'വിരാട് കോഹ്‌ലി എൻ്റെ മകനെ പോലെയാണ്': സ്റ്റാർ ബാറ്ററുമായുള്ള വിയോജിപ്പിൽ യു-ടേണ്‍ എടുത്ത് വിവാദ താരം

വ്യക്തിപരമായ കാരണങ്ങളാല്‍ നിലവില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് വിരാട് കോഹ്ലി. അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ കുറിച്ച് ഒരു അപ്ഡേറ്റും ഇല്ല. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളില്‍നിന്ന് താരം പുറത്താണ്. ഇപ്പോഴിതാ പുരുഷ ടീമിന്റെ ചീഫ് സെലക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള ഇന്ത്യന്‍ മുന്‍ താരം ചേതന്‍ ശര്‍മ്മ വിരാടുമായുള്ള തര്‍ക്കത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്.

മുന്‍നിര ചാനലുകളിലൊന്നിന്റെ സ്റ്റിംഗ് ഓപ്പറേഷനില്‍, സെലക്ടര്‍മാര്‍ക്ക് കോഹ്ലിയെ ഇഷ്ടമല്ലെന്ന് ചേതന്‍ അവകാശപ്പെട്ടിരുന്നു. ഈ വെളിപ്പെടുത്തല്‍ വളരെയധികം കോലാഹലങ്ങള്‍ സൃഷ്ടിച്ചു. ഇതിന് പിന്നാലെ ശര്‍മ്മയ്ക്ക് തന്റെ സ്ഥാനം ഉപേക്ഷിക്കേണ്ടിവന്നിരുന്നു. ഇപ്പോഴിതാ തന്റെ മുന്‍ പ്രസ്താവനയില്‍ നിന്ന് ചേതന്‍ യു-ടേണ്‍ എടുത്തിരിക്കുകയാണ്. ന്യൂസ് 24 സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ വിരാട് തന്റെ മകനെപ്പോലെയാണെന്ന് ഇതിഹാസ പേസര്‍ പറഞ്ഞു.

വിരാട് കോഹ്ലി എന്റെ മകനെപ്പോലെയാണ്. എന്തിനാണ് ഞാന്‍ അവനെക്കുറിച്ച് മോശമായി പറയുന്നത്? അവന്റെ ക്ഷേമത്തിനായി ഞാന്‍ എപ്പോഴും പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹം തിരിച്ചുവന്ന് സെഞ്ച്വറികള്‍ നേടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 ടണ്‍ മാര്‍ക്ക് മറികടക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഐക്കണാണ് വിരാട്. അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി ഞാന്‍ കാത്തിരിക്കുകയാണ്- ചേതന്‍ ശര്‍മ്മ പറഞ്ഞു.

അഫ്ഗാനിസ്ഥാനെതിരെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലാണ് കോഹ്‌ലി അവസാനമായി കളിച്ചത്. അതിനുമുമ്പ്, ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്കായി ഏറ്റവും മികച്ച റണ്‍സ് നേടിയ താരമായിരുന്നു അദ്ദേഹം.

2023ലെ ഐസിസി ഏകദിന ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റും കോഹ്ലിയായിരുന്നു. ടൂര്‍ണമെന്റിന്റെ ഒരു പതിപ്പിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ 765 റണ്‍സായിരുന്നു കോഹ്ലി. 11 മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ച്വറികളും 6 അര്‍ധസെഞ്ചുറികളും നേടി. എന്നാല്‍, ഓസ്ട്രേലിയയ്ക്കെതിരായ ഫൈനലില്‍ ഇന്ത്യ പരാജയപ്പെട്ടു.

Latest Stories

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ