ഗുണനിലവാരമുള്ള സ്പിന്നര്‍മാരോടല്ല, പാര്‍ട്ട്ടൈമര്‍മാരോടാണ് ഞങ്ങള്‍ തോറ്റത്, അവര്‍ക്ക് ശരിക്ക് ബോളെറിയാന്‍ പോലും അറിയില്ല: പുച്ഛിച്ച് കൈഫ്

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ അജാസ് പട്ടേലിനും ഗ്ലെന്‍ ഫിലിപ്‌സിനും എതിരെ ടീം ഇന്ത്യയുടെ ഞെട്ടിക്കുന്ന പ്രകടനത്തെക്കുറിച്ച് വലിയ പ്രസ്താവന നടത്തി മുന്‍ ബാറ്റര്‍ മുഹമ്മദ് കൈഫ്. മത്സരത്തില്‍ അജാസ് 11 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ന്യൂസിലന്‍ഡ് മത്സരത്തില്‍ 28 റണ്‍സിന് വിജയിക്കുകയും ആതിഥേയ രാജ്യത്തിനെതിരെ 3-0ന് പരമ്പര വൈറ്റ്‌വാഷ് ചെയ്യുകയും ചെയ്തു.

മുംബൈയിലെ രണ്ടാം ഇന്നിംഗ്സില്‍ ഫിലിപ്സ് മൂന്ന് പ്രധാന വിക്കറ്റുകള്‍ വീഴ്ത്തി. എന്നാല്‍ അജാസ് പട്ടേലിനെയും ഗ്ലെന്‍ ഫിലിപ്‌സിനെയും പോലുള്ള ബോളര്‍മാര്‍ എല്ലാ പ്രാദേശിക ക്ലബ്ബുകളിലും ഉണ്ടെന്നും അവര്‍ ഗുണനിലവാരമുള്ള സ്പിന്നര്‍മാരല്ലെന്നും കൈഫ് പരാമര്‍ശിച്ചു.

അജാസ് പട്ടേല്‍ നന്നായി പന്തെറിയില്ല. രണ്ട് ഫുള്‍ടോസും രണ്ട് ഷോര്‍ട്ട് ബോളുകളും രണ്ട് ലെങ്ത് ഡെലിവറുകളും നല്‍കിയെങ്കിലും വിക്കറ്റുകള്‍ വീഴ്ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഗ്ലെന്‍ ഫിലിപ്സ് ഒരു പാര്‍ട്ട് ടൈമറാണ്. നല്ല പന്തുകള്‍ എങ്ങനെ ബോള്‍ ചെയ്യണമെന്ന് അവനറിയില്ല. ഗുണനിലവാരമുള്ള സ്പിന്നര്‍മാരോടല്ല, പാര്‍ട്ട്ടൈമര്‍മാരോടാണ് ഞങ്ങള്‍ തോറ്റത്.

വാങ്കഡെ സ്റ്റേഡിയത്തില്‍ അജാസ് പട്ടേല്‍ 22 വിക്കറ്റ് വീഴ്ത്തിയെന്ന് ആളുകള്‍ പറയട്ടെ. പന്ത് ശരിയായി ലാന്‍ഡ് ചെയ്യാന്‍ പോലും അദ്ദേഹത്തിന് കഴിയുന്നില്ല. അജാസ് പട്ടേല്‍ ഒരു ഓവറില്‍ രണ്ട് നല്ല പന്തുകള്‍ മാത്രം എറിഞ്ഞ് വിക്കറ്റുകള്‍ നേടി. അവസാന ടെസ്റ്റിലെ തോല്‍വി നാണംകെട്ടതാണ്. മുംബൈ ടെസ്റ്റില്‍ ന്യൂസിലന്‍ഡ് നിരയില്‍ ഒരു ബോളറും ഉണ്ടായിരുന്നില്ല- മുഹമ്മദ് കൈഫ് പറഞ്ഞു.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും