കളത്തിന് പുറത്തെ ആ ഹീറോ ആരാധകരുടെ മനസ്സിലെ മാൻ ഓഫ് ദി മാച്ച്, രഘുവിന്റെ സ്വന്തം പിള്ളേർക്ക് വേണ്ടി അയാൾ എടുത്ത് ത്യാഗത്തിന് കൈയടി; വീഡിയോ വൈറൽ

ലോക കപ്പിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ ജയം വലിയ ആത്മവിശ്വാസമാണ് ഇന്ത്യൻ ആരാധകരിൽ സൃഷ്ടിച്ചത്. മഴയെത്തുടര്‍ന്ന് 16 ഓവറായി ചുരുക്കിയ മത്സരത്തില്‍ അഞ്ച് റണ്‍സിനാണ് ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. 16 ഓവറില്‍‌ 151 വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശിന് ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 145 റണ്‍സെടുക്കാനെ ആയുള്ളു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടിയിരുന്നു.

എന്തായലും ഇന്നലെ ഇന്ത്യൻ ബൗളിങ്ങിനെ രണ്ടായി ആരാധകർക്ക് കണക്കാകാം. ‘ മഴക്ക് മുമ്പും മഴക്ക് ശേഷവും’ ഇതിൽ മഴക്ക് മുമ്പ് ഇന്ത്യ മത്സരത്തിന്റെ ചിത്രത്തിലെ ഇല്ലാതിരുന്ന അവ്സർഥ് ആയിരുന്നെങ്കിൽ മഴക്ക് ശേഷം മാനം തെളിഞ്ഞപ്പോൾ ഇന്ത്യക്ക് അഭിമാന ജയം നേടാനായി. പുത്തൻ ഉണരാവിലാണ് ടീം മൈതാനത്ത് ഇറങ്ങിയത്. ഈ ടൂർണമെന്റിലെ തന്നെ ഏറ്റവും നല്ല ഫീൽഡിങ് മികവ് ഇന്ത്യ കാഴ്ചവെച്ചപ്പോൾ അവരെ അതിന് സഹായിച്ച ഇന്ത്യൻ ടീമിന്റെ ത്രോ സ്പെഷ്യലിസ്റ്റിനെ നമുക്ക് ഓർക്കാതിരിക്കാൻ സാധിക്കില്ല.

ഇന്ത്യയുടെ ത്രോ ഡൗൺ സ്പെഷലിസ്റ്റ് രഘുവാണ് ഇന്ത്യൻ ജേഴ്സി അണിയാതെ തന്നെ കൈയടി നേടിയത്. മൽസരത്തിനിടെ ഓടി നടന്ന് കൊണ്ട് തെന്നിവീഴാൻ ഇടയുള്ളതിനാൽ ബൗണ്ടറി ലൈനിൽ കളിക്കാരുടെ ഷൂ വൃത്തിയാക്കികൊണ്ടാണ് രഘു കയ്യാടി നേടിയത്.

മഴ നിന്ന ശേഷം കളി വീണ്ടും ആരംഭിച്ചപ്പോൾ കളിക്കാർ തെന്നി വീഴാനുള്ള സാഹചര്യം വളരെയധികം കൂടുതൽ ആയിരുന്നു. കളി പുനരാരംഭിച്ചപ്പോൾ ബംഗ്ലാദേശ് സൂപ്പർ താരം ലിറ്റൻ ദാസ് നോൺ സ്ട്രൈക്കർ എൻഡിൽ വീണിരുന്നു.ഇത് കണ്ടതിനു ശേഷമാണ് രഘു ബ്രഷുമായി ഇറങ്ങിയത്. രഘുവിന്റെ ഈ ഇടപെടൽ ഇന്ത്യൻ ടീമിനെ വളരെയധികം സഹായിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഫീൽഡിങ്ങിൽ ഒരു പിഴവും ഇന്ത്യൻ ടീം വരുത്തിയില്ല.

ഇത്തരത്തിൽ ഒരു കൂട്ടായ ടീം ഗെയിം ഇന്നലെ ഇന്ത്യയെ ശരിക്കും സഹായിച്ചപ്പോൾ മാധ്യമങ്ങൾ പകർത്തിയ ചിത്രങ്ങളിലൂടെ രഘു ഹീറോ ആയി. ” ഇന്ത്യയുടെ വിദേശ ബോളർ” എന്നാണ് രഖുവിനെ ധോണി വിളിച്ചിരുന്നത്. വിദേശ സാഹചര്യങ്ങളിൽ വേഗത ഏറിയ പന്തുകൾ നേരിടാൻ ഇന്ത്യയെ സഹായിച്ചത് രഘുവിന്റെ ബോളിംഗാണ്. 140ന് മുകളിൽ സ്പീഡിൽ പന്തെറിയാൻ സാധിക്കും.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി