ജയ്സ്വാളിനെ വളര്‍ത്തിയതും പൃഥ്വി ഷായെ തളര്‍ത്തിയതും...; വെളിപ്പെടുത്തലുമായി പഴയ പരിശീലകൻ

ഇന്ത്യന്‍ ബാറ്റര്‍ പൃഥ്വി ഷായുടെ തകര്‍ച്ചയെക്കുറിച്ച് തന്റെ ചിന്തകള്‍ പങ്കുവെച്ച് മുന്‍ പരിശീലകന്‍ ജ്വാല സിംഗ്. 2021 ജൂലൈയ്ക്കു ശേഷം പൃഥ്വിയെ ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടിട്ടില്ല. ദേശീയ ടീമില്‍ മാത്രമല്ല മുംബൈ ടീമിലും ഇപ്പോള്‍ താരത്തിനു സീറ്റുറപ്പില്ല. അടുത്തിടെ രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമില്‍നിന്നും ഒഴിവാക്കിയതിനാല്‍ ഷാ തന്റെ ക്രിക്കറ്റ് കരിയറിലെ പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് എന്നത് ശ്രദ്ധേയമാണ്.

എന്നിരുന്നാലും, 2024-25 ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇടം കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാല്‍ ഐപിഎല്‍ 2025 ലേലത്തില്‍ ഒരു ടീമും വാങ്ങാത്തത് 25-കാരന്റെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ഷായുടെ മുന്‍ പരിശീലകന്‍ ജ്വാല സിംഗ് പൃഥ്വി ഷായുടെ പതനത്തിന് കാരണമായ ചില കാര്യങ്ങള്‍ വെളിപ്പെടുത്തി. ജീവിത രീതിയുടെയും പ്രവര്‍ത്തന നൈതികതയുടെയും അച്ചടക്കത്തിന്റെയും അഭാവം താരത്തിന് തിരിച്ചടിയായതായി അദ്ദേഹം പറഞ്ഞു.

പ്രതിഭ മാത്രം ഉണ്ടായതു കൊണ്ടു മാത്രം ഒരു ക്രിക്കറ്റര്‍ക്കു എവിടെയുമെത്താന്‍ സാധിക്കില്ല. അതിനു സ്ഥിരതയെന്ന കാര്യം കൂടി ആവശ്യമാണ്. ജീവിത രീതി, പ്രവര്‍ത്തന നൈതികത, അച്ചടക്കം എന്നിവയെല്ലാം ഇതിലുള്‍പ്പെടും. പക്ഷെ പൃഥ്വിയുടെ കാര്യത്തില്‍ അതു ഇല്ലാതെ പോയതാണ് പ്രശ്നമെന്നു എനിക്കു തോന്നുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പോലും തന്റെ ഗെയിമിനെ നിരന്തരം മിനുക്കിയെടുക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു. ഫിറ്റ്നസിലും മാനസികമായ കരുത്തിലുമെല്ലാം അദ്ദേഹം നിരന്തരം കഠിനാധ്വാനം നടത്തിക്കൊണ്ടിരിക്കുകയും ചെയ്തു. നിങ്ങളുടെ ഈ പ്രവര്‍ത്തിയും പ്രവര്‍ത്തന നൈതികതയും മികച്ചതാണെങ്കില്‍ ഒരിക്കലും പിന്നിലായി പോവില്ല.

ഇപ്പോള്‍ പല കളിക്കാരും പിന്തള്ളപ്പെട്ടു പോവുന്നത് ഇതു കൊണ്ടാണെന്നു എനിക്കു തോന്നുന്നു. യശസ്വി ജയ്സ്വാളിന്റെ കാര്യമെടുത്താല്‍ അവന്റെ പ്രവര്‍ത്തന നൈതികത മികച്ചതാണ്. നന്നായി കഠിനാധ്വാനം ചെയ്യുന്ന അവന് എന്താണ് ചെയ്യേണ്ടതെന്നു അറിയുകയും ചെയ്യാം. ഇതാണ് പൃഥ്വിയും അവനും തമ്മിലുള്ള പ്രധാന വ്യത്യാസം- ജ്വാല കൂട്ടിച്ചേര്‍ത്തു. നിലവില്‍ ടീം ഇന്ത്യയുടെ ബാറ്റിംഗ് സെന്‍സേഷനും യുവ ഓപ്പണറുമായ യശസ്വി ജയസ്വാള്‍ ജ്വാല സിംഗിന്റെ കണ്ടെത്തലാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ