IPL 2025: ആര്‍ത്തി പാടില്ല, മറ്റുളളവര്‍ക്കും കൂടി അവസരം കൊടുക്കണമായിരുന്നു, അക്കാര്യത്തില്‍ പന്തിനെ കണ്ട് പഠിക്കണം, കൊല്‍ക്കത്തയ്‌ക്കെതിരെ തുറന്നടിച്ച് സെവാഗ്‌

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ തോല്‍വിക്ക് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റിങ് ലൈനപ്പിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ക്യാപ്റ്റനായതുകൊണ്ട് ടോപ് 3 പൊസിഷനില്‍ തന്നെ ഇറങ്ങണമെന്ന് എവിടെയും എഴുതിവച്ചിട്ടില്ലെന്ന് സെവാഗ് വിമര്‍ശിച്ചു. സീസണ്‍ തുടങ്ങിയത് മുതല്‍ കൊല്‍ക്കത്ത നായകന്‍ രഹാനെ തന്നെയാണ് ടീമിനായി മൂന്നാം നമ്പര്‍ പൊസിഷനില്‍ കളിക്കുന്നത്. മറ്റ് ടീമുകള്‍ തങ്ങളുടെ ബാറ്റര്‍മാരെ ഓരോ പൊസിഷനുകളിലും മാറി മാറി പരീക്ഷിക്കുമ്പോഴും കൊല്‍ക്കത്ത ആ സാഹസത്തിന് മുതിര്‍ന്നില്ല. എന്നാല്‍ നിര്‍ണായക ഘട്ടങ്ങളില്‍ മറ്റ് ബാറ്റര്‍മാരെയും നേരത്തെ ഇറക്കാമെന്നാണ് സെവാഗ് പറയുന്നത്.

എപ്പോഴും ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ കളിക്കുന്നതുകൊണ്ട് കൊല്‍ക്കത്തയുടെ വെടിക്കെട്ട് ബാറ്റര്‍മാരായ വെങ്കിടേഷ് അയ്യര്‍, റസല്‍, റിങ്കു സിങ് തുടങ്ങിയവര്‍ക്ക് വളരെ കുറവ് പന്തുകളാണ് ഈ സീസണില്‍ കളിക്കാനായത്. ഇത് ടീമിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചിരുന്നു. ഒരു ടീമിന്റെ ക്യാപ്റ്റന്‍ ടോപ് 3യില്‍ തന്നെ ഇറങ്ങണമെന്ന് എവിടെയും എഴുതിവച്ചിട്ടില്ലെന്ന് സെവാഗ് പറയുന്നു. “നിങ്ങള്‍ റിഷഭ് പന്തിനെ നോക്കൂ. അവന്‍ തന്റെ കളിക്കാരെ അവന് മുന്‍പേ ബാറ്റിങ്ങിന് ഇറക്കുന്നു. കാരണം അവര്‍ നല്ല ഫോമിലാണ്.

എല്‍എസ്ജി അത് മുതലെടുത്തു. കെകെആറിനും അങ്ങനെ ചെയ്യാമായിരുന്നു. ഇത് ടീം മാനേജ്‌മെന്റിന്റെയും കോച്ചിങ് സ്റ്റാഫിന്റെയും ഉത്തരവാദിത്തമായിരുന്നു”, സെവാഗ് പറഞ്ഞു. ‘നോക്കൂ, ജിടിക്കെതിരെ സിഎസ്‌കെ പോലും അത് ചെയ്തു. ശിവം ദുബെയും ഡെവാള്‍ഡ് ബ്രെവിസും ഈ ഓര്‍ഡറില്‍ വന്നു, സമീപകാല മത്സരങ്ങളില്‍ നിന്ന് അവര്‍ അത് മാറ്റി. ഉര്‍വില്‍ പട്ടേലും നേരത്തെ ഇറങ്ങിയിട്ടുണ്ട്. അദ്ദേഹം മൂന്നാം സ്ഥാനത്ത് കളിക്കുന്നു, അതിനാല്‍ അവര്‍ അത്തരം മാറ്റങ്ങള്‍ പരീക്ഷിച്ചു,’ സെവാഗ് കൂട്ടിച്ചേര്‍ത്തു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം