സതാംപ്ടണില്‍ തോരാതെ ആശങ്ക, മത്സരത്തില്‍ നിര്‍ണായക വഴിത്തിരിവ്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഫൈനല്‍ മത്സരം സതാപ്ടണില്‍ നടക്കുകയാണ്. മത്സരത്തിന്റെ ആദ്യ ദിനം മുഴുവനായും മഴയെടുത്തപ്പോള്‍ രണ്ടും മൂന്നും ദിനങ്ങളില്‍ മഴ ക്രിക്കറ്റ് ആരാധകരോട് കാരുണ്യം കാണിച്ചു. ഈ കാരുണ്യം നാലാം ദിനം പ്രകൃതിയ്ക്കുണ്ടായില്ല. ശക്തമായ മഴയാണ് സതാംപ്ടണില്‍ ഇപ്പോള്‍ പെയ്തു കൊണ്ടിരിക്കുന്നത്.

കളി നടന്നാല്‍ മത്സര ഫലത്തെ ഏറെ സ്വാധീനിക്കുമായിരുന്ന ദിനമായിരുന്നു ഇന്നത്തേത്. എന്നാല്‍ മഴ തോരാതെ തുടരുന്നത് ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ആദ്യ ദിനത്തേപോലെ നാലാം ദിനവും പൂര്‍ണമായും മഴയെടുത്താല്‍ മത്സരം സമനിലയില്‍ കലാശിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.

മത്സരത്തില്‍ റിസര്‍വ് ദിനം കൂടിയുണ്ട് എന്നിരുന്നാലും ഇന്ന് കളി നടന്നില്ലെങ്കില്‍ മത്സരം സമനിലയാകാതിരിക്കാന്‍ അത്ഭുതങ്ങള്‍ സംഭവിക്കണം മറിച്ച് ഇന്ന് ന്യൂസിലന്‍ഡിന് ബാറ്റിംഗിന് ഇറങ്ങുകയും ഇന്ത്യയ്‌ക്കെതിരെ ലീഡ് നേടുകയും ചെയ്താല്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ കടുപ്പമാകും. നിലവില്‍ ശക്തമായ മഴയാണ് സതാംപ്ടണില്‍ എന്നതിനാല്‍ ഗ്രൗണ്ടിലെ ഈര്‍പ്പം ന്യൂസിലന്‍ഡിന് കാര്യങ്ങള്‍ പ്രയാസകരമാക്കും.

നാളെയും ഇന്നത്തേക്കാള്‍ അധികം മാഴ സാധ്യതയാണ് കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. അഞ്ചാം ദിനം 85 ശതമാനവും മഴ പ്രതീക്ഷിക്കാമെന്നാണ് പ്രവചനം. അതിനാല്‍ തന്നെ ഇന്ന് ചുരുങ്ങിയത് നാല് മണിക്കൂറെങ്കിലും ന്യൂസിലന്‍ഡിന് കിട്ടിയില്ലെങ്കില്‍ സമനില തന്നെ പ്രതീക്ഷിക്കാം.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു