വിമര്‍ശകര്‍ ഇപ്പോള്‍ എന്തു പറയുന്നു? തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും ശ്രേയസ്‌ അയ്യര്‍ക്ക്‌ ഫിഫ്‌റ്റി

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ്‌്‌ പരമ്പരയിലെ രണ്ടാം മത്സരത്തിലും ശ്രേയസ്‌ അയ്യര്‍ക്ക്‌ അര്‍ദ്ധശതകം. ഓപ്പണര്‍മാരായ നായകന്‍ രോഹിത്‌ ശര്‍മ്മയും ഇഷാന്‍ കിഷനും ചെറിയ സ്‌കോറിന്‌ പുറത്തായ മത്സരത്തില്‍ ശ്രേയസ്‌ അയ്യര്‍ അടിച്ചു തകര്‍ത്തു. നായകന്‍ രോഹിത്‌ ശര്‍മ്മ പുറത്തായതിന്‌ പിന്നാലെയെത്തിയ ശ്രേയസ്‌ അയ്യര്‍ തകര്‍ത്തടിക്കുകയായിരുന്നു.

ഇത്തവണ നാലാം നമ്പറില്‍ കളിക്കാന്‍ എത്തിയത്‌ രാജസ്ഥാന്‍ റോയല്‍സ്‌ നായകന്‍ സഞ്‌്‌ജു സാംസണായിരുന്നു. പതിയെ സിംഗിളുകളും ഡബിളുകളുമായി ശ്രേയസ്‌ അയ്യര്‍ക്ക്‌ സ്‌ട്രൈക്ക്‌ കൈമാറാനാണ്‌ സഞ്‌ജു ശ്രമിച്ചത്‌. സിക്‌സര്‍ അടിച്ചായിരുന്നു ശ്രേയസ്‌ ഫിഫ്‌റ്റി അടിച്ചത്‌. 30 പന്തുകളില്‍ 53 റണ്‍സ്‌ അടിച്ച താരം അഞ്ചു ബൗണ്ടറികളും മൂന്ന്‌ സിക്‌സറുകളും പറത്തി.

രണ്ടു പന്തുകള്‍ നേരിട്ട നായകന്‍ രോഹിത്‌ ശര്‍മ്മ ഒരു റണ്‍സ്‌ എടുത്തും 15 പന്തുകളില്‍ 16 റണ്‍സ്‌ എടുത്ത്‌ ഇഷാന്‍ കിഷനും പുറത്താകുകയായിരുന്നു. ഇതിന്‌ പിന്നാലെയായിരുന്നു ശ്രേയസ്‌ സഞ്‌ജുവിനെ കൂട്ടു നിര്‍ത്തി അര്‍ദ്ധശതകം പൂര്‍ത്തിയാക്കിയത്‌. ഇരുവരും വെടിക്കെട്ട്‌ നടത്തിയതോടെ 12 ഓവറില്‍ ഇന്ത്യ 100 കടന്നു.

Latest Stories

രാഹുലിന്റെ അറസ്റ്റ് തടഞ്ഞ നടപടി; സമൂഹമാധ്യമങ്ങളിൽ അമിതാഹ്ളാദം നടത്തരുതെന്ന് മുന്നറിയിപ്പ് നൽകി കെപിസിസി

'തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ'; നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് മുഖ്യമന്ത്രിക്കയച്ച മെസേജ് വിവരങ്ങൾ പുറത്ത്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും

വീണ്ടും മുൻ‌കൂർ ജാമ്യാപേക്ഷയുമായി രാഹുൽ മാങ്കൂട്ടത്തിൽ; ഹർജി നൽകിയത് രണ്ടാം ബലാത്സംഗക്കേസിൽ

'വിമാനങ്ങൾ നിൽക്കും, നിരക്കുകൾ കുതിക്കും, നിയന്ത്രണം നഷ്ടപ്പെടും'; ഇന്ത്യൻ വ്യോമയാനത്തിന്റെ പുതിയ ശക്തിവിനിമയ ഭൂപടം; മിനി മോഹൻ

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ; കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി

ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

നമ്മൾ കളി തോൽക്കാൻ കാരണമായത് ആ താരത്തിന്റെ മോശമായ പ്രകടനമാണ്; തുറന്നടിച്ച് ഇർഫാൻ പത്താൻ

ഷമിയെ തഴഞ്ഞതാണ് അഗാർക്കറിനും ഗംഭീറിനും പറ്റിയ അബദ്ധം: ഹർഭജൻ സിങ്

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ