CT 2025: "ഈ ചോദ്യം എന്നോട് ചോദിക്കരുതെന്ന് ഞാൻ നിങ്ങളോട് പറഞ്ഞു"; നിയന്ത്രണം വിട്ട് പൊട്ടിത്തറിച്ച് വസീം അക്രം

ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 ലെ പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള അവസാന മത്സരം വ്യാഴാഴ്ച റാവൽപിണ്ടിയിൽ മഴയെ തുടർന്ന് ഉപേക്ഷിച്ചു. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രം നേടിയ പാകിസ്ഥാൻ ഗ്രൂപ്പ് എയിൽ അവസാന സ്ഥാനത്തെത്തി. ഇന്ത്യയും ന്യൂസിലൻഡും സെമിഫൈനലിലേക്ക് യോഗ്യത നേടിയപ്പോൾ ബംഗ്ലാദേശും പാകിസ്ഥാനും ടൂർണമെന്റിൽനിന്നും പുറത്ത് പോയി.

ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും ഇന്ത്യയോടും ന്യൂസിലൻഡിനോടും പരാജയപ്പെട്ടു. മൂന്നാം മത്സരത്തിൽ പാകിസ്ഥാൻ അഭിമാനത്തിനായി കളിക്കുന്നതിനെക്കുറിച്ച് ഇതിഹാസ ഫാസ്റ്റ് ബോളർ വസീം അക്രത്തോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന് തന്റെ നിയന്ത്രണം നഷ്ടപ്പെട്ടു.

എന്ത് അഭിമാനം? ഈ ചോദ്യം എന്നോട് ചോദിക്കരുതെന്ന് ഞാൻ നിങ്ങളോട് പറഞ്ഞു. അടുത്ത റൗണ്ടിലേക്ക് കടക്കാൻ സാധ്യതയുള്ളപ്പോൾ നിങ്ങൾ അഭിമാനത്തിനായി കളിക്കുന്നു. ഈ മത്സരത്തിന് ശേഷം ബംഗ്ലാദേശും പാകിസ്ഥാനും നാട്ടിലേക്ക് പോകും. മത്സരം തീർത്തിട്ട് വീട്ടിൽ പോകും- അക്രം പറഞ്ഞു.

– 1.087 എന്ന നെറ്റ് റൺ റേറ്റോടെ, ആഗോള ടൂർണമെന്റിലെ ഏറ്റവും മോശം പ്രകടനമുള്ള ടീമായി നിലവിലെ ചാമ്പ്യന്മാരായ പാകിസ്ഥാൻ മാറി. 2013 ൽ ഒരു പോയിന്റും -0.680 നെറ്റ് റൺറേറ്റുമായി ഓസ്ട്രേലിയ അവസാന സ്ഥാനത്തെത്തിയതായിരുന്നു മുമ്പത്തെ മോശം റെക്കോർഡ്.

29 വർഷത്തിന് ശേഷമാണ് പാകിസ്ഥാൻ ഐസിസി ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നതെങ്കിലും കളിക്കാർക്ക് അവരുടെ കഴിവുകൾ സ്വന്തം കാണികൾക്ക് മുമ്പിൽ പ്രദർശിപ്പിക്കാൻ കഴിഞ്ഞില്ല. മുഹമ്മദ് റിസ്വാന്റെ ടീമിനെ ന്യൂസിലൻഡ് 60 റൺസിന് തോൽപ്പിച്ചപ്പോൾ ഇന്ത്യയാകട്ടെ 6 വിക്കറ്റിന് പരാജയപ്പെടുത്തി.

അതേസമയം, 2025ലെ ചാമ്പ്യൻസ് ട്രോഫിയിൽ റദ്ദാക്കിയ രണ്ടാമത്തെ മത്സരമായിരുന്നു ഇത്. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”