സൂര്യവന്‍ശിയുടെ പ്രായം 13 അല്ല?; മെഗാ ലേലത്തിന് പിന്നാലെ താരത്തിന്‍റെ പിതാവ് രംഗത്ത്

ഐപിഎല്ലിന്റെ മെഗാ ലേലത്തില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് 13 വയസ്സ് മാത്രം പ്രായമുള്ള ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശി. ലേലത്തിന്റെ രണ്ടാംദിനം സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സാണ് ബിഹാറില്‍ നിന്നുള്ള 30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന പുത്തന്‍ താരേദയത്തെ 1.10 കോടി രൂപയ്ക്കു സ്വന്തമാക്കിയത്. ഇപ്പോഴിതാ താര ലേലത്തില്‍ കോടിപതിയായി വാര്‍ത്തകളില്‍ നിറഞ്ഞതിന് പിന്നാലെ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് സൂര്യവന്‍ശിയുടെ പിതാവ് സഞ്ജീവ്.

അവന്‍ ഇപ്പോള്‍ എന്റെ മാത്രം മകനല്ല, ബിഹാറിന്റെ ആകെ മകനാണ്. എന്റെ മകന്‍ ഒരുപാട് കഠിനാധ്വാനം ചെയ്തു. എട്ടാം വയസില്‍ അണ്ടര്‍ 16 ഡിസ്ട്രിക്റ്റ് ട്രയല്‍സില്‍ മികവ് കാണിച്ചു. എന്റെ ഭൂമി വിറ്റാണ് അവന്റെ പരിശീലനത്തിനുള്ള പണം കണ്ടെത്തിയത്.

സാമ്പത്തിക പ്രശ്‌നങ്ങള്‍ ഞങ്ങളെ അലട്ടുന്നുണ്ട്. കോടികളുടെ പണക്കണക്കൊന്നും അവന് വേണ്ടത്ര മനസിലാവുന്ന പ്രായമല്ല. അതുകൊണ്ട് സാമ്പത്തിക കാര്യങ്ങളിലേക്ക് അവന്റെ ശ്രദ്ധ പോകാതെ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ വരുത്തിക്കാനാണ് ശ്രമിക്കുന്നത്- സഞ്ജീവ് പറഞ്ഞു.

സൂര്യവന്‍ശിക്ക് 15 വയസാണ് പ്രായം എന്ന നിലയില്‍ ഉയര്‍ന്ന വിവാദങ്ങളോടും താരത്തിന്റെ പിതാവ് പ്രതികരിക്കുന്നു. ‘എട്ട് വയസ് പ്രായമുള്ളപ്പോള്‍ സൂര്യവന്‍ശി ബിസിസിഐയുടെ ബോണ്‍ ടെസ്റ്റിന് വിധേയമായതാണ്. ഇന്ത്യ അണ്ടര്‍ 19 ടീമിനായി സൂര്യവംശി കളിച്ചു കഴിഞ്ഞു. ഞങ്ങള്‍ ആരെയും ഭയപ്പെടുന്നില്ല. ഇനിയും പ്രായ പരിശോധനയ്ക്ക് വിധേയമാവാന്‍ തയ്യാറാണ്,’ സഞ്ജീവ് കൂട്ടിച്ചേര്‍ത്തു.

13 വയസും എട്ട് മാസവും പ്രായമുള്ള സൂര്യവന്‍ശിയെ 1.10 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ചത്. താര ലേലത്തില്‍ ഒരു ഫ്രാഞ്ചൈസി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് സൂര്യവന്‍ശി.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി