ബോൾ ചെയ്യുന്നവർ അത്യാവശ്യം ബാറ്റ് കൂടി ചെയ്യണമെന്ന് നിങ്ങൾ പറയുന്നു, തിരിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ; അതാണ് ഇന്ത്യൻ ടീം നേരിടുന്ന കുഴപ്പം..തുറന്നടിച്ച് കുംബ്ലെ

പണ്ടൊരു സമയത്ത് ഇന്ത്യൻ ക്രിക്കറ്റ് മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അനുഭവിച്ചിരുന്ന ലോട്ടറി ആയിരുന്നു ബോള് കൂടി ചെയ്യാൻ പറ്റുന്ന ബാറ്റ്‌സ്മാന്മാരുടെ സാന്നിധ്യം ടീമിൽ ഉണ്ടായിരുന്നത്. സെവാഗും സച്ചിനും യുവിയും റെയ്‌നയും ഒകെ നമുക്ക് ഈ ആഡംബരം തന്നിട്ടുണ്ട്. ഇപ്പോൾ നമ്മൾ അനുഭവിക്കുന്ന ബുദ്ധിമുട്ടും അവരെ പോലെ ഉള്ളവർ ഇല്ലാത്തത് തന്നെയാണ്.

എന്നിരുന്നാലും, ഒരു ടൂർണമെന്റ് വിജയിക്കുന്നതിന് ഇന്ന് നമുക്ക് ഇത്തരത്തിൽ ഉള്ള താരങ്ങളുടെ സാന്നിധ്യം ആവശ്യമാണ്. 2011 ലോകകപ്പിൽ നമുക്ക് അത്തരത്തിൽ ഉള്ള ഭാഗ്യം കിട്ടിയിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞതുപോലെ മാറ്റങ്ങൾ അനിവാര്യമാണ്- അതായത് ബോള് കൂടി അത്യാവശ് ഘട്ടങ്ങളിൽ ചെയ്യാൻ പറ്റുന്ന ബോളറുമാർ വേണം നമുക്ക്.

മുൻ ഇന്ത്യൻ ക്യാപ്റ്റനും മുഖ്യ പരിശീലകനുമായ അനിൽ കുംബ്ലെ ചൂണ്ടികാണിക്കുന്നതും അത് തന്നെയാണ്. നിലവിലെ സജ്ജീകരണത്തിൽ, രണ്ട് ഓവർ ബൗൾ ചെയ്യാൻ വിളിക്കാവുന്ന ഒരു ബാറ്റർ പോലും ഇല്ല. കരിയറിന്റെ ആദ്യഘട്ടത്തിൽ രോഹിത് പന്തെറിയുമായിരുന്നു.

“…തീർച്ചയായും ചെയ്യേണ്ട ഒന്നായി ഞാൻ കാണുന്നത്, ബൗളർമാർ ബാറ്റ് ചെയ്യേണ്ടതിനെ കുറിച്ച് നമ്മൾ സ്ഥിരമായി സംസാരിക്കാറുണ്ട് പക്ഷേ, ഇന്ത്യൻ ക്രിക്കറ്റിൽ, ടീമിന്റെ സന്തുലിതാവസ്ഥയ്ക്ക് ബൗൾ ചെയ്യാനും ബാറ്റർമാർ ആവശ്യമാണെന്ന് ഞാൻ കരുതുന്നു,” കുംബ്ലെ ഇഎസ്‌പിഎൻ ക്രൈക്ഇൻഫോയോട് പറഞ്ഞു.”

“ഇംഗ്ലണ്ടിന്റെ പക്കലുള്ളത് അതാണ്. അവർക്ക് ധാരാളം ഓപ്ഷൻ ഉണ്ട്. ലിയാം ലിവിംഗ്സ്റ്റൺ മൊയിൻ അലി എന്നിവർ ആവശ്യമുള്ള സമയത്ത് നല്ല രീതിയിൽ പന്തെറിഞ്ഞു. അതിനാൽ നമുക്ക് അത് പോലെ വേണം.

ടി20 ലോകകപ്പ് തോൽവിക്ക് ശേഷം ഏറ്റവും കൂടുതൽ ആളുകൾക്കിടയിൽ ചർച്ചയായത് ഇത്തരത്തിൽ ഉള്ള പാർട്ട്ടൈം ബോളറുമാരുടെ അഭാവവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി