ഭുവി ഇനി ഇന്ത്യക്കായി കളിക്കില്ലേ, ഇൻസ്റ്റാഗ്രാം ബയോയിൽ ക്രിക്കറ്റർ എന്ന വാക്ക് ഇല്ല; സ്വിങ് കിംഗ് നിരാശയിൽ എന്ന് ആരാധകർ

ഇന്ത്യയുടെ സ്വന്തം സ്വിംഗ് കിംഗ് ഭുവനേശ്വർ കുമാർ തന്റെ ഇൻസ്റ്റാഗ്രാം ബയോയിൽ നിന്ന് ‘ക്രിക്കറ്റർ’ എന്ന വാക്ക് നീക്കം ചെയ്തതിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് ഊഹാപോഹങ്ങൾക്ക് തുടക്കമിട്ടു. അടുത്ത കാലത്തായി പരിക്കുകളോടും ഫോമിനോടും മല്ലിടുന്ന 33 കാരനായ താരം, ഇഷ്ട ബയോയിലാണ് ക്രിക്കറ്റർ എന്ന ഭാഗം മാറ്റിയത്.

2022 നവംബറിൽ നേപ്പിയറിൽ ന്യൂസിലൻഡിനെതിരായ ടി20 ഐ മത്സരത്തിൽ, ഭുവനേശ്വർ ഇന്ത്യക്കായി തന്റെ അവസാന മത്സരം കളിച്ചത് . നാല് ഓവറിൽ, ഒരു വിക്കറ്റ് വീഴ്ത്തുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു, ഈ പ്രകടനമാണ് ജയം ഉറപിപ്പിച്ച മത്സരത്തിൽ ഇന്ത്യയെ തോൽവിയിലേക്ക് നയിച്ചത്. പ്രകടനവും ഫിറ്റ്നസ് ബുദ്ധിമുട്ടുകളും കാരണം, അദ്ദേഹം ദേശീയ ടീമിൽ നിന്ന് പുറത്തേക്ക് പോയി.

2023 ഐപിഎൽ എഡിഷനിൽ അദ്ദേഹം മാന്യമായ തിരിച്ചുവരവ് നടത്തി, അതിൽ 8.83 എന്ന ഇക്കോണമി നിരക്കിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി 14 മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. ആ സീസണിൽ SRH-ന്റെ ഏറ്റവും മികച്ച ബൗളർ എന്നതിനൊപ്പം, ടീമിലെ എല്ലാ കളികളിലും ടീമിൽ ഇടം നേടിയ ഒരേയൊരു കളിക്കാരൻ അദ്ദേഹമായിരുന്നു.

ഇന്ത്യൻ ടീമിൽ ഭുവനേശ്വറിന്റെ അഭാവം പ്രത്യേകിച്ചും പരിമിത ഓവർ ഫോർമാറ്റുകളിൽ അനുഭവപ്പെട്ടു, അവിടെ അദ്ദേഹം ഒരു കാലത്ത് പേസ് ആക്രമണത്തിലെ പ്രധാന അംഗമായിരുന്നു. ഇന്ത്യക്കായി 21 ടെസ്റ്റുകളും 121 ഏകദിനങ്ങളും 87 ടി20കളും കളിച്ചിട്ടുള്ള അദ്ദേഹം യഥാക്രമം 63, 141, 90 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2012 ലെ IND-PAK പരമ്പരയിൽ പാക്കിസ്ഥാനെതിരായ തന്റെ ഉജ്ജ്വലമായ ഏകദിന അരങ്ങേറ്റത്തിന് അദ്ദേഹം ഏറ്റവും കൂടുതൽ ഓർമ്മിക്കപ്പെടും, അവിടെ അദ്ദേഹം കളിയിലെ ആദ്യ പന്തിൽ തന്നെ ഇൻ-സ്വിംഗർ ഉപയോഗിച്ച് മുഹമ്മദ് ഹഫീസിനെ പുറത്താക്കി, ഒപ്പം അദ്ദേഹത്തിന്റെ കരിയറും മികച്ച രീതിയിൽ തുടങ്ങി.

ആരാധകരും സ്നേഹിതരും ഇൻസ്റ്റാഗ്രാം ബയോ മാറ്റിയതിൽ ആശങ്ക പ്രകടിപ്പിച്ചു. ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ അദ്ദേഹത്തിന് എന്തെങ്കിലും പദ്ധതിയുണ്ടോ എന്ന് ചിലർ ചോദ്യം ചെയ്യുന്നു, മറ്റുള്ളവർ വിജയകരമായ തിരിച്ചുവരവ് ഉടൻ നടത്തുമെന്ന് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ഇതുവരെ, തന്റെ ക്രിക്കറ്റ് കരിയറിനെ കുറിച്ച് ഭുവി ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവിട്ടിട്ടില്ല.

Latest Stories

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്