IPL 2025: ആർക്കാടാ എന്റെ ക്യാപ്റ്റന്സിയെ ചോദ്യം ചെയ്യേണ്ടത്, ഇതുപോലെ ഞെട്ടിക്കുന്ന വിജയം നേടാൻ ഞങ്ങളുടെ പിള്ളേർക്ക് പറ്റും; അക്‌സർ പട്ടേൽ പറഞ്ഞത് ഇങ്ങനെ

ഐപിഎല്ലിൽ ഇതുവരെ കഴിഞ്ഞ മത്സരങ്ങളിൽ ഏറ്റവും ആവേശകരമായ വിജയം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. ഇന്നലെ നടന്ന പോരാട്ടത്തിൽ ലഖ്നൗ സൂപ്പ‍ർ ജയന്റസിനെ ഒരു വിക്കറ്റിന് തക‍ർത്താണ് ഡൽഹി തക‍ർപ്പൻ ജയം സ്വന്തമാക്കിയത്. 31 പന്തിൽ 66 റൺസ് നേടിയ അശുതോഷ് ശർമ്മയാണ് ഡൽഹി ഒരിക്കലും വിചാരിക്കാത്ത ജയം സമ്മാനിച്ചത്. 210 എന്ന കൂറ്റൻ വിജയലക്ഷ്യം മുന്നിൽക്കണ്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹി തുടക്കത്തിലെ പതർച്ചക്ക് ശേഷം തോൽവി മണത്തതാണ്. എന്നാൽ അവസാന ഓവറുകളിൽ ആഞ്ഞടിച്ച അശുതോഷ് ശർമ്മയും വിപ്രജ് നിഗവും അടക്കമുള്ള യുവതാരങ്ങൾ ഡൽഹിക്ക് ജയം സമ്മാനിക്കുക ആയിരുന്നു.

കളിക്കാരുടെ പ്രകടനത്തിൽ സന്തുഷ്ടനായ നായകൻ അക്‌സർ പട്ടേൽ മത്സരശേഷം ചില കാര്യങ്ങൾ പറഞ്ഞിരിക്കുകയാണ്.

“എന്റെ ക്യാപ്റ്റൻസിയിൽ ഡൽഹി ക്യാപിറ്റൽസ് ഇങ്ങനെ കളിക്കുമ്പോൾ ഇത് ഒരു ശീലമാക്കൂ എന്നാണ് ഞാൻ പറയുന്നത്. ടൂർണമെന്റിൽ എന്റെ തീരുമാനങ്ങൾ ചിലപ്പോൾ ശരിയാക്കാനും തെറ്റാകാനും സാധ്യതയുണ്ട്. നിങ്ങൾക്ക് ചിലപ്പോൾ ദേഷ്യവും സന്തോഷവും തോന്നും. പവർപ്ലേ ഓവറുകളിൽ നാല് വിക്കറ്റ് നഷ്ടപ്പെട്ടതിന് ശേഷം ഇത്ര ഉയർന്ന സ്കോർ പിന്തുടർന്നിട്ടും ഒരു ടീം ഒരു മത്സരം ജയിക്കുന്നത് ഞാൻ മുമ്പ് കണ്ടിട്ടില്ല. ഞങ്ങൾ വിജയിച്ചതിനാൽ ഇപ്പോൾ ആരും ചോദ്യങ്ങൾ ചോദിക്കില്ല. ”അദ്ദേഹം പറഞ്ഞു.

“ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ തന്നെ ഞങ്ങൾ റൺസ് വഴങ്ങി, ഒരു ക്യാച്ച് പോലും കൈവിട്ടു. എന്നിരുന്നാലും, അവസാന ഏഴ് ഓവറുകളിൽ ഞങ്ങൾ കാര്യങ്ങൾ തിരികെ പിടിച്ചു. വിപ്രജ് നിഗം ​​കഴിവുള്ളവനാണ്, അതുകൊണ്ടാണ് ഞങ്ങൾ അദ്ദേഹത്തെ കളിപ്പിച്ചത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹിയുടെ സ്റ്റബ്‌സ് ഒരു ഓവറിൽ 28 റൺസ് വഴങ്ങിയപ്പോൾ, സമീർ റിസ്‌വി 30 പന്തിൽ നിന്ന് 75 റൺസ് നേടിയ നിക്കോളാസ് പൂരന്റെ ക്യാച്ച് കൈവിട്ടു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ