യ്തിരിക്കുന്നത്. ഒക്ടോബർ 10ന് വെനസ്വേലയ്ക്കെതിരെയും ഒക്ടോബർ 15ന് ബൊളീവിയയ്ക്കെതിരെയും നടക്കുന്ന മത്സരങ്ങളിൽ എമിലിയാനോ മാർട്ടിനെസിന്‌ അർജന്റീനയുടെ ഗോൾ വലയത്തിനു മുൻപിൽ നിൽക്കാൻ സാധിക്കില്ല.

കഴിഞ്ഞ മാസം നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിനിടെ എമി മാർട്ടിനെസ്സ് എതിർ ടീമിലെ താരങ്ങളെ അശ്ലീല ആം​ഗ്യങ്ങൾ കാണിച്ചതിനാണ് അദ്ദേഹത്തെ ഫിഫ രണ്ട് മത്സരത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തത്. സെപ്റ്റംബർ ആറാം തിയതി നടന്ന മത്സരത്തിൽ ചിലിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് അർജന്റീന പരാജയപെടുത്തിയിരിക്കുന്നത്. അതിന് പിന്നാലെ എമി കോപ്പ അമേരിക്കൻ ട്രോഫി ഉയർത്തി തന്റെ ജനേന്ദ്രിയത്തിൽ ചേർത്ത് പിടിച്ചതും നടപടി എടുക്കാൻ കാരണമായിട്ടുണ്ട്.

2022 ഫിഫ ലോകകപ്പ് നേടിയപ്പോഴും അദ്ദേഹം സമാനമായ പ്രവർത്തി കാണിച്ചിരുന്നു. കൂടാതെ കൊളംബിഐക്കെതിരെ നടന്ന മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയ സമയത്ത് ഒരു ക്യാമറമാനേയും അദ്ദേഹം കൈയേറ്റം ചെയ്തിരുന്നു. താരത്തിന്റെ നടപടിക്കെതിരെ ശക്തമായി എതിർത്ത് രംഗത്ത് എത്തിയിരിക്കുകയാണ് അർജന്റീന ഫുട്ബോൾ.

2026 ഫിഫ ലോകകപ്പ് യോഗ്യത റൗണ്ടിൽ എട്ടു മത്സരങ്ങളാണ് അർജന്റീന കളിച്ചിട്ടുള്ളത്. അതിൽ ആറെണ്ണത്തിൽ അവർ ജയിക്കുകയും, ബാക്കി രണ്ട് മത്സരങ്ങൾ പരാജയപ്പെടുകയും ചെയ്തു. നിലവിലെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തണമെങ്കിൽ അടുത്ത മത്സരം അവർക്ക് നിർണായകമാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ