നിങ്ങൾ ചെയ്ത നല്ല കാര്യങ്ങൾ ഒന്നും മറക്കില്ല, പക്ഷെ അയാളുടെ കരിയർ നിങ്ങൾ കാരണം നശിച്ചു; ഒരു വിഭാഗം ആരാധകർ കോഹ്‌ലിക്ക് എതിരെ

ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യയുടെ രക്ഷകനായി അവതരിച്ചത് ഒരിക്കൽക്കൂടി വിരാട് കോഹ്ലി തന്നെയാണ്. ടൂർണമെൻറിലെ മൂന്നാമത്തെ അർദ്ധ സെഞ്ചുറി നേടിയ കോഹ്ലി പോയ കാലത്തെമോശം ഫോമിനെ അതിജീവിച്ച് തിരിച്ചെത്തിയിരിക്കുകയാണ്. ഒരു തവണ മാത്രമാണ് കോഹ്ലി ടൂർണമെന്റിൽ എതിരാളികൾക്ക് മുന്നിൽ വീണതെന്ന ചിന്തിക്കണം. എന്നാൽ കാര്യനാൽ കോഹ്‌ലിക്ക് അനുകൂലം ആണെങ്കിലും ഒരു ചെറിയ വിമർശം കോഹ്‌ലിക്ക് ഇപ്പോൾ കിട്ടുന്നത് ദിനേശ് കാർത്തിക്കിന്റെ പേരിലാണ്.

ഇന്ത്യ വലിയ സ്കോറിലേക്ക് കുത്തിക്കുമെന്ന ഘട്ടത്തിലാണ് കോഹ്ലിക്ക് കൂട്ടായി കാർത്തിക്ക് ക്രീസിലെത്തുന്നത്. താരത്തിന്റെ മികച്ച ഫിനിഷിങ് കാണാം എന്ന് വിചാരിച്ച ആരാധകരെ നിരാശപ്പെടുത്തുന്ന രീതിയിലാണ് താരം പുറത്താക്കുന്നത്.

ഷൊറിഫുള്‍ ഇസ്ലാം എറിഞ്ഞ പതിനെട്ടാം ഓവറിലെ ആദ്യ പന്തില്‍ കാര്‍ത്തിക് തകര്‍പ്പന്‍ ബൗണ്ടറി നേടിയിരുന്നു. ആ ഓവറിലാണ് കോഹ്ലി അർദ്ധ സെഞ്ചുറി പൂർത്തിയാക്കിയത്. അതിന് ശേഷമുള്ള പന്തിൽ ഷൊറിഫുള്‍ എറിഞ്ഞ ഫുള്‍ടോസ് നേരെ എക്സ്ട്രാ കവറില്‍ ഷാക്കിബ് അല്‍ ഹസന് നേരെയാണ് കോലി അടിച്ചത്. ആ പന്തിൽ കാർത്തിക്ക് ഓടിയെങ്കിലും കോഹ്ലി ഓടിയില്ല. അതോടെ കാർത്തിക്ക് പുറത്ത്.

കോഹ്‌ലിക്ക് ഓട്ടമായിരുന്നു എന്നും കോഹ്‌ലിയുടെ വേഗത്തിന് ആ റൺസ് പൂർത്തിയാക്കാം എന്നും ആരാധകർ പറയുന്നു. എന്തായലും കോഹ്ലി ഓടഞ്ഞതിലൂടെ നശിച്ചത് കാർത്തിക്കിന്റെ കരിയർ ആണെന്നാണ് ആരാധകർ പറയുന്നു.

കാർത്തിക്കിന്റെ പുറത്താക്കി ആ സ്ഥാനത്ത് പന്ത് വരണം എന്നുള്ള ആവശ്യവും ശക്തമാണ്.

Latest Stories

കൊല്ലം സുധിയും ദാസ് കോഴിക്കോടും അറിയപ്പെടുന്നത് രേണു സുധിയുടെ പേരിൽ, ചില്ലറ ധൈര്യമൊന്നും പോരാ: രേണു സുധിയെ കുറിച്ച് ശാരദക്കുട്ടി

മഴയിലും ആവേശം ചോരാതെ നിലമ്പൂരില്‍ വോട്ടെടുപ്പ്; പോളിംഗ് 30 ശതമാനത്തിന് മുകളില്‍; കഴിഞ്ഞ തിരഞ്ഞെടുപ്പിലെ 75.23 ശതമാനം മറികടക്കുമോയെന്ന് ഉറ്റുനോക്കി മുന്നണികള്‍

ഹർഷിത് റാണയെ ടീമിൽ ഉൾപ്പെടുത്തിയത് ചതിയായിപ്പോയി, ഇം​ഗ്ലണ്ടിനെതിരെ കളിക്കാൻ എറ്റവും യോ​ഗ്യൻ ആ താരം, തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ ക്രിക്കറ്റർ

ഭാരതാംബയെ അംഗീകരിക്കാന്‍ കഴിയില്ല; കൈയിലുള്ള കൊടി ആര്‍എസ്എസിന്റേത്; രാജ്ഭവനെ ശാഖയുടെ നിലവാരത്തിലേയ്ക്ക് താഴ്ത്തരുത്; ആഞ്ഞടിച്ച് പിണറായി വിജയന്‍

'വോട്ടെണ്ണല്‍ കഴിഞ്ഞാല്‍ ആര്യാടന് കഥ എഴുതാന്‍ പോവാം, സ്വരാജിന് സെക്രട്ടറിയേറ്റിലേക്ക് പോകാം'; ഞാന്‍ നിയമസഭയിലേക്ക് പോകുമെന്ന് പി വി അന്‍വര്‍

ആദ്യ രണ്ട് മണിക്കൂറിൽ നിലമ്പൂരിൽ 8 ശതമാനം പോളിങ്; പരസ്പരം ചേർത്ത് പിടിച്ച് ആര്യാടനും സ്വരാജും, ബൂത്ത് രണ്ടിൽ പോളിങ് നിർത്തിവെച്ചു

വലിയ വിമാനങ്ങൾ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സർവീസുകൾ 15 ശതമാനം കുറച്ച് എയർ ഇന്ത്യ

നിലമ്പൂർ വിധിയെഴുതി തുടങ്ങി, ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര; ആദ്യമേ എത്തി നിലമ്പൂർ ആയിഷ, അരമണിക്കൂറിൽ വോട്ടുശതമാനം നാല്

'മിൽമ'യെ അനുകരിച്ച് 'മിൽന'യുടെ വിൽപ്പന; കമ്പനിക്ക് 1 കോടി രൂപ പിഴയിട്ട് കോടതി

'സഹകരിച്ചത് ജനതാ പാര്‍ട്ടിയുമായി, പരാമര്‍ശം വളച്ചൊടിച്ചു'; വിശദീകരണവുമായി എം വി ഗോവിന്ദന്‍