സ്വന്തം രാജ്യത്തിന്റെ വമ്പൻ ഓഫർ നിരസിച്ച് അഫ്ഗാൻ ടീമിന് കൈകൊടുത്ത സൂപ്പർ താരം!, പിഴയ്ക്കാത്ത തിരസ്കരണം; വെളിപ്പെടുത്തൽ

ബുധനാഴ്ച ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ എട്ട് റൺസ് വിജയം നേടി ഇംഗ്ലണ്ടിനെ ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്താക്കി ലോക ക്രിക്കറ്റിൽ തങ്ങളുടേതായ സ്ഥാനം അഫ്ഗാനിസ്ഥാൻ ഊ‌ട്ടിയുറപ്പിച്ചു. ടീമിന്റെ ഈ വിജയത്തിൽ ഒട്ടേറെ പേരുടെ അധ്വാനം ഉണ്ട്. അതിലൊരു പേര് പാക് താരം യൂനിസ് ഖാന്റേതാണ്. അഫ്​ഗാൻ ടീമിന്റെ ഉപദേഷ്ടാവാണ് മുൻ പാക് താരം.

അഫ്ഗാനിസ്ഥാന്റെ ഉപദേഷ്ടാവായി ചുമതലയേൽക്കുന്നതിനായി പാകിസ്ഥാന്റെ സപ്പോർട്ട് സ്റ്റാഫിനൊപ്പം ചേരാനുള്ള വാഗ്ദാനം യൂനിസ് ഖാൻ നിരസിച്ചതായി റാഷിദ് ലത്തീഫ് ഒരു ടോക്ക് ഷോയിൽ വെളിപ്പെടുത്തി. ബുധനാഴ്ച ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്ഥാൻ ഒരു സെൻസേഷണൽ ബാറ്റിംഗ് പ്രകടനം നടത്തി, പ്രത്യേകിച്ച് ആദ്യ പവർപ്ലേയിൽ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടതിന് ശേഷം.

146 പന്തിൽ 12 ഫോറും ആറ് സിക്സും സഹിതം 177 റൺസെടുത്ത ഇബ്രാഹിം സദ്രാൻ പുറത്താകാതെ നിന്നു അഫ്​ഗാൻ ബാറ്റിം​ഗ് നിരയെ മുന്നിൽനിന്നും നയിച്ചു. ക്യാപ്റ്റൻ ഹഷ്മതുല്ല ഷാഹിദി, അസ്മത്തുല്ല ഒമർസായി, മുഹമ്മദ് നബി എന്നിവർ യഥാക്രമം 40,41,40 റൺസ് നേടി. ബൗണ്ടറികൾ വന്നുകൊണ്ടിരിക്കെ, പവലിയനിൽ നിന്ന് ആർപ്പുവിളിക്കുന്ന യൂനിസ് ഖാനെ കാണാമായിരുന്നു.

സദ്രാന്റെ തകർപ്പൻ സെഞ്ചുറിയുടെ പിൻബലത്തിൽ 325/7 എന്ന കൂറ്റൻ സ്കോറാണ് അഫ്ഗാനിസ്ഥാൻ നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 49.5 ഓവറില്‍ 317ന് എല്ലാവരും പുറത്തായി. 120 റണ്‍സ് നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയത്.

Latest Stories

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ