പൊള്ളാര്‍ഡിന് എന്താണ് സംഭവിച്ചത്? ഉത്തരം തേടി ക്രിക്കറ്റ് പ്രേമികള്‍

ട്വന്റി20 ക്രിക്കറ്റ് ലോക കപ്പിലെ വെസ്റ്റിന്‍ഡീസ്- ബംഗ്ലാദേശ് മത്സരം അപൂര്‍വ്വ സംഭവത്തിന് സാക്ഷിയായി. ബാറ്റ് ചെയ്തുകൊണ്ടിരുന്ന വിന്‍ഡീസ് ക്യാപ്റ്റന്‍ കെയ്‌റണ്‍ പൊള്ളാര്‍ഡ് നിഗൂഢമായ കാരണത്താല്‍ ഡ്രസിംഗ് റൂമിലേക്ക് തിരിച്ചുപോയതാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്.

വിന്‍ഡീസ് ഇന്നിംഗ്‌സിന്റെ 13-ാം ഓവറിലായിരുന്നു സംഭവം. തസ്‌കിന്‍ അഹമ്മദിന്റെ പന്തില്‍ പുറത്താകാതിരുന്നിട്ടും പൊള്ളാര്‍ഡ് ക്രീസ് വിട്ടു. 16 പന്തില്‍ നിന്ന് എട്ട് റണ്‍സായിരുന്നു അപ്പോള്‍ പൊള്ളാര്‍ഡിന്റെ സ്‌കോര്‍. സുഖകരമല്ലാത്ത മുഖവുമായാണ് പൊള്ളാര്‍ഡ് ഡ്രസിംഗ് റൂമിലേക്ക് നടന്നത്. പിന്നാലെ ആന്ദ്രെ റസല്‍ ക്രീസിലെത്തി.

പൊള്ളാര്‍ഡിന് പരിക്കുള്ളതായി തോന്നിയിരുന്നില്ല. എന്നാല്‍ റിട്ടയേര്‍ഡ് ഹര്‍ട്ട് എന്നാണ് സ്‌കോര്‍ ബോര്‍ഡില്‍ തെളിഞ്ഞത്. വിന്‍ഡീസിന്റെ റണ്‍സ് നിരക്ക് ഉയര്‍ത്താനുള്ള തന്ത്രപരമായ നീക്കമായി പൊള്ളാര്‍ഡിന്റെ നടപടി കരുതപ്പെടുന്നു. പൊള്ളാര്‍ഡിന് എന്താണ് സംഭവിച്ചതെന്ന് വിന്‍ഡീസ് ടീം മാനെജ്‌മെന്റ് സ്ഥിരീകരിച്ചിട്ടില്ല. പിന്നീട് 20-ാം ഓവറില്‍ ക്രീസില്‍ മടങ്ങിയെത്തിയ പൊള്ളാര്‍ഡ് രണ്ട് പന്തുകള്‍ നേരിട്ടു. മുസ്താഫിസുറിന്റെ അവസാന പന്ത് സിക്‌സിന് പറത്താനും പൊള്ളാര്‍ഡിന് സാധിച്ചിരുന്നു.

Latest Stories

Asia Cup 2025: "നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും..." ഇന്ത്യൻ ടീമിന് വലിയ മുന്നറിയിപ്പുമായി പാക് ചീഫ് സെലക്ടർ

'അമ്മമാരുടേയും പെണ്‍മക്കളുടേയുമെല്ലാം സിസിടിവി വീഡിയോ പങ്കുവെയ്ക്കണമെന്നാണോ?'; വോട്ടര്‍മാരുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു; വോട്ടുകൊള്ള ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിചിത്ര ന്യായങ്ങള്‍

Asia Cup 2025: ബാബറിനെ തഴഞ്ഞതിന് പിന്നിലെന്ത്?, കാരണം വെളിപ്പെടുത്തി പാക് ടീം പരിശീലകൻ

'ബിഹാര്‍ തിരഞ്ഞെടുപ്പും കൊള്ളയടിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുത്തന്‍ ഗൂഢാലോചന നടത്തിയിരിക്കുന്നു'; വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം ഊന്നിപ്പറഞ്ഞു കോണ്‍ഗ്രസിന്റെ വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് തുടക്കമിട്ട് രാഹുല്‍ ഗാന്ധി

ധോണി ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാത്തതിന്റെ കാരണം ഇതാണ്!, വിലയിരുത്തലുമായി മുൻ താരം

സഞ്ജുവിനായി അതിയായി ആഗ്രഹിച്ച് കെകെആർ; രണ്ട് പ്രമുഖ താരങ്ങളെ ആർആറിന് കൈമാറാൻ തയ്യാർ- റിപ്പോർട്ട്

ആലപ്പുഴ തുറവൂരില്‍ ഉയരപ്പാതയുടെ കൂറ്റന്‍ ബീമുകള്‍ നിലംപതിച്ചു; ഒഴിവായത് വന്‍ ദുരന്തം; ദേശീയപാതയില്‍ ഗതാഗതകുരുക്ക്

'മാറി നിൽക്കുന്നവരെ തിരിച്ചുകൊണ്ടുവരണം; പഴയ പ്രതാപത്തിലേക്ക് 'അമ്മ' തിരിച്ചു വരുമെന്നാണ് പ്രതീക്ഷ': ആസിഫ് അലി

Asia cup 2025: ഏഷ്യാ കപ്പിനുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു, ധീരമായ ഒരു ചുവടുവെപ്പ് നടത്തി സെലക്ടർമാർ!

ജമ്മു കശ്മീരിലെ കത്വയിലെ മേഘവിസ്‌ഫോടനത്തില്‍ 7 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു