'ഞങ്ങള്‍ കറാച്ചിയില്‍ വെച്ച് ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ പോയിട്ടുണ്ട്'; ഇന്ത്യന്‍ സൂപ്പര്‍ താരവുമായുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തി സല്‍മാന്‍ ബട്ട്

ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറുമായുട്ടുള്ള തന്റെ ആഗാധമായ അത്മബന്ധം വെളിപ്പെടുത്തി പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്. തങ്ങളൊരുമിച്ച് കറാച്ചിയില്‍ ഭക്ഷണം കഴിക്കാന്‍ പോലും പോയിരുന്നുവെന്നും ക്രിക്കറ്റിനെക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും ബട്ട് വെളിപ്പെടുത്തി.

‘അതെ, ഗൗതം ഗംഭീറും ഞാനും വളരെ നല്ല സുഹൃത്തുക്കളാണ്. ഞങ്ങള്‍ ഒരുമിച്ച് കറാച്ചിയില്‍ ഭക്ഷണം കഴിക്കാന്‍ പോയിട്ടുണ്ട്. ഞങ്ങള്‍ നല്ല ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന് ഒരുപാട് കാഴ്ചപ്പാടുണ്ട്. ചില കളിക്കാര്‍ മൈതാനത്ത് വളരെ അഗ്രസീവാണ്. അവന്‍ അവരില്‍ ഒരാളാണ്. അത് നല്ലതാണ്, കാരണം ഓരോ കളിക്കാരനും അവരുടേതായ സ്വഭാവം വഹിക്കുന്നു- ബട്ട് പറഞ്ഞു.

ഗൗതം ഗംഭീര്‍ പല അവസരങ്ങളിലും പാകിസ്ഥാനെ പരിഹസിച്ചിട്ടുണ്ട് എന്നത് എടുത്തു പറയേണ്ടതാണ്. കരിയറില്‍ ഇരൂടീമും നേര്‍ക്കുനേര്‍ വന്നപ്പോള്‍ പാകിസ്ഥാന്‍ മുന്‍ കളിക്കാരായ കമ്രാന്‍ അക്മല്‍, ഷാഹിദ് അഫ്രീദി എന്നിവരുമായി ഗംഭീര്‍ എപ്പോഴും ചൂടേറിയ ആശയവിനിമയങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.

അതോടൊപ്പം, 2023 ലോകകപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങളെയും ബട്ട് തിരഞ്ഞെടുത്തു. ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി എന്നിവരെയാണ് ബട്ട് തിരഞ്ഞെടുത്തത്. നിലവില്‍ മൂന്ന് ബാറ്റര്‍മാരും മികച്ച ഫോമിലാണെങ്കിലും, തോല്‍വിയുടെ വക്കില്‍നിന്നും വിജയം തട്ടിയെടുക്കാനുള്ള കഴിവ് കോഹ്ലിക്കുണ്ടെന്ന് 39 കാരനായ അദ്ദേഹം പറഞ്ഞു.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം