ടീമില്‍ നിന്നും തഴഞ്ഞവരുടെ കണ്ണു തള്ളിച്ച് ഖ്വാജ വീണ്ടും ; ആഷസില്‍ നാലാം മത്സരത്തിലൂം ഇംഗ്‌ളണ്ടിന് രക്ഷയില്ല

മൂന്ന് വര്‍ഷത്തോളം തന്നെ ടീമില്‍ നിന്നും മാറ്റി നിര്‍ത്തിയ സെലക്ടര്‍മാരുടെ നെറ്റി വീണ്ടും ചുളിപ്പിച്ച് ഓസ്‌ട്രേലിയന്‍ ടീമിലെ പാക് വംശജന്‍ ഉസ്മാന്‍ ഖ്വാജയ്ക്ക് സെഞ്ച്വറി വീണ്ടും. ആദ്യ ഇന്നിംഗ്‌സില്‍ 137 റണ്‍സ് അടിച്ച ഖ്വാജ രണ്ടാം ഇന്നിംഗ്‌സിലും ഓസ്‌ട്രേലിയയ്ക്കായി സെഞ്ച്വറി നേടി. ആഷസിലെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഓസ്‌ട്രേലിയ നാലാം മത്സരത്തിലും ഇംഗ്‌ളണ്ടിന്റപ്രതീക്ഷ തകര്‍ക്കുകയാണ്. ടെസ്റ്റിന്റെ നാലാം മത്സരത്തില്‍ രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ഓസ്‌ട്രേലിയ 265 റണ്‍സിന് ഡിക്ലയര്‍ ചെയ്തു.

തുടര്‍ച്ചയായി രണ്ടാം ഇന്നിംഗ്‌സിലും തന്റെ ബാറ്റിംഗ് മികവ് തുടര്‍ന്ന ഖ്വാജ 138 പന്തുകളില്‍ നിന്നും 101 റണ്‍സ് എടുത്തു. പത്തു ബൗണ്ടറികളും രണ്ടു സിക്‌സറുകളും പറത്തി. ആഷസിന്റെ 140 വര്‍ഷത്തെ ചരിത്രത്തില്‍ സിഡ്‌നി ക്രിക്കറ്റ് മൈതാനത്ത് തുടര്‍ച്ചയായി രണ്ടു ഇന്നിംഗ്‌സുകളിലും സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഓസ്‌ട്രേലിയന്‍ താരമായിട്ടാണ് ഖ്വാജ മാറിയത്. ഒരു ടെസ്റ്റ് മത്സരത്തില്‍ രണ്ടു സെഞ്ച്വറി നേടുന്ന ആറാമത്തെ കളിക്കാരനുമായി. 74 റണ്‍സ എടുത്ത കാമറൂണ്‍ ഗ്രീനുമായി 179 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഖ്വാജ ഉണ്ടാക്കിയത്.

ഡേവിഡ് വാര്‍ണറും സ്റ്റീവന്‍ സ്്മിത്തും ഉള്‍പ്പെടെ മുന്‍ നിര ബാറ്റ്‌സ്മാന്‍മാരെല്ലാം എളുപ്പം കൂടാരം കയറി 86 ന് നാലു വിക്കറ്റ് നഷ്ടമായ അവസ്ഥയിലായിരുന്നു ഇരുവരും കൂട്ടുചേര്‍ന്നത്. ഇരുവരും ചേര്‍ന്ന് ഇംഗ്‌ളണ്ടിന്റെ വിജയലക്ഷ്യം 388 റണ്‍സാക്കി പുനര്‍നിര്‍വ്വചിച്ചു. തുടര്‍ച്ചയായി രണ്ട് ഇന്നിംഗ്‌സുകളില്‍ സെഞ്ച്വറിനേട്ടം ഉണ്ടാക്കി ഹൊബാര്‍ട്ടിലെ അടുത്ത ടെസ്റ്റിലും സ്ഥാനം ഉറപ്പാക്കാന്‍ ഖ്വാജയ്ക്ക് കഴിഞ്ഞിരിക്കുകയാണ്. പരമ്പരയില്‍ ആശ്വാസജയം കുറിക്കാന്‍ പാടുപെടുന്ന ഇംഗ്‌ളണ്ടിന് ജയിക്കാന്‍ അവസാന ദിവസം 358 റണ്‍സാണ് ലക്ഷ്യം.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”