ഗുണനിലവാരമുള്ള സ്പിന്നര്‍മാരോടല്ല, പാര്‍ട്ട്ടൈമര്‍മാരോടാണ് ഞങ്ങള്‍ തോറ്റത്, അവര്‍ക്ക് ശരിക്ക് ബോളെറിയാന്‍ പോലും അറിയില്ല: പുച്ഛിച്ച് കൈഫ്

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ അജാസ് പട്ടേലിനും ഗ്ലെന്‍ ഫിലിപ്‌സിനും എതിരെ ടീം ഇന്ത്യയുടെ ഞെട്ടിക്കുന്ന പ്രകടനത്തെക്കുറിച്ച് വലിയ പ്രസ്താവന നടത്തി മുന്‍ ബാറ്റര്‍ മുഹമ്മദ് കൈഫ്. മത്സരത്തില്‍ അജാസ് 11 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ന്യൂസിലന്‍ഡ് മത്സരത്തില്‍ 28 റണ്‍സിന് വിജയിക്കുകയും ആതിഥേയ രാജ്യത്തിനെതിരെ 3-0ന് പരമ്പര വൈറ്റ്‌വാഷ് ചെയ്യുകയും ചെയ്തു.

മുംബൈയിലെ രണ്ടാം ഇന്നിംഗ്സില്‍ ഫിലിപ്സ് മൂന്ന് പ്രധാന വിക്കറ്റുകള്‍ വീഴ്ത്തി. എന്നാല്‍ അജാസ് പട്ടേലിനെയും ഗ്ലെന്‍ ഫിലിപ്‌സിനെയും പോലുള്ള ബോളര്‍മാര്‍ എല്ലാ പ്രാദേശിക ക്ലബ്ബുകളിലും ഉണ്ടെന്നും അവര്‍ ഗുണനിലവാരമുള്ള സ്പിന്നര്‍മാരല്ലെന്നും കൈഫ് പരാമര്‍ശിച്ചു.

അജാസ് പട്ടേല്‍ നന്നായി പന്തെറിയില്ല. രണ്ട് ഫുള്‍ടോസും രണ്ട് ഷോര്‍ട്ട് ബോളുകളും രണ്ട് ലെങ്ത് ഡെലിവറുകളും നല്‍കിയെങ്കിലും വിക്കറ്റുകള്‍ വീഴ്ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഗ്ലെന്‍ ഫിലിപ്സ് ഒരു പാര്‍ട്ട് ടൈമറാണ്. നല്ല പന്തുകള്‍ എങ്ങനെ ബോള്‍ ചെയ്യണമെന്ന് അവനറിയില്ല. ഗുണനിലവാരമുള്ള സ്പിന്നര്‍മാരോടല്ല, പാര്‍ട്ട്ടൈമര്‍മാരോടാണ് ഞങ്ങള്‍ തോറ്റത്.

വാങ്കഡെ സ്റ്റേഡിയത്തില്‍ അജാസ് പട്ടേല്‍ 22 വിക്കറ്റ് വീഴ്ത്തിയെന്ന് ആളുകള്‍ പറയട്ടെ. പന്ത് ശരിയായി ലാന്‍ഡ് ചെയ്യാന്‍ പോലും അദ്ദേഹത്തിന് കഴിയുന്നില്ല. അജാസ് പട്ടേല്‍ ഒരു ഓവറില്‍ രണ്ട് നല്ല പന്തുകള്‍ മാത്രം എറിഞ്ഞ് വിക്കറ്റുകള്‍ നേടി. അവസാന ടെസ്റ്റിലെ തോല്‍വി നാണംകെട്ടതാണ്. മുംബൈ ടെസ്റ്റില്‍ ന്യൂസിലന്‍ഡ് നിരയില്‍ ഒരു ബോളറും ഉണ്ടായിരുന്നില്ല- മുഹമ്മദ് കൈഫ് പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം