ഇനിയെന്ത് ഗവാസ്‌കറും സച്ചിനും?, ടെസ്റ്റില്‍ ഇനി അവന്റെ കാലം

സമകാലിക ക്രിക്കറ്റിലെ ഏറ്റവും പ്രതിഭാധനനായ ബാറ്റര്‍മാരില്‍ ഒരാളാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്. ടെസ്റ്റിലെ ബാറ്റിംഗ് റെക്കോഡുകളില്‍ ചിലതൊക്കെ റൂട്ട് സ്വന്തം പേരിലെഴുതിയിട്ടുണ്ട്. അതില്‍ പുതിയതൊന്നു കൂടി കഴിഞ്ഞ ദിവസം പിറന്നു.

കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റര്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്കാണ് റൂട്ട് കുതിച്ചത്. ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ അര്‍ദ്ധ ശതകം കുറിച്ച റൂട്ടിന്റെ ഈ വര്‍ഷത്തെ ആകെ റണ്‍സ് സമ്പാദ്യം 1606 ആയി. ഇന്ത്യന്‍ ഇതിഹാസങ്ങളായ സുനില്‍ ഗവാസ്‌കറിനെയും (1,555, 1979) സച്ചിന്‍ ടെണ്ടുല്‍ക്കറിനെയും (1,562, 2010) ഓസ്‌ട്രേലിയയുടെ മൈക്കല്‍ ക്ലാര്‍ക്കിനെയും (1595, 2012) പിന്തള്ളിയാണ് റൂട്ടിന്റെ മുന്നേറ്റം. 2021ല്‍ ആറ് സെഞ്ച്വറികള്‍ റൂട്ട് കുറിച്ചിട്ടുണ്ട്.

2006ല്‍ 1788 റണ്‍സ് വാരിയ പാകിസ്ഥാന്റെ മുഹമ്മദ് യൂസഫാണ് പട്ടികയിലെ ഒന്നാമന്‍. വിന്‍ഡീസ് ഇതിഹാസം വിവ് റിച്ചാര്‍ഡ്‌സ് (1710, 1976) ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്ത് (1656, 2008) എന്നിവരും റൂട്ടിന് മുന്നിലുണ്ട്. ഈ വര്‍ഷം മൂന്ന് ടെസ്റ്റ് ഇന്നിംഗ്‌സുകള്‍ കൂടി റൂട്ടിന് കളിക്കാനാവും. അതിനാല്‍ത്തന്നെ മുഹമ്മദ് മുഹമ്മദ് യൂസഫിനെയും മറികടന്ന് റൂട്ട് ഒന്നാം സ്ഥാനം നേടിയെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

Latest Stories

രജനികാന്തിന്റെ ജീവിതം സിനിമ ആക്കുകയാണെങ്കിൽ ആര് നായകനാവും? മൂന്ന് താരങ്ങളുടെ പേര് പറഞ്ഞ് ലോകേഷ് 

നിമിഷ പ്രിയയുടെ മകള്‍ യെമനിലെത്തി; അമ്മയുടെ ജീവനായി യാചിച്ച് മിഷേല്‍

അഗാക്കറിന്റെ തീരുമാനങ്ങളിൽ ബിസിസിഐക്ക് അതൃപ്തി; ഇന്ത്യൻ ടീമിൽ അഴിച്ചു പണി വരുന്നു, ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം രണ്ട് പരിശീലകരെ പുറത്താക്കിയേക്കും

സിപിഎമ്മിനെ സഹായിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രമിക്കുന്നത്; ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത്

'നടിപ്പ് ചക്രവർത്തി', വിസ്മയിപ്പിക്കാൻ ദുൽഖർ സൽമാൻ, കാന്ത ടീസർ പുറത്ത്

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രയും ഗൗതം അദാനി നേടിയെടുത്ത വിദേശ കരാറുകളും

സംഘപരിവാരത്തിന്റെ മേച്ചില്‍ പുറങ്ങളില്‍ വേട്ടയാടപ്പെടുന്നവരുടെ ഇന്ത്യ

IND vs ENG: ജഡേജയെക്കുറിച്ച് 2010 ൽ ധോണി നടത്തിയ പ്രസ്താവന വീണ്ടും ചർച്ചയാവുന്നു

ബിജെപി ഭരണത്തിലെ കന്യാസ്ത്രീമാരുടെ അറസ്റ്റും സഭാ മേലധ്യക്ഷന്മാരുടെ പ്രീണനവും; സംഘപരിവാരത്തിന്റെ മേച്ചില്‍ പുറങ്ങളില്‍ വേട്ടയാടപ്പെടുന്നവരുടെ ഇന്ത്യ

ശത്രു മുട്ടുമടക്കിയപ്പോള്‍ എന്തിന് അവസാനിപ്പിച്ചു; ഓപ്പറേഷന്‍ സിന്ദൂറില്‍ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി