വനിതാ ലോക കപ്പ്: പാകിസ്ഥാന് രണ്ടാം മത്സരത്തിലും തോല്‍വി

വനിതാ ലോക കപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ട പാകിസ്ഥാന് രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയോടും തോല്‍വി. ഏഴു വിക്കറ്റിനാണ് ഓസീസ് പട പാക് നിരയെ പരാജയപ്പെടുത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 193 റണ്‍സ് വിജയലക്ഷ്യം 34.4 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു. 78 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ ബിസ്മാ മറൂഫുമാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ആലിയ റിയാസും (53) അര്‍ദ്ധ സെഞ്ച്വറി നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിനായി വിക്കറ്റ് കീപ്പര്‍ അലീസ ഹീലി അര്‍ദ്ധ സെഞ്ച്വറി നേടി. 79 പന്തുകളില്‍ നിന്ന് 72 റണ്‍സെടുത്താണ് താരം പുറത്തായത്. 35 റണ്‍സെടുത്ത നായിക മെഗ് ലാന്നിംഗും 34 റണ്‍സ് നേടിയ ഓപ്പണര്‍ റേച്ചല്‍ ഹെയ്നസും മികച്ച പ്രകടനം കാഴ്ചവെച്ചു.

ജയത്തോടെ ഓസീസ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഇന്ത്യയാണ് രണ്ടാമത്. രണ്ടിലും തോറ്റ പാകിസ്ഥാന്‍ അവസാന സ്ഥാനത്താണ്.

Latest Stories

അന്ന് സഞ്ജുവിനോട് ഞാൻ ക്ഷമ ചോദിച്ചു, അതിനു ശേഷം സഞ്ജുവിന്റെ ലെവൽ മാറി: സൂര്യകുമാർ യാദവ്

മാർക്ക് വാങ്ങി തരാം എന്ന് വിശ്വസിപ്പിച്ച് മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ

കണ്ണൂരില്‍ കെ സുധാകരന് സീറ്റില്ല; എം പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ്

സഞ്ജുവിനെ ഞാൻ കൊണ്ടു വന്നത് സ്പിന്നർമാരെ നേരിടാനല്ല, കൂറ്റൻ സ്‌കോറുകൾ നേടാനാണ്: ഗൗതം ഗംഭീർ

നഖ്‌വി ഏഷ്യ കപ്പ് മോഷ്ടിച്ചത് പോലെ ഐസിസി ട്രോഫിയും മോഷ്ടിച്ചാൽ പാകിസ്താന് ഒരു കപ്പ് ഉണ്ടെന്ന് പറയാം: കമ്രാന്‍ അക്മല്‍

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ബാറ്റിങ് പ്രകടനം ഒരിക്കലും മറക്കില്ല, അത് സ്പെഷ്യലാണ്: സഞ്ജു സാംസൺ

സഞ്ജു കുറെ നാൾ ടീമിന് അകത്തും പുറത്തുമായിരുന്നു, അവന്റെ ഈ വിജയത്തിൽ സന്തോഷം: രാഹുൽ ദ്രാവിഡ്

തൃക്കാക്കരയിൽ അഖിൽ മാരാര്‍, തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയും; മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്‍റി 20

'അയോഗ്യത നിലനിൽക്കില്ല'; എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ അപ്പീൽ നൽകി വെള്ളാപ്പള്ളി നടേശൻ

ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി; നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും