സ്ഥിരതയില്ലാത്ത സഞ്ജുവിനെയൊക്കെ ടീം എന്തിന് പിന്തുണയ്ക്കണം, ജയ്സ്വാളിന് പോലും അവസരമില്ല, ഗിൽ മുന്നോട്ട് വരട്ടെ; തുറന്നടിച്ച് സഹീർ ഖാൻ

ഇന്ത്യന്‍ ടി20 ടീമില്‍ വീണ്ടും അവസരങ്ങള്‍ കുറഞ്ഞു കൊണ്ടിരിക്കുന്ന മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ വിമർശിച്ചും മടങ്ങിവരവിൽ തിളങ്ങാത്ത ശുഭ്മാൻ ​ഗില്ലിനെ പിന്തുണച്ചും ഇന്ത്യൻ മുൻ പേസർ സഹീർ ഖാൻ. ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ടു ടി20കളിലും ഇന്ത്യന്‍ പ്ലെയിം​ഗ് ഇലവന്റെ ഭാഗമായിരുന്ന സഞ്ജു എന്നാല്‍ മൂന്നാമങ്കത്തില്‍ പുറത്തായിരുന്നു. ഇതിനുപുറമേ ടി20 ടീമിലേക്ക് ​ഗിൽ മടങ്ങിയെത്തിയപ്പോൾ സഞ്ജുവിനെ ഓപ്പണിം​ഗ് സ്ഥാനവും നഷ്ടമായിരുന്നു.

സെലക്ഷന്‍ പാനല്‍ എങ്ങനെയാണ് കാര്യങ്ങളെ നോക്കിക്കാണുന്നതെന്നാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ശുഭ്മന്‍ ഗില്ലിലേക്കു അവര്‍ നോക്കുമ്പോള്‍ അവരുടെ പ്ലാനിങ് ഭാവിയിലേക്കാണ്. സഞ്ജു സാംസണിന്റെ കാര്യമെടുക്കുമ്പോള്‍ ഇപ്പോഴത്തെ നീക്കങ്ങള്‍ അദ്ദേഹത്തിനു എതിരായിരിക്കാം. പക്ഷെ പ്രായം ഇപ്പോള്‍ സഞ്ജുവിന്റെ ഭാഗത്തല്ല.

ഇനി ടി20യില്‍ അദ്ദേഹത്തിന്റെ നമ്പറുകളിലേക്കു നോക്കൂ. അതു വളരെ മികച്ചതായിട്ടാണ് കാണപ്പെടുന്നത്. പക്ഷെ ബാറ്റിം​ഗ് സ്ഥിരതയുടെ കാര്യത്തിലേക്കു വരുമ്പോള്‍ അതു അത്ര മികച്ചതല്ലെന്നു കാണാം. ഓപ്പണറായി 13 ഇന്നിങ്‌സില്‍ 412-413 (417) റണ്‍സ് സഞ്ജു സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ മൂന്നു സെഞ്ച്വറികളും ഉള്‍പ്പെടും.

നിങ്ങള്‍ ഈ കണക്കുകള്‍ കുറേക്കൂടി ആഴത്തില്‍ പരിശോധിക്കുമ്പോള്‍ ഒരു കാര്യം വളരെ വ്യക്തമാണ്. ആ മൂന്നു സെഞ്ച്വറികള്‍ മാറ്റി നിര്‍ത്തിയാല്‍ ശേഷിച്ച 10 ഇന്നിം​ഗ്സുകളിലുമായി താരത്തിന് നേടാനായത് 100 റണ്‍സ് മാത്രമാണ്. യശസ്വി ജയ്‌സ്വാള്‍ ഇപ്പോള്‍ ടീമിലുമില്ല. പ്ലെയിം​ഗ് ഇലവനിനെ സ്ഥാനത്തിനു വേണ്ടി ഇപ്പോള്‍ വലിയ രീതിയിലുള്ള മല്‍സരമാണുള്ളത്- സഹീര്‍ ചൂണ്ടിക്കാട്ടി.

ശുഭ്മാന്‍ ഗില്ലിനെ അടുത്ത ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനായി വളര്‍ത്തിയെടുക്കാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ അവനു നിങ്ങള്‍ ടീമില്‍ ഇടം നല്‍കിയേ തീരൂ. ചെറിയ കാലത്തേക്കു നോക്കുമ്പോള്‍ ഇതു ചിലപ്പോള്‍ വെല്ലവിളി സൃഷ്ടിച്ചേക്കാം. എന്നാല്‍ ദീര്‍ഘകാലത്തേക്കാണ് പ്ലാനിങ്ങെങ്കില്‍ കാര്യങ്ങളെല്ലാം പ്രതീക്ഷിച്ചതു പോലെ വന്നാല്‍ അതു ടീമിനു ഗുണം ചെയ്യും- താരം കൂട്ടിച്ചേർത്തു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം