IPL 2025: ആര്‍ത്തി പാടില്ല, മറ്റുളളവര്‍ക്കും കൂടി അവസരം കൊടുക്കണമായിരുന്നു, അക്കാര്യത്തില്‍ പന്തിനെ കണ്ട് പഠിക്കണം, കൊല്‍ക്കത്തയ്‌ക്കെതിരെ തുറന്നടിച്ച് സെവാഗ്‌

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ തോല്‍വിക്ക് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റിങ് ലൈനപ്പിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ക്യാപ്റ്റനായതുകൊണ്ട് ടോപ് 3 പൊസിഷനില്‍ തന്നെ ഇറങ്ങണമെന്ന് എവിടെയും എഴുതിവച്ചിട്ടില്ലെന്ന് സെവാഗ് വിമര്‍ശിച്ചു. സീസണ്‍ തുടങ്ങിയത് മുതല്‍ കൊല്‍ക്കത്ത നായകന്‍ രഹാനെ തന്നെയാണ് ടീമിനായി മൂന്നാം നമ്പര്‍ പൊസിഷനില്‍ കളിക്കുന്നത്. മറ്റ് ടീമുകള്‍ തങ്ങളുടെ ബാറ്റര്‍മാരെ ഓരോ പൊസിഷനുകളിലും മാറി മാറി പരീക്ഷിക്കുമ്പോഴും കൊല്‍ക്കത്ത ആ സാഹസത്തിന് മുതിര്‍ന്നില്ല. എന്നാല്‍ നിര്‍ണായക ഘട്ടങ്ങളില്‍ മറ്റ് ബാറ്റര്‍മാരെയും നേരത്തെ ഇറക്കാമെന്നാണ് സെവാഗ് പറയുന്നത്.

എപ്പോഴും ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ കളിക്കുന്നതുകൊണ്ട് കൊല്‍ക്കത്തയുടെ വെടിക്കെട്ട് ബാറ്റര്‍മാരായ വെങ്കിടേഷ് അയ്യര്‍, റസല്‍, റിങ്കു സിങ് തുടങ്ങിയവര്‍ക്ക് വളരെ കുറവ് പന്തുകളാണ് ഈ സീസണില്‍ കളിക്കാനായത്. ഇത് ടീമിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചിരുന്നു. ഒരു ടീമിന്റെ ക്യാപ്റ്റന്‍ ടോപ് 3യില്‍ തന്നെ ഇറങ്ങണമെന്ന് എവിടെയും എഴുതിവച്ചിട്ടില്ലെന്ന് സെവാഗ് പറയുന്നു. “നിങ്ങള്‍ റിഷഭ് പന്തിനെ നോക്കൂ. അവന്‍ തന്റെ കളിക്കാരെ അവന് മുന്‍പേ ബാറ്റിങ്ങിന് ഇറക്കുന്നു. കാരണം അവര്‍ നല്ല ഫോമിലാണ്.

എല്‍എസ്ജി അത് മുതലെടുത്തു. കെകെആറിനും അങ്ങനെ ചെയ്യാമായിരുന്നു. ഇത് ടീം മാനേജ്‌മെന്റിന്റെയും കോച്ചിങ് സ്റ്റാഫിന്റെയും ഉത്തരവാദിത്തമായിരുന്നു”, സെവാഗ് പറഞ്ഞു. ‘നോക്കൂ, ജിടിക്കെതിരെ സിഎസ്‌കെ പോലും അത് ചെയ്തു. ശിവം ദുബെയും ഡെവാള്‍ഡ് ബ്രെവിസും ഈ ഓര്‍ഡറില്‍ വന്നു, സമീപകാല മത്സരങ്ങളില്‍ നിന്ന് അവര്‍ അത് മാറ്റി. ഉര്‍വില്‍ പട്ടേലും നേരത്തെ ഇറങ്ങിയിട്ടുണ്ട്. അദ്ദേഹം മൂന്നാം സ്ഥാനത്ത് കളിക്കുന്നു, അതിനാല്‍ അവര്‍ അത്തരം മാറ്റങ്ങള്‍ പരീക്ഷിച്ചു,’ സെവാഗ് കൂട്ടിച്ചേര്‍ത്തു.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”