20 വര്‍ഷത്തെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച് ഇന്ത്യന്‍ പേസര്‍, എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു

ഇന്ത്യന്‍ പേസര്‍ വരുണ്‍ ആരോണ്‍ തന്റെ 20 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ച് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചു. ആരോണ്‍ ഇന്‍സ്റ്റാഗ്രാമിലെ ഒരു പോസ്റ്റിനൊപ്പം വാര്‍ത്ത പങ്കിടുകയും തന്റെ ജീവിതത്തെ രൂപപ്പെടുത്തിയ കായികവിനോദത്തിനും നിരവധി വെല്ലുവിളികളിലൂടെ തന്നെ നിലനിര്‍ത്തിയ പിന്തുണാ സംവിധാനത്തിനും നന്ദി പറഞ്ഞു.

2010-11 വിജയ് ഹസാരെ ട്രോഫി ഫൈനലിലാണ് ആരോണ്‍ ആദ്യമായി ശ്രദ്ധയില്‍പ്പെട്ടത്. അവിടെ അദ്ദേഹം 153 കിലോമീറ്റര്‍ വേഗത കൈവരിച്ചു. സ്ഥിരതയാര്‍ന്ന വേഗതയില്‍ പന്തെറിയാനുള്ള കഴിവ് അദ്ദേഹത്തിന് ദേശീയ ടീമില്‍ ഇടം നേടിക്കൊടുത്തു. അവിടെ അദ്ദേഹം ഒമ്പത് ടെസ്റ്റുകളിലും ഒമ്പത് ഏകദിനങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ച് മൊത്തം 29 വിക്കറ്റുകള്‍ നേടി. മികച്ച തുടക്കം ലഭിച്ചെങ്കിലും നിരന്തരമായ പരിക്കുകള്‍ കാരണം അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചു.

2024 ഫെബ്രുവരിയില്‍ ആരോണ്‍ ആഭ്യന്തര റെഡ്-ബോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. അതേസമയം, അദ്ദേഹം ജാര്‍ഖണ്ഡിന്റെ ആഭ്യന്തര ടീമിനായി കളിക്കുന്നത് തുടര്‍ന്നു. 2025 ജനുവരി 10-ന് നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ ഗോവയ്ക്കെതിരെ അവസാന മത്സരം കളിച്ചു.

2011 നവംബറില്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ബീഹാര്‍ വംശജനായ അദ്ദേഹം 2015 ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബെംഗളൂരുവില്‍ തന്റെ അവസാന ടെസ്റ്റ് കളിച്ചു. 2011 ഒക്ടോബറില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ ഏകദിന അരങ്ങേറ്റം. 2014 നവംബറില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു അവസാന ഏകദിന മത്സരം. ഡല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ്, ബെംഗളൂരു, പഞ്ചാബ് കിങ്സ്, രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ് തുടങ്ങിയ ടീമുകള്‍ക്കായി 52 ഐപിഎല്‍ മത്സരങ്ങളിലും സ്പീഡ്സ്റ്റര്‍ കളിച്ചിട്ടുണ്ട്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം