ഗുണനിലവാരമുള്ള സ്പിന്നര്‍മാരോടല്ല, പാര്‍ട്ട്ടൈമര്‍മാരോടാണ് ഞങ്ങള്‍ തോറ്റത്, അവര്‍ക്ക് ശരിക്ക് ബോളെറിയാന്‍ പോലും അറിയില്ല: പുച്ഛിച്ച് കൈഫ്

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ അജാസ് പട്ടേലിനും ഗ്ലെന്‍ ഫിലിപ്‌സിനും എതിരെ ടീം ഇന്ത്യയുടെ ഞെട്ടിക്കുന്ന പ്രകടനത്തെക്കുറിച്ച് വലിയ പ്രസ്താവന നടത്തി മുന്‍ ബാറ്റര്‍ മുഹമ്മദ് കൈഫ്. മത്സരത്തില്‍ അജാസ് 11 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ന്യൂസിലന്‍ഡ് മത്സരത്തില്‍ 28 റണ്‍സിന് വിജയിക്കുകയും ആതിഥേയ രാജ്യത്തിനെതിരെ 3-0ന് പരമ്പര വൈറ്റ്‌വാഷ് ചെയ്യുകയും ചെയ്തു.

മുംബൈയിലെ രണ്ടാം ഇന്നിംഗ്സില്‍ ഫിലിപ്സ് മൂന്ന് പ്രധാന വിക്കറ്റുകള്‍ വീഴ്ത്തി. എന്നാല്‍ അജാസ് പട്ടേലിനെയും ഗ്ലെന്‍ ഫിലിപ്‌സിനെയും പോലുള്ള ബോളര്‍മാര്‍ എല്ലാ പ്രാദേശിക ക്ലബ്ബുകളിലും ഉണ്ടെന്നും അവര്‍ ഗുണനിലവാരമുള്ള സ്പിന്നര്‍മാരല്ലെന്നും കൈഫ് പരാമര്‍ശിച്ചു.

അജാസ് പട്ടേല്‍ നന്നായി പന്തെറിയില്ല. രണ്ട് ഫുള്‍ടോസും രണ്ട് ഷോര്‍ട്ട് ബോളുകളും രണ്ട് ലെങ്ത് ഡെലിവറുകളും നല്‍കിയെങ്കിലും വിക്കറ്റുകള്‍ വീഴ്ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഗ്ലെന്‍ ഫിലിപ്സ് ഒരു പാര്‍ട്ട് ടൈമറാണ്. നല്ല പന്തുകള്‍ എങ്ങനെ ബോള്‍ ചെയ്യണമെന്ന് അവനറിയില്ല. ഗുണനിലവാരമുള്ള സ്പിന്നര്‍മാരോടല്ല, പാര്‍ട്ട്ടൈമര്‍മാരോടാണ് ഞങ്ങള്‍ തോറ്റത്.

വാങ്കഡെ സ്റ്റേഡിയത്തില്‍ അജാസ് പട്ടേല്‍ 22 വിക്കറ്റ് വീഴ്ത്തിയെന്ന് ആളുകള്‍ പറയട്ടെ. പന്ത് ശരിയായി ലാന്‍ഡ് ചെയ്യാന്‍ പോലും അദ്ദേഹത്തിന് കഴിയുന്നില്ല. അജാസ് പട്ടേല്‍ ഒരു ഓവറില്‍ രണ്ട് നല്ല പന്തുകള്‍ മാത്രം എറിഞ്ഞ് വിക്കറ്റുകള്‍ നേടി. അവസാന ടെസ്റ്റിലെ തോല്‍വി നാണംകെട്ടതാണ്. മുംബൈ ടെസ്റ്റില്‍ ന്യൂസിലന്‍ഡ് നിരയില്‍ ഒരു ബോളറും ഉണ്ടായിരുന്നില്ല- മുഹമ്മദ് കൈഫ് പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ