'റീച്ചിന് വേണ്ടി നിങ്ങൾ 23 വയസുള്ള പിള്ളേരെ പോലും വെറുതെ വിടില്ല'; ശ്രീകാന്തിനും അശ്വിനും മാസ്സ് മറുപടിയുമായി ഗൗതം ഗംഭീർ

ഓസ്‌ട്രേലിയക്കെതിരെ നടക്കാൻ പോകുന്ന ഏകദിനത്തിൽ നിന്നും രോഹിത് ശർമ്മയെ നായക സ്ഥാനത്ത് നിന്ന് മാറ്റി പകരം യുവ താരം ശുഭ്മൻ ഗില്ലിനെ തിരഞ്ഞെടുത്തിരുന്നു. അതിൽ വൻ തോതിലുള്ള വിവാദങ്ങളും വിമർശനങ്ങളും ഉയർന്നു വന്നിരുന്നു. അത് കൂടാതെ പേസ് ബോളർ ഹർഷിത് റാണയെയും ടീമിൽ ഉൾപെടുത്തിയതിനും വിമർശനങ്ങൾ ഉയർന്നിരുന്നു.

ഹര്‍ഷിത് റാണയെ പരസ്യമായി വിമർശിച്ച താരങ്ങളിൽ മുൻ പന്തിയിൽ നിന്നിരുന്നവരാണ് മുൻ ഇന്ത്യൻ താരങ്ങളായ ക്രിസ് ശ്രീകാന്ത്, രവിചന്ദ്രൻ അശ്വിൻ എന്നിവർ. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ഒളിയമ്പുമായി പരിശീലകന്‍ ഗൗതം ഗംഭീര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

ഗൗതം ഗംഭീർ പറയുന്നത് ഇങ്ങനെ:

” ഇതെല്ലാം എത്ര നാണക്കേടാണെന്ന് നോക്കൂ. നിങ്ങളുടെ യൂട്യൂബ് ചാനലുകള്‍ നടത്തിക്കൊണ്ടുപോകുന്നതിന് വേണ്ടി 23 വയസുള്ള കുട്ടികളെ പോലും വെറുതെ വിടാത്തത് എത്ര അന്യായമാണ്. ഇത് തീര്‍ത്തും അന്യായമായ കാര്യം തന്നെയാണ്, കാരണം അദ്ദേഹത്തിന്റെ (ഹര്‍ഷിത്തിന്റെ) അച്ഛന്‍ മുന്‍ താരമോ മുന്‍ ചെയര്‍മാനോ എന്തിന് എന്‍ആര്‍ഐ പോലുമല്ല”, ഗംഭീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

“ഏത് ക്രിക്കറ്റ് കളിച്ചാലും അത് ഹര്‍ഷിത് സ്വന്തം മെറിറ്റിലാണ് കളിക്കുന്നത്. ഇനി ഭാവിയിലായാലും അദ്ദേഹത്തിന്റെ സ്വന്തം മെറിറ്റിലായിരിക്കും കളിക്കാന്‍ പോകുന്നത്. ഏതെങ്കിലും താരത്തെ വ്യക്തിപരമായി ലക്ഷ്യമിടുന്നത് ന്യായമായ കാര്യമല്ല. അവരുടെ പ്രകടനത്തെ വെച്ച് ടാര്‍ഗറ്റ് ചെയ്യാം. പക്ഷേ അതിന് വേണ്ടി ഇവിടെ ആളുകളുണ്ട്, സെലക്ടര്‍മാരുമുണ്ട്”, ഗംഭീര്‍ ചൂണ്ടിക്കാട്ടി.

Latest Stories

'ഔചിത്യത്തില്‍' പാര്‍ട്ടി സെക്രട്ടറിയെ തള്ളി എം വി ഗോവിന്ദന്‍; 'തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍' ഏതെങ്കിലും വ്യക്തിയെ കുറിച്ച് പറഞ്ഞിട്ടില്ല, സംഘടാപരമായ ദൗര്‍ബല്യങ്ങള്‍ മാത്രമാണുള്ളത്

'സിസ്റ്റം നിസ്സംഗത പാലിക്കുന്നു'; തെന്മല അഭയകേന്ദ്രത്തില്‍ വയോധികമാര്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി

കേരളത്തിലെ അവയവക്കടത്ത് ശൃംഖലയുടെ രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ, മനുഷ്യവിലാപങ്ങൾ; ശരീരത്തിന്റെ വിലയും ദാരിദ്ര്യത്തിന്റെ വിപണിയും

മദ്യനികുതിയ്ക്ക് പിന്നില്‍ കര്‍ണാടക മദ്യലോബി, ഇതിന് എത്ര പണം കിട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് എം ബി രാജേഷ്

മുഖ്യമന്ത്രിയെ കാണാന്‍ അനുമതി തേടിയിട്ടും നല്‍കിയില്ല, പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്ന് സുകുമാരന്‍ നായര്‍; എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായി ജി സുകുമാരന്‍ നായരെ വീണ്ടും തിരഞ്ഞെടുത്തു

ഗണേഷ് കുമാറിനെ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് പുറത്താക്കി; മുന്‍മന്ത്രിക്ക് മാത്രം അംഗത്വം പുതുക്കി നല്‍കിയില്ല

ഡിഎച്ച്എസ് കസേരകളി തുടരുന്നു, അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവുമായെത്തി രണ്ടാം ദിനവും സ്ഥാനമേല്‍ക്കാനാവാതെ ഡോ റീന; സര്‍ക്കാര്‍ ഉത്തരവ് വരാതെ സ്ഥാനം ഒഴിയില്ലെന്ന് ഡോ മീനാക്ഷി

കടക്കെണിയുടെ കനൽവെളിച്ചമോ, പ്രഖ്യാപനങ്ങളുടെ പ്രകാശഭ്രമമോ?

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്ക് വീണ്ടും കുരുക്ക്; ആദ്യ കുറ്റപത്രത്തിന് അംഗീകാരം നല്‍കി വിജിലന്‍സ് ഡയറക്ടര്‍, ഹൈക്കോടതിയെ അറിയിച്ചു

എബോള ഭീതി ഒഴിഞ്ഞു, സൗത്ത് സുഡാനില്‍ നിന്നെത്തിയ കോട്ടയം സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവ്