"ഒരു മത്സരത്തിന് ഞങ്ങൾക്ക് 1000 രൂപയാണ് ലഭിച്ചിരുന്നത്"; മിതാലി രാജിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഇന്ത്യയിലെ വനിതാ ക്രിക്കറ്റ് പുതിയൊരു തലകത്തിലേക്ക് ഉയർന്നിരിക്കുകയാണ്. ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് നേടി. ഈ വിജയം ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 4.48 മില്യൺ യുഎസ് ഡോളർ (ഏകദേശം 39.78 കോടി രൂപ) നേടാൻ കാരണമായി. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ടീമിന് 51 കോടി രൂപ കൂടി പാരിതോഷികം നൽകി.

എന്നിരുന്നാലും, ഏതാനും വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ വനിതാ ക്രിക്കറ്റിന് കാര്യങ്ങൾ അത്ര സുഖകരമായിരുന്നില്ല. കളിക്കളത്തിലെ തന്റെ സമയത്തെയും ഇന്നത്തെയും വ്യത്യാസങ്ങൾ ഇതിഹാസ ഇന്ത്യൻ ബാറ്റ്സ്മാൻ മിതാലി രാജ് ഒരിക്കൽ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

വനിതാ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺസ് നേടിയ കളിക്കാരി എന്ന ബഹുമതിക്ക് അർഹയായ മിതാലി, 2005 ലെ വനിതാ ലോകകപ്പിൽ റണ്ണേഴ്‌സ് അപ്പായെങ്കിലും ടീം ഇന്ത്യ കളിക്കാർക്ക് ഒരു മത്സരത്തിന് 1,000 രൂപ മാത്രമേ നൽകിയിരുന്നുള്ളൂവെന്ന് വെളിപ്പെടുത്തിയിരുന്നു. 1973 നും 2006 നും ഇടയിൽ, ഇന്ത്യയിലെ വനിതാ ക്രിക്കറ്റ് നിയന്ത്രിച്ചത് വനിതാ ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (WCAI) ആയിരുന്നു. 2006 നവംബറിൽ WCAI ബിസിസിഐയിൽ ലയിച്ചു.

“വാർഷിക കരാറുകളൊന്നും ഉണ്ടായിരുന്നില്ല. മത്സര ഫീസും ഉണ്ടായിരുന്നില്ല. 2005 ലെ വനിതാ ലോകകപ്പിൽ ഞങ്ങൾ റണ്ണേഴ്‌സ് അപ്പായപ്പോൾ, ഞങ്ങൾക്ക് ഒരു മത്സരത്തിന് 1,000 രൂപ വീതമാണ് നൽകിയത്. അതും ആ ടൂർണമെന്റിന് വേണ്ടി മാത്രം. അല്ലാത്തപക്ഷം ഞങ്ങൾക്ക് ഒരു മത്സര ഫീസും ഉണ്ടായിരുന്നില്ല,” ഈ വർഷം ആദ്യം ഒരു അഭിമുഖത്തിൽ മിതാലി വെളിപ്പെടുത്തി.

“കായികരംഗത്ത് പണമൊന്നുമില്ലായിരുന്നു, അപ്പോൾ ഞങ്ങൾക്ക് എവിടെ നിന്ന് മാച്ച് ഫീസ് ലഭിക്കും? മാച്ച് ഫീസും വാർഷിക കരാറുകളും ബിസിസിഐയുടെ കീഴിൽ വന്നപ്പോഴാണ് ആരംഭിച്ചത്. ആദ്യം, ഞങ്ങൾക്ക് പരമ്പരയ്ക്ക്, പിന്നീട് മത്സരത്തിന് നൽകി,” മിതാലി കൂട്ടിച്ചേർത്തു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം