'ജയിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമില്ലായിരുന്നു'; ഇന്ത്യയ്‌ക്കെതിരായ പോരാട്ടത്തെ കുറിച്ച് ഓസീസ് ഓള്‍റൗണ്ടര്‍

വനിത ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായി നേടിയ മിന്നും ജയത്തില്‍ പ്രതികരിച്ച് ഓസീസ് ഓള്‍റൗണ്ടര്‍ ആഷ്‌ലീ ഗാര്‍ഡ്‌നര്‍. മത്സരത്തില്‍ ഒരുഘട്ടത്തില്‍ തങ്ങള്‍ക്ക് ജയിക്കാന്‍ അവകാശമില്ലായിരുന്നു എന്ന് ആഷ്‌ലി പറഞ്ഞു. എന്നാല്‍ സമയാമസയങ്ങളില്‍ വിക്കറ്റ് വീഴ്ത്താനായത് കളിയുടെ ഗതിനിര്‍ണയിച്ചെന്നും താരം വിലയിരുത്തി.

ഇന്ത്യയുടെ ബാറ്റിംഗ് ഇന്നിംഗ്സിലെ ആദ്യ 10 ഓവറിലെത്തിയപ്പോള്‍ എല്ലാവരും ഞങ്ങളെ എഴുതിത്തള്ളിയിരിക്കാമെന്ന് ഞാന്‍ കരുതുന്നു. ഇന്ന് ഞങ്ങള്‍ക്ക് അവിടെ ഒരു ഘട്ടത്തില്‍ വിജയിക്കാന്‍ അവകാശമില്ലായിരുന്നു. അവര്‍ കുതിച്ചുകയറുകയായിരുന്നു. പിന്നീട് കുറച്ച് വിക്കറ്റുകള്‍ നേടാനുള്ള വഴി ഞങ്ങള്‍ കണ്ടെത്തി. ഒടുവില്‍ മികച്ച നിലയില്‍ എത്തി- ആഷ്‌ലീ ഗാര്‍ഡ്‌നര്‍ പറഞ്ഞു.

ഓസ്‌ട്രേലിയയ്ക്കെതിരായ സെമിഫൈനല്‍ മത്സരത്തില്‍ അഞ്ച് റണ്‍സിനാണ് ഇന്ത്യന്‍ വനിതകളുടെ തോല്‍വി. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 173 റണ്‍സ് വിജലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ ഇന്നിങ്‌സ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സില്‍ അവസാനിച്ചു.

അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (34 പന്തില്‍ 52 റണ്‍സ്), ജെമീമ റോഡ്രിഗസ് (24 പന്തില്‍ 43), ദീപ്തി ശര്‍മ (17 പന്തില്‍ 20*) എന്നിവര്‍ പൊരുതിയെങ്കിലും വിജയം എത്തിപ്പിടിക്കാനായില്ല.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം