ദക്ഷിണാഫ്രിക്കയ്ക്ക് 30 പന്തില്‍ 30 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ മനസ്സില്‍ എന്തായിരുന്നു?; വിശദീകരിച്ച് രോഹിത് ശര്‍മ്മ

കഴിഞ്ഞ മാസം നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 30 ഇത്രയും പന്തില്‍ 30 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ താന്‍ പൂര്‍ണ്ണമായും ബ്ലാങ്കായിരുന്നുവെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ആ സാഹചര്യത്തില്‍ ഗെയിം പ്രോട്ടീസിന് അനുകൂലമായിരുന്നതിനാല്‍ സമ്മര്‍ദ്ദം വളരെയേറെയായിരുന്നു. മറ്റൊരു ട്രോഫിയും കൈവിടുന്നതിന്റെ വക്കിലായതിനാല്‍ മൊത്തത്തില്‍ ഒരു മരവിപ്പായിരുന്നെന്ന് രോഹിത് സമ്മതിച്ചു.

ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ഹെന്റിച്ച് ക്ലാസന്‍ ഇടങ്കയ്യന്‍ സ്പിന്നര്‍ അക്സര്‍ പട്ടേലിനെ രണ്ട് സിക്സറുകളും ബൗണ്ടറികളും പറത്തി ഒരോവറില്‍ 24 റണ്‍സെടുത്തു. ഇന്ത്യന്‍ ആരാധകര്‍ക്ക് മാത്രമല്ല, കളിക്കാര്‍ക്കും ഇത് തങ്ങളുടെ ടീമിന് മറ്റൊരു നിരാശ ഫൈനലായിരിക്കുമെന്ന് തോന്നി. എന്നാല്‍, ഹാര്‍ദിക് പാണ്ഡ്യ ക്ലാസനെ തക്കസമയത്ത് പുറത്താക്കുകയും അവസാന ഓവറില്‍ ഡേവിഡ് മില്ലറെ പിടിച്ചുകെട്ടി ഇന്ത്യയെ രണ്ടാം ടി20 ലോകകപ്പ് കിരീടം നേടാന്‍ സഹായിക്കുകയും ചെയ്തു.

”അതെ, ഞാന്‍ പൂര്‍ണ്ണമായും ബ്ലാങ്കായിരുന്നു’,” ഡാലസില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ രോഹിത് പറഞ്ഞു. പേസര്‍ ജസ്പ്രീത് ബുംറ, ഹാര്‍ദ്ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ചേര്‍ന്ന് അവസാന അഞ്ച് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി ടി20 ലോകകപ്പ് ട്രോഫി തോല്‍വിയുടെ മുള്‍മുനയില്‍ നിന്ന് തട്ടിയെടുത്തു.

ഫൈനലിന്റെ അവസാന അഞ്ച് ഓവറുകളില്‍ ഇന്ത്യന്‍ ടീം വലിയ സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും എന്നാല്‍ അസാധാരണമായ എന്തെങ്കിലും പരീക്ഷിക്കുന്നതിന് പകരം അടിസ്ഥാനകാര്യങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ തങ്ങല്‍ തീരുമാനിക്കുയായിരുന്നുവെന്നും രോഹിത് പറഞ്ഞു.

‘ശാന്തമായിരിക്കുകയും പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമായിരുന്നു. ഞങ്ങള്‍ വിജയത്തില്‍നിന്ന് ഏറെ അകലെയായിരുന്നപ്പോഴും ദക്ഷിണാഫ്രിക്കയ്ക്ക് 30 പന്തില്‍ 30 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ ഞങ്ങള്‍ എറിഞ്ഞ അഞ്ച് ഓവറുകള്‍ ഞങ്ങള്‍ എത്ര ശാന്തരാണെന്ന് കാണിച്ചുതരുന്നു,’ രോഹിത് പറഞ്ഞു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി