ഇന്ത്യക്ക് ഏറ്റവും അനുയോജ്യനായ പരിശീലകന്‍ ആര്?; നിര്‍ദ്ദേശിച്ച് ഇന്ത്യയ്ക്ക് ട20 ലോകകപ്പ് നേടിത്തന്ന കോച്ച്

പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിസിസിഐ. നിലവിലെ കോച്ച് രാഹുല്‍ ദ്രാവിഡ് 2024 ലെ ടി20 ലോകകപ്പിന് ശേഷം സ്ഥാനം ഒഴിയും. ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറാണ് ദ്രാവിഡിന്റെ പിന്‍ഗാമിയാകാന്‍ സാധ്യതയുള്ളവരില്‍ മുന്‍നിരയിലുള്ള താരം. ഐപിഎല്‍ 2024-ല്‍ കെകെആറിനെ വിജയത്തിലേക്ക് നയിച്ചതിന് ശേഷം ഇന്ത്യന്‍ പരിശീലകനെന്ന നിലയില്‍ ഗംഭീറിന്റെ ഓഹരികള്‍ കുതിച്ചുയര്‍ന്നു.

മിക്ക മുന്‍ താരങ്ങളും രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഇന്ത്യന്‍ ടീമിന്റെ പുതിയ ഹെഡ് കോച്ചായി ഗൗതം ഗംഭീറിനെ പിന്തുണച്ചിട്ടുണ്ട്. കുട്ടി ക്രിക്കറ്റിന്റെ ഉദ്ഘാടന പതിപ്പില്‍ എംഎസ് ധോണിയുടെ ടീമിനെ ചരിത്രപരമായ കിരീടത്തിലേക്ക് നയിച്ച ഇന്ത്യന്‍ മുന്‍ കോച്ച് ലാല്‍ചന്ദ് രാജ്പുത്തും ഗംഭീര്‍ അടുത്ത മുഖ്യ പരിശീലകനാകണമെന്ന പ്രതീക്ഷ പങ്കുവെച്ചു.

ഗംഭീര്‍ ബുദ്ധിയില്ലാത്ത കോമാളിയായ പരിശീലകനല്ല. കളിക്കാരനെന്ന നിലയില്‍ വലിയ അനുഭവസമ്പത്തുള്ളവനും മത്സരത്തെ നന്നായി മനസിലാക്കാന്‍ കഴിവുള്ളവനുമാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് ഗംഭീര്‍ തിരിച്ചെത്തിയപ്പോള്‍ എന്തുണ്ടായി എന്ന് എല്ലാവരും കണ്ടതാണ്. അവസാന സീസണിലെ അതേ ടീമായിരുന്നു കെകെആര്‍. ഗംഭീര്‍ വന്നതോടെ ഈ ടീമിലുണ്ടായ മാറ്റം എന്താണെന്ന് നോക്കുക. തന്ത്രപരമായി നീങ്ങാന്‍ കഴിവുള്ളവനാണ് ഗംഭീര്‍.

അവന്‍ ലോകകപ്പ് നേടി അനൂഭവസമ്പത്തുള്ള താരമാണ്. വലിയ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരവുമാണ്. അത് പരിശീലകനെന്ന നിലയിലേക്കെത്തുമ്പോള്‍ അവന്റെ മൂല്യമുയര്‍ത്തുന്നു. തീര്‍ച്ചയായും അവന്‍ തന്നെയാണ് ഇന്ത്യക്ക് ഏറ്റവും അനുയോജ്യനായ പരിശീലകന്‍. അന്തിമ തീരുമാനം ബിസിസി ഐയുടെ കൈയിലാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിനെ മുന്നോട്ട് നയിക്കാന്‍ അവന് കഴിവുണ്ട്- ലാല്‍ചന്ദ് പറഞ്ഞു.

2024-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ അവരുടെ മൂന്നാം ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ചതിന് ശേഷം ഗൗതം ഗംഭീറിന്റെ ഗ്രാഫ് കുതിച്ചുയര്‍ന്നു. മുഖ്യപരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 27 ആയിരുന്നുവെങ്കിലും, കെകെആര്‍ ഉപദേശകനായ ഗംഭീര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല. ഗംഭീറിനെ സംബന്ധിച്ചിടത്തോളം ദേശീയ ടീമിനെ പരിശീലിപ്പിക്കാനുള്ള അവസരമാണ് പരമമായ ബഹുമതി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക