തന്നെ ആരാണ് ടോസിടാൻ ക്ഷണിച്ചത്, നായകന് പകരം പിന്നെ നീ ടോസ് ഇടുമോ; വിവാദം

വില്ല്യം ഗിൽബർട്ട് “ഡബ്ല്യു.ജി.” ഗ്രേസ് ക്രിക്കററ്റ് പ്രേമികൾ ഏറെ ബഹുമാനത്തോടെയും ആദരവോടെയും നോക്കി കാണുന്ന ഒരു പേരാണിത്. ക്രിക്കറ്റിന്റ പിതാവ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ യശസ് ഉയർത്തിപ്പിടിച്ച ഗ്രേസ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലൂടെയാണ് വളർന്നുവന്നത്.

1865 മുതൽ 1908 വരെ റെക്കോഡിൻ തുല്യമായ നാല്പത്തിനാല് സീസണുകളിൽ ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് കളിച്ച ഇദ്ദേഹം ഇംഗ്ലണ്ടിന്റെയും, ഗ്ലോസ്റ്റർഷെയറിന്റെയും, മറ്റു പല ടീമുകളുടേയും ക്യാപ്റ്റൻ ആയിരുന്നിട്ടുണ്ട്. ക്രിക്കറ്റ് കളിക്കാരുടെ കുടുംബത്തിൽനിന്നും വന്നിട്ടുള്ള അദ്ദേഹം മൂത്ത സഹോദരന്മാരിലൊരുവനായ ഇ.എം.ഗ്രേസ് ഇളയ സഹോദരനായ ഫ്രെഡ് ഗ്രേസ് എന്നിവരോടൊപ്പം 1880-ൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനിറങ്ങിയതായിരുന്നു മൂന്നു സഹോദരന്മാർ ഒരുമിച്ച് ആദ്യമായി ഒരു ടെസ്റ്റ് മൽസരത്തിൽ പ്രത്യക്ഷപ്പെട്ടത്.

ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ 100 ശതകങ്ങൾ നേടുന്ന ആദ്യ കളിക്കാരൻ ആണ് ഇംഗ്ലണ്ടിന്റെ ഡബ്ല്യു. ജി. ഗ്രേസ്. 1895 ൽ ആണ് അദ്ദേഹം ആ നാഴികക്കല്ല് പിന്നിട്ടത്, അദ്ദേഹം ആകെ 124 ഫസ്റ്റ് ക്ലാസ്സ് ശതകങ്ങൾ നേടിയിട്ടുണ്ട്. താരത്തിന്റെ ഒരു റെക്കോർഡാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഇംഗ്ലണ്ട് താരമായിരിക്കെ തന്റെ അമ്പതാം വയസിൽ താരം ഇംഗ്ലണ്ടിനെ നയിച്ചിട്ടുണ്ട്. തന്റെ അവസാന ടെസ്റ്റ് മത്സരത്ത്തിൽ ഓസ്‌ട്രേലിയക്ക് എതിരെ ആയിരുന്നു ഈ സംഭവം, എന്തായാലും ഏറ്റവും പ്രായം കൂടിയ ടെസ്റ്റ് നായകൻ എന്ന റെക്കോർഡൊന്നും ഇനി ഒരിക്കലും തകരാൻ പോകുന്നില്ല എന്നുറപ്പാണ്.

Latest Stories

ആശമാർക്ക് ആശ്വാസം; പ്രതിമാസ ഇൻസെന്റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ, പിരിഞ്ഞു പോകുന്നവർക്കുള്ള ആനൂകൂല്യവും കൂട്ടി

കനത്ത മഴ തുടരുന്നു; എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്, മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

'ഇത് രാജ്യസ്നേഹമല്ല, സ്വന്തം രാജ്യത്തെ സ്നേഹിക്കൂ'; സിപിഎമ്മിനോട് ബോംബെ ഹൈക്കോടതി

ജയിൽ സുരക്ഷ വിലയിരുത്താൻ യോഗം വിളിച്ച് മുഖ്യമന്ത്രി; ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന അടിയന്തര യോഗം ഇന്ന്

ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണം; ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സുപ്രീം കോടതിയിലേക്ക്

അപമാനകരം, വിസിമാര്‍ പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി നിലപാട്; ആര്‍ ബിന്ദുവിനെ തള്ളി എംവി ഗോവിന്ദന്‍ രംഗത്ത്

സ്‌കൂള്‍ സമയമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്; മതസംഘടനകളുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടതായി വി ശിവന്‍കുട്ടി

5 കൊല്ലത്തെ വിദേശയാത്രയ്ക്ക് 362 കോടി, പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രയ്ക്ക് കേന്ദ്രം ചെലവഴിച്ചത്; ഈ വര്‍ഷം മാത്രം 67 കോടി; ആകെ സന്ദര്‍ശിച്ചത് 33 രാജ്യങ്ങള്‍

നരേന്ദ്ര മോദിയുടെ പണി നുണ പറയുന്നത്; പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

'ഗോവിന്ദച്ചാമി ജയിലിൽ നിന്നും രക്ഷപ്പെട്ട സംഭവം സിസ്റ്റത്തിന്‍റെ പ്രശ്നം, അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ലഭിച്ചു'; വിമർശിച്ച് വി ഡി സതീശൻ