ദക്ഷിണാഫ്രിക്കയിലെ മോശം പ്രകടനം ; രഹാനേയ്ക്കും പൂജാരയ്ക്കും മറ്റൊരു തിരിച്ചടി കൂടി കാത്തിരിക്കുന്നു

ദക്ഷിണാഫ്രിക്കയിലെ പ്രകടനത്തിന്റെ പേരില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താകലിന്റെ വക്കില്‍ നില്‍ക്കുന്ന സനിയര്‍ താരങ്ങള്‍ അജിങ്ക്യാരഹാനേയ്ക്കും ചേതേശ്വര്‍ പൂജാരയ്ക്കും മറ്റൊരു തിരിച്ചടി കൂടി. ബിസിസിഐ യുടെ പുതിയ സീസണിലേക്കുള്ള കരാറില്‍ എ ഗ്രൂപ്പില്‍ നിന്നും പുറത്തായേക്കും. വരുന്ന സീസണിലേക്കുള്ള പുതിയ ലിസ്റ്റിന്റെ അന്തിമ രൂപം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകുമെന്നാണ് വിവരം. ഇരുവരേയും നിലവിലെ കരാറില്‍ നിലനിര്‍ത്തുമോ എന്നകാര്യവും സംശയത്തിലാണ്.

ഇന്ത്യയൂടെ ഭാവി നായകന്മാരായ കെഎല്‍ രാഹുലും ഋഷഭ് പന്തും രോഹിത് ശര്‍മ്മയ്ക്കും വിരാട് കോഹ്ലിയ്ക്കും ജസ്പ്രീത് ബുംറയ്ക്കും ഓപ്പം എ പ്ലസ് കാറ്റഗറിയില്‍ എത്തുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. എപ്ലസ്, എ, ബി, സി എന്നിങ്ങനെ നാലു വിഭാഗമാണ് ബിസിസിഐയുടെ കരാര്‍. ഏഴുകോടി എപ്ലസിനും അഞ്ചുകോടി എയ്ക്കും മൂന്ന് കോടി ബിയ്ക്കും ഒരു കോടി സിയ്ക്കുമാണ് നല്‍കുന്നത്. അഞ്ച് സെലക്ടര്‍മാര്‍, ദേശീയ പരിശീലകന്‍, മൂന്ന് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് കരാര്‍ തീരുമാനിക്കുന്നത്.

എല്ലാ ഫോര്‍മാറ്റിലും രോഹിതും കോഹ്ലിയും ബുംറയും ഒഴിവാക്കാന്‍ കഴിയാത്ത താരങ്ങളാണ്. ഇവര്‍ എപ്ലസ് കാറ്റഗറിയില്‍ വരും. പന്തും കെ.എല്‍. രാഹുലും എല്ലാ ഫോര്‍മാറ്റിലെയും പതിവ് താരങ്ങളായി മാറിക്കൊണ്ടിരിക്കുന്നവരാണ്. അതുകൊണ്ടു തന്നെ ഇവര്‍ക്ക് പ്രാേഷന്‍ നല്‍കേണ്ടതുണ്ടെന്ന് ബിസിസിഐ അധികൃതര്‍ പറയുന്നു. പരുക്കില്‍ ഈ സീസണ്‍ പൂര്‍ണ്ണമായും നഷ്ടമായി വലയുന്ന ഇഷാന്ത് ശര്‍മ്മയും ഹര്‍ദിക് പാണ്ഡ്യയും ബി ഗ്രൂപ്പിലാകും ഉള്‍പ്പെടുക. ബി ഗ്രൂപ്പിലുള്ളയാളും ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്യുന്ന ശാര്‍ദ്ദൂല്‍ ഠാക്കൂറിനെ എ ഗ്രൂപ്പിലേക്ക് പ്രമോഷന്‍ ചെയ്യാനും സാധ്യതയുണ്ട്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം