'നമുക്ക് ഈ കളി ജയിക്കാന്‍ കഴിയും, പക്ഷെ..', ആഷസ് ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരം, പോണ്ടിംഗ് ഒഴികെ എല്ലാവരും സമനില ആകും എന്ന് വിധിയെഴുതിയ കളി

2006 ഡിസംബറില്‍ ആഷസ് ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നിന് ക്രിക്കറ്റ് ലോകംസാക്ഷ്യം വഹിച്ചു. ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. ആദ്യ 2 ദിവസങ്ങളില്‍ ഇംഗ്ലണ്ട് 6/551 എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിങ്ങില്‍ റിക്കി പോണ്ടിംഗിന്റെയും മൈക്കല്‍ ക്ലാര്‍ക്കിന്റെയും സെഞ്ചുറികളുടെ പിന്‍ബലത്തില്‍ ഓസ്ട്രേലിയ 513 റണ്‍സ് എടുക്കാന്‍ ആണ് സാധിച്ചത്.

നാലാം ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 1/59 എന്ന രീതിയില്‍ 97 റണ്‍സ് ലീഡ്. ഇത് ഒരു വിരസമായ സമനിലയായി മാറുകയായിരുന്നു, ഫലം കാണുമെന്ന പ്രതീക്ഷ ആര്‍ക്കും ഉണ്ടായിരുന്നില്ല. ആദ്യ 4 ദിവസങ്ങളില്‍ 1100+ റണ്‍സ് സ്‌കോര്‍ ചെയ്തത്. അത് ഒരു സമനില ആണെന്ന് എല്ലാവരും കരുതി. ഈ ഘട്ടത്തില്‍, ഓസ്ട്രേലിയ ഈ കളി ജയിക്കുമെന്ന് ആരെങ്കിലും കരുതിയിരിക്കുമോ ഒരാള്‍ ഒഴിച്ചു ബാക്കി ഉള്ള എല്ലാവരും സമനില ആകും എന്ന് വിധി എഴുതി..

Day 5: കളി തുടങ്ങുന്നതിന് ഓസ്ട്രേലിയന്‍ ഡ്രെസ്സിങ് റൂമില്‍ റിക്കി പോണ്ടിംഗ് എല്ലാവരോടും പറഞ്ഞു ‘നമുക്ക് ഈ കളി ജയിക്കാന്‍ കഴിയും, പക്ഷെ ഈ കളി നമ്മുക്ക് വിജയിക്കാന്‍ കഴിയുമെന്ന് ഈ മുറിയിലുള്ള എല്ലാവരും വിശ്വസിക്കണം.’ അതിന് മൈക്ക് ഹസ്സി ചിരിച്ചുകൊണ്ട് ‘യു ഷുവര്‍ മേറ്റ്..’ അസാധ്യമായ ഒരു കാര്യം ക്യാപ്ടന്‍ പറയുന്നതായി എല്ലാവര്‍ക്കും തോന്നി, പക്ഷേ ക്യാപ്ടന്‍ ഷെയിന്‍ വോണിനെ അതിന്റെ ഉത്തരവാദിത്വം ഏല്‍പ്പിച്ചു..

കളി ആരംഭിച്ചു, അവര്‍ 2 സമീപനങ്ങളെക്കുറിച്ച് ചിന്തിച്ചു (ആക്രമണവും പ്രതിരോധവും). പോണ്ടിംഗ് ഒരു പ്രതിരോധ ഫീല്‍ഡ് സെറ്റുമായി മുന്നോട്ട് പോയി, മികച്ച ബൗളിംഗിന് ഒപ്പം ഫീല്‍ഡര്‍മാര്‍ ഒരു റണ്‍സ് പോലും വിട്ടു നല്‍കാന്‍ തയ്യാറായില്ല . ഇംഗ്ലണ്ടിന്റണ്ണുകള്‍ വളരെ ബുദ്ധിമുട്ടായി, ഇത് ഇംഗ്ലീഷ് കളിക്കാരെ ബിഗ്ഷോട്ട് കളിക്കന്‍ പ്രേരിപ്പിച്ചു തുടക്കത്തില്‍ വിക്കറ്റ് വീണു..

പിന്നീട് അറ്റാക്കിങ്ഫീല്‍ഡ് ആക്കി വലറ്റത്തെ വിക്കറ്റുകള്‍ വീഴുകയും ചെയ്തു, ഇത് ഇംഗ്ലീഷ് കളിക്കാരെ സമ്മര്‍ദ്ദത്തിലാക്കി. ഷെയ്ന്‍ വോണ്‍ 2 സെഷനുകളിലായി 30 ഓവറുകള്‍ എറിഞ്ഞു, ഒടുവില്‍ ഇംഗ്ലണ്ട് 129 ന് ഓള്‍ഔട്ടായി. ഒന്നാം ഇന്നിംഗ്സില്‍ 551 റണ്‍സ് നേടിയ ടീം
അഞ്ചാം ദിനം 1/59ന് തുടങ്ങിയപ്പോള്‍ 129 റണ്‍സിന് പുറത്തായി. വോണ്‍ 4 വിക്കറ്റും ലീയും മഗ്രാത്തും 2 വിക്കറ്റ് വീതവും വീഴ്ത്തി.

ജയിക്കന്‍ ഓസ്ട്രേലിയക്ക് 168 റണ്‍സ് മാത്രമേ വേണ്ടിയിരുന്നുള്ളൂ,പക്ഷെ അവസാന ദിവസം അവസാന ഓവറുകളില്‍ അത് അത്ര എളുപ്പം അല്ല. അഞ്ചാം ദിനത്തില്‍ ഓസ്ട്രേലിയ ബാറ്റിംഗിന് ഇറങ്ങിയപ്പോള്‍ മത്സരത്തില്‍ ബാക്കി ഉള്ളത് 36 ഓവറുകള്‍. കഥയില്‍ മറ്റൊരു ട്വിസ്റ്റ് ഉണ്ടായിരുന്നു.

ഓസ്ട്രേലിയക്ക് തുടക്കത്തിലെ 2 വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. മികച്ച കൂട്ട്‌കെട്ടിയിലൂടെ ഹസിയും പോണ്ടിങ്ങും ഓസ്ട്രേലിയയെ വിജത്തില്‍ എത്തിച്ചു. അവര്‍ക്ക് വിജയത്തില്‍ എത്താന്‍ 33 ഓവറുകള്‍ മതി ആയിരുന്നു. റിക്കി പോണ്ടിംഗിനെ ‘പ്ലെയര്‍ ഓഫ് ദ മാച്ച്’ ആയി പ്രഖ്യാപിച്ചു.
ഹസ്സിയുടെ 61(66)* എടുത്ത് പറയേണ്ടത് ആണ്. ഇന്ന് പോണ്ടിംഗിന്‍റെ 49ാം ജന്മദിനം.

എഴുത്ത്: രാഹുല്‍ ജി.ആര്‍

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി