ഹാർദിക് പാണ്ഡ്യയെ പോലെ ഒരു താരം ഉള്ളപ്പോൾ, ബുദ്ധി ഉണ്ടെങ്കിൽ ഉപയോഗിക്ക് പാകിസ്ഥാനികളെ; പാകിസ്ഥാൻ ടീമിനെ രക്ഷിക്കാൻ അവൻ വരണമെന്ന് സുനിൽ ഗവാസ്‌ക്കർ

പാക്കിസ്ഥാന്റെ 2022 ടി20 ലോകകപ്പ് യാത്ര ഏറെ കുറെ അവസാനിച്ച് കഴിഞ്ഞു. ടൂർണമെന്റിന്റെ തുടക്കത്തിൽ ഇന്ത്യക്ക് എതിരായ 4 വിക്കറ്റും തോൽവികൾക്ക് ശേഷം – ഇന്ത്യയ്‌ക്കെതിരെ 4 വിക്കറ്റിനും സിംബാബ്‌വെ ഒരു റണ്ണിനും തോറ്റതോടെ പാകിസ്ഥാൻ ടൂർണമെന്റിൽ നിന്ന് പുറത്താകലിന്റെ വക്കിലാണ്. ഫൈനലിലെത്തും എന്ന് ഉറപ്പുള്ള ടീമുകളുടെ സാധ്യത ലിസ്റ്റിൽ ഉണ്ടായിരുന്ന പാകിസ്ഥാണ് ക്രിക്കറ്റിന് വലിയ നാണക്കേടായിരിക്കുകയാണ് തോൽവി.

വസീം അക്രം, മുഹമ്മദ് ആമിർ, ഷോയിബ് അക്തർ തുടങ്ങിയ മുൻ ക്രിക്കറ്റ് താരങ്ങൾ കളിക്കാർക്കും പിസിബി മേധാവി റമീസ് രാജയ്ക്കുമെതിരെ സോഷ്യൽ മീഡിയയിൽ ആഞ്ഞടിച്ചതോടെ ഈ തോൽവി പാകിസ്ഥാൻ ക്രിക്കറ്റിനെ നടുക്കി.

ഇന്ത്യാ ടുഡേയോട് സംസാരിക്കവേ സിംബാവെക്ക് എതിരെ 24 റൺ വഴങ്ങി 2 വിക്കറ്റും, 13 പന്തിൽ 12 റൺസും നേടിയ താരത്തെ പ്രശംസിച്ചു,. “ഹാർദിക് പാണ്ഡ്യയെ പോലെയുള്ള കളിക്കാരൻ” എന്ന നിലയിൽ, ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ താരത്തെ ടീമിൽ ഉൾപ്പെടുത്താതെ തീരുമാനത്തിനാണ് കൂടുതൽ വിമർശനവും ഉയരുന്നത്.”

“പാകിസ്ഥാന് സ്ഥായിയായ മധ്യനിരയില്ല. മുമ്പ് ഫഖര്‍ സമാനായിരുന്നു മൂന്ന്, നാല് നമ്പറുകളില്‍ കളിച്ചിരുന്നത്. ഇപ്പോള്‍ സ്‌ക്വാഡിലുണ്ടെങ്കിലും പ്ലേയിംഗ് ഇലവനിലില്ല. പാകിസ്ഥാന്റെ ടീം സെലക്ഷന്‍ മോശമാണ്. സിംബാബ്വെക്കെതിരെ മുഹമ്മദ് വസീം മികച്ച രീതിയില്‍ പന്തെറിഞ്ഞതും ഷോട്ടുകള്‍ കളിച്ചതും കണ്ടതാണ്. അദേഹത്തിന് പ്രതിഭയുണ്ട്’. ‘ഹാര്‍ദിക് പാണ്ഡ്യയെ പോലൊരു താരമാണ്. വസീമിനെ ഇന്ത്യക്കെതിരെ കളിപ്പിച്ചില്ല’ ഗവാസ്‌ക്കര്‍ പറയുന്നു.

” സിഡ്നി പോലെ ഒരു സ്ഥലത്ത് ആണെങ്കിൽ സമ്മതിക്കാം. അല്ലാത്ത സ്ഥലത്ത് ബാറ്റ് ചെയ്യാനും ബോൾ ചെയ്യാനും അറിയാവുന്ന താരങ്ങൾ വേണം.”

എന്തായാലും നിരാശയുടെ പടുകുഴിയിൽ ബാബർ അസമിനും റമീസ് റാജക്കുമാണ് കൂടുതൽ വിമർശനം കേൾക്കുന്നത്.

Latest Stories

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം