" വിരാട് കോഹ്ലി ആ ഒരു കാര്യത്തിൽ കേമനാണ്, എന്നാൽ രോഹിത് അങ്ങനെയല്ല": വരുൺ ചക്രവർത്തി

ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളാണ് വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നിവർ. ടി 20, ടെസ്റ്റ് എന്നിവയിൽ നിന്ന് വിരമിച്ച താരങ്ങൾ ഏകദിനത്തിൽ മാത്രമാകും ഇനി കളിക്കുക. വര്ഷങ്ങളോളം ഇരു താരങ്ങളും ഇന്ത്യക്കായി ചെയ്യ്ത മികച്ച പ്രകടനങ്ങളെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് സ്പിൻ ബോളർ വരുൺ ചക്രവർത്തി.

വരുൺ ചക്രവർത്തി പറയുന്നത് ഇങ്ങനെ:

” വിരാട് കോഹ്‍ലി ഒരു മികച്ച നായകനാണ്. 2021ലെ ടി20 ലോകകപ്പിൽ പാകിസ്താനെതിരായ മത്സരമാണ് എനിക്ക് ഓർമ വരുന്നത്. ഇന്ത്യയുടെ ആദ്യ രണ്ട് വിക്കറ്റുകളും വീഴ്ത്തിയത് ഷഹീൻ ഷാ അഫ്രീദിയാണ്. വിരാട് കോഹ്‍ലി ക്രീസിലുണ്ട്. അഫ്രീദിയെ സ്റ്റെപ് ഔട്ട് ചെയ്ത് വിരാട് ഒരു സിക്സർ നേടി. അത് എല്ലാവർക്കും പ്രോത്സാഹനമായിരുന്നു”

വരുൺ ചക്രവർത്തി തുടർന്നു:

” വിരാട് കോഹ്‍ലി വ്യത്യസ്തനായ ഒരു താരമാണ്. പ്രത്യേകിച്ചും വിരാടിന് എല്ലാവരെയും സന്തോഷിപ്പിക്കാൻ കഴിയും. എപ്പോഴൊക്കെ വിരാടുമായി സംസാരിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ഒരുപാട് പ്രോത്സാഹനം നൽകുന്ന വാക്കുകളാണ് എനിക്ക് ലഭിച്ചിട്ടുള്ളത്. എന്നാൽ രോഹിത് ശർമ തന്ത്രശാലിയാണ്. വിരാടും രോഹിത്തും വ്യത്യസ്തരാണ്” വരുൺ ചക്രവർത്തി പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി