അവന്‍ എന്നോട് ദേഷ്യപ്പെട്ടു, ഒഴിവാക്കിയതിന്റെ കാരണം തിരക്കി, അതിനുള്ള ഉത്തരം പറയുക പ്രയാസമായിരുന്നു, കാരണം അവന്‍ ഫോമിലായിരുന്നു; വെളിപ്പെടുത്തലുമായി ഭരത് അരുണ്‍

മികച്ച ഫോമിലായിരുന്നപ്പോഴും സൂപ്പര്‍ പേസര്‍ ഉമേഷ് യാദവിനെ പുറത്തിരുത്തേണ്ടി വന്ന സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തി ഇന്ത്യന്‍ മുന്‍ ബോളിംഗ് കോച്ച് ഭരത് അരുണ്‍. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും അവസരം ലഭിക്കാത്ത സാഹചര്യങ്ങളില്‍ ഉമേഷ് നിരാശനായി ദേഷ്യപ്പെട്ടിട്ടുണ്ടെന്നും തീരുമാനത്തെ ചോദ്യം ചെയ്തിട്ടുണ്ടെന്നും ഭരത് അരുണ്‍ വെളിപ്പെടുത്തി.

ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് എന്നെ ഒഴിവാക്കിയതെന്ന് ചോദിച്ചു. എനിക്ക് ഉത്തരം പറയുക പ്രയാസമായിരുന്നു. ടെസ്റ്റില്‍ ഷമിയും ബുംറയും ഉമേഷുമെല്ലാം ഫോമില്‍ കളിക്കുമ്പോള്‍ ആരെ പുറത്തിരുത്തുമെന്നത് തീരുമാനമെടുക്കാന്‍ പ്രയാസമുള്ള കാര്യമാണ്.

ഹാര്‍ദിക് പാണ്ഡ്യ ടെസ്റ്റ് കളിച്ചിരുന്നപ്പോള്‍ ഇന്ത്യ രണ്ട് സ്പെഷ്യലിസ്റ്റ് പേസര്‍മാരെ മാത്രമാണ് പരിഗണിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഉമേഷ് സ്ഥിരതയോടെ പന്തെറിഞ്ഞിരുന്നപ്പോഴും ഒഴിവാക്കേണ്ടതായി വന്നിട്ടുണ്ട്. ചില സമയത്ത് അവന്‍ വളരെയധികം ദേഷ്യപ്പെടാറുണ്ട്.

ഒഴിവാക്കിയതിന്റെ പേരില്‍ ഒന്നിലധികം ദിവസം എന്നോട് മിണ്ടാതിരുന്നിട്ടുണ്ട്. പിന്നോട് എന്റെ അടുത്തേക്ക് വന്ന് ക്ഷമ പറയും. ഇപ്പോള്‍ കാര്യങ്ങള്‍ മനസിലാക്കിയെന്നും പറയും. അപ്പോള്‍ ഞാന്‍ അവനോട് പറഞ്ഞത് ഇപ്പോള്‍ ദേഷ്യപ്പെട്ടില്ലെങ്കില്‍ നിനക്ക് എന്തോ പ്രശ്നമുണ്ടെന്നാണ് കരുതുകയെന്നാണ്.

ഉമേഷ് പ്രതിഭാശാലിയായ താരമാണ്. ഏത് സാഹചര്യത്തിലും തിളങ്ങണമെന്ന് ചിന്തിക്കുന്നവനാണവന്‍. എന്നാല്‍ ടീമിന്റെ പദ്ധതികള്‍ക്കനുസരിച്ചാണ് ചിലപ്പോള്‍ പുറത്തിരുത്തേണ്ട സാഹചര്യം ഉണ്ടാവുന്നത്- ഭരത് അരുണ്‍ പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക