'മൈലുകള്‍ക്ക് അപ്പുറത്തേക്ക് പന്തടിക്കുന്നത് കൊണ്ടാണ് നിന്നെ ടീമിലെടുത്തത്; അന്ന് അങ്ങനെയാണ് ധോണി പറഞ്ഞത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒന്നോ രണ്ടോ ടീമിനു വേണ്ടി മാത്രമേ ഇന്ത്യയുടെ മുന്‍ നായകനും ഐപിഎല്ലില്‍ ചെന്നൈ ടീമിന്റെ ക്യാപ്റ്റനുമായ ധോണി കളിച്ചിട്ടുള്ളു. രണ്ടു വര്‍ഷം ചെന്നൈയെ ഐപിഎല്ലില്‍ നിന്നും മാറ്റി നിര്‍ത്തിയത് ഒഴിച്ചാല്‍ എല്ലാ സീസണിലും ചെന്നൈയ്ക്ക് വേണ്ടി കളിച്ച താരമാണ് ധോണി. ചെന്നൈ ലീഗില്‍ പുറത്തായപ്പോള്‍ റൈസിംഗ് പുനെ സൂപ്പര്‍ജയന്റ്‌സിന്റെ നായകനായിരുന്ന ധോണിയ്ക്ക് കീഴില്‍ കളിച്ച സമയത്തെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് ശ്രീലങ്കന്‍ താരമായിരുന്ന തിസാരാ പെരേര.

2016 സീസണിലായിരുന്നു. ഇരുവരും പൂനെയ്ക്കായി കളിച്ചത്. ഒരു മത്സരത്തില്‍ പൂനെ ടീം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സില്‍ നില്‍ക്കുകയായിരുന്നു പൂനെ. ഈ സമയത്ത തിസാരാ പെരേര ബാറ്റ് ചെയ്യാന്‍ എത്തുമ്പോള്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ധോണിയായിരുന്നു നിന്നിരുന്നത്. ധോണി പതിയെ അരികിലേക്ക് വന്നിട്ടു പറഞ്ഞു. ബാറ്റ് ചെയ്താല്‍ മാത്രം മതിയെന്ന്. ഇതോടെ ആദ്യത്തെ ഡിഫന്‍ഡ് ചെയ്തു. ഉടന്‍ ധോനി അടുത്തു വന്നു പറഞ്ഞു. ഹേയ് ടിപി താങ്കള്‍ എന്താണ് ഈ കാണിക്കുന്നത്. ഞാന്‍ ബോള്‍ നിരീക്ഷിക്കകയായിരുന്നു എന്ന് പറഞ്ഞപ്പോള്‍ നിങ്ങളെ ടീമില്‍ എടുത്തത് പന്ത് മൈലുകള്‍ക്ക് അപ്പുറത്തേക്ക് പറത്താനുള്ള നി്ങ്ങളുടെ കഴിവ് കണ്ടിട്ടാണെന്നും അടിച്ചു തകര്‍ക്കാനുമായിരുന്നു ധോണിയുടെ മറുപടി.

ആ ഇന്നിംഗ്‌സിന്റെ അവസാനം വരെ ബാറ്റ് ചെയ്തു. 18 പന്തില്‍ 40 റണ്‍സാണ് താന്‍ അടിച്ചത്. ഇരുപതാമത്തെ ഓവര്‍ വരെ ധോണി ബാറ്റ് ചെയ്തു. 35 ന് 5 എന്ന നിലയില്‍ നിന്നും 170 ലേക്കോ 180 ലേക്കോ എത്തി. താന്‍ കളിച്ചിട്ടുള്ള ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് ധോണിയെന്നും തിസാരാ പെരേര പറയുന്നു. 2016 -17 സീസണിലായിരുന്നു പുനെ റൈസിംഗില്‍ ഇരുവരും കളിച്ചത്. ധോനി തനിക്ക് സഹോദര തുല്യനായ കളിക്കാരനാണെന്നും തിസാരാ പെരേര വ്യക്തമാക്കുന്നു.

Latest Stories

മഹാരാഷ്ട്ര-ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ്; വോട്ടര്‍പട്ടിക പുറത്തുവിടുമെന്ന റിപ്പോര്‍ട്ട് സ്വാഗതം ചെയ്യുന്നതായി രാഹുല്‍ ഗാന്ധി

രാജ്യത്തെ ട്രക്കുകളില്‍ ഇനി എസി നിര്‍ബന്ധം; ജൂണ്‍ 8 മുതല്‍ പുറത്തിറക്കുന്ന എല്ലാ ട്രക്കുകള്‍ക്കും നിര്‍ദ്ദേശം ബാധകം

തീ നിയന്ത്രണവിധേയമായില്ല, 18 ജീവനക്കാരുമായി ഐഎന്‍എസ് സൂറത്ത് മംഗലാപുരത്തേക്ക്; നാല് ജീവനക്കാര്‍ക്കായി തിരച്ചില്‍ തുടരുന്നു

സിബിഐ അന്വേഷണം തനിക്കെതിരെയുള്ള രാഷ്ട്രീയ ആക്രമണം; ഹര്‍ജി തന്നെയും മകളെയും ടാര്‍ജറ്റ് ചെയ്തുകൊണ്ടുള്ളതാണെന്ന് മുഖ്യമന്ത്രി

വൈദ്യുതി മോഷണം ഏഴ് മാസം മുമ്പ് അധികൃതരെ അറിയിച്ചിരുന്നുവെന്ന വാദം വസ്തുതാ വിരുദ്ധം; വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി

ഭണഘടനയുടെ ഓരോ പേജിലും ഏകാധിപത്യത്തിന്റെ മഷി പുരട്ടി; സംവരണവും തുല്യതയും നിഷേധിക്കാനുള്ള ഗൂഢാലോചന തുടരുന്നു; മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഖാര്‍ഗെ

'പുതിയ കാലത്ത് ജനാധിപത്യം എന്നത് വെറുമൊരു ഓമനപ്പേര് മാത്രം, വേടൻ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം പുതിയ കാലത്ത് ഏറ്റവും പ്രസക്തം'; ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി

ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്ഥാന് ആയുധം നല്‍കി പിന്തുണച്ചു; വ്യാപാരികള്‍ ബഹിഷ്‌കരിച്ചിട്ടും തുര്‍ക്കിയെ കൈവിടാതെ കേന്ദ്ര സര്‍ക്കാര്‍; തുര്‍ക്കിയെ ഒഴിവാക്കാന്‍ മോദി മടിക്കുന്നതെന്തേ?

മറ്റൊരു പുരുഷനുമായി ബന്ധം; ഹണിമൂണിനിടെ വാടക കൊലയാളികളെ ഉപയോഗിച്ച് ഭർത്താവിനെ കൊന്ന് തള്ളി ഭാര്യ

'വനംമന്ത്രി സംസ്ഥാനത്തിന് തന്നെ അപമാനം, നിഷ്ക്രിയമായ ഭരണമാണ് നാട്ടിൽ നടക്കുന്നത്'; വി ഡി സതീശൻ