മക്കളെ ഇത് എങ്ങോട്ടാ, കിരീടവിജയം ആഘോഷിക്കാൻ; ആ ബോൾ ഒന്നും കൂടി എറിഞ്ഞിട്ട് ആഘോഷിക്കാം; നാടകീയ രംഗങ്ങൾ അടങ്ങിയ ഫൈനൽ

ക്രിക്കറ്റ് കളിയിൽ സംഭവിക്കാവുന്ന ഏറ്റവും വിചിത്രമായ സംഭവങ്ങളിലൊന്നാണ് ശനിയാഴ്ച നടന്ന ടി20 ബ്ലാസ്റ്റ് ഫൈനൽ വഹിച്ചത്. ബിർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ഹാംഷെയറും ലങ്കാഷെയറും തമ്മിൽ നടന്ന ടൂർണമെന്റിന്റെ അവസാന മത്സരത്തിലാണ് നാടകീയത അരങ്ങേറിയത്. കളി ജയിക്കാൻ ലങ്കാഷെയറിന് അവസാന പന്തിൽ അഞ്ച് റൺസ് വേണ്ടിരുന്നു.

ബൗൾ എറിഞ്ഞ പേസർ നഥാൻ എല്ലിസ് റിച്ചാർഡ് ഗ്ലീസണെ ഫുൾ ലെങ്ത് ഉപയോഗിച്ച് ബൗൾഡാക്കിയപ്പോൾ ഹാംഷെയർ കളിക്കാർ 4 റൺസിന്റെ മാർജിനിൽ കിരീടം നേടിയെന്ന് കരുതി സന്തോഷത്തിൽ പൊട്ടിത്തെറിച്ചു. എന്നാൽ ഇത് നോബോൾ ആണെന്ന് പറഞ്ഞ് അമ്പയർ അവരുടെ ആഘോഷം തകർത്തു.

അമ്പയർ തീരുമാനം അറിയിക്കുമ്പോഴേക്കും സ്റ്റേഡിയത്തിൽ വെടിക്കെട്ട് തുടങ്ങിയിരുന്നു. അതേസമയം, ഹാംഷെയർ ഡ്രസ്സിംഗ് റൂം മുഴുവൻ ആഘോഷിക്കാൻ തുടങ്ങ്ഗി ഒപ്പം ആരധകരും. ഒടുവിൽ ഒരിക്കൽക്കൂടി മത്സരത്തിന്റെ അവസാന പന്തിൽ ഹാംഷെയർ കളിക്കാർക്ക് അവരുടെ സ്ഥാനങ്ങളിലേക്ക് തിരികെ നടക്കേണ്ടി വന്നു.

എന്നിരുന്നാലും, എല്ലാ നാടകങ്ങൾക്കും ഹാംഷെയറിന്റെ മനോവീര്യത്തെ വ്രണപ്പെടുത്താനായില്ല, ഒടുവിൽ ലങ്കാഷെയറിനെതിരെ ഒരു റണ്ണിന് വിജയിച്ച് ടീം കിരീടം സ്വന്തമാക്കി.

നേരത്തെ, ടോസ് നേടിയ ഹാംഷെയർ നായകൻ ജെയിംസ് വിൻസ് ഫൈനൽ ഏറ്റുമുട്ടലിൽ ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുക്കുകയായിരുന്നു. ബെൻ മക്‌ഡെർമോട്ട് 36 പന്തിൽ 62 റൺസെടുത്തപ്പോൾ, നിശ്ചിത 20 ഓവറിൽ ടീം 152/8 എന്ന സ്‌കോറാണ് നേടിയത്. അതേസമയം, ലങ്കാഷെയറിന് വേണ്ടി തിളങ്ങിയത് 4/26 എടുത്ത് പാർക്കിൻസൺ ആയിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കാഷെയർ അവസാന ഓവർ നാടകീയമായിട്ടും 151/8 എന്ന നിലയിൽ അവസാനിക്കേണ്ടതായി വന്നു . 25 പന്തിൽ 36 റൺസെടുത്ത സ്റ്റീവൻ ക്രോഫ്റ്റാണ് ടീമിന്റെ ടോപ് സ്‌കോറർ. ഹാംഷെയറിന് വേണ്ടി ലിയാം ഡോസണും ജെയിംസ് ഫുള്ളറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക