ടീമിലുള്ളത് ക്ലബ് ക്രിക്കറ്റിന് പോലും കൊള്ളാത്തവര്‍; തുറന്നടിച്ച് ഇന്ത്യന്‍ മുന്‍ താരം

ഇന്ത്യന്‍ ക്രിക്കറ്റില്‍ അവസരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്നു അണ്ടര്‍ 19 ലോക കപ്പില്‍ ഇന്ത്യയെ നയിച്ചിട്ടുള്ള ക്യാപ്റ്റന്‍ ഉന്‍മുക്ത് ചന്ദ് അടുത്തിടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ച് അമേരിക്കയിലേക്ക് ചേക്കേറിയത്. ഇപ്പോഴിതാ എന്തുകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റില്‍നിന്ന് വിരമിച്ചുവെന്ന് തുറന്നുപറയുകയാണ് ഉന്‍മുക്ത് ചന്ദ്. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ രാഷ്ട്രീയക്കളിയില്‍ മനംമടുത്താണ് ഇന്ത്യ വിട്ടതെന്നും ക്ലബ് ക്രിക്കറ്റിന് പോലും കൊള്ളാത്തവരാണ് ടീമിലുള്ളതെന്നും ഉന്‍മുക്ത് ചന്ദ് പറഞ്ഞു.

‘കഴിഞ്ഞ 12 വര്‍ഷങ്ങള്‍ എന്നെ സംബന്ധിച്ച് അതീവ ദുഷ്‌കരമായിരുന്നു. കഴിഞ്ഞ സീസണില്‍ ഡല്‍ഹിക്കായി ഒരു കളിയില്‍ പോലും അവസരം തന്നില്ല. ഈ ക്രിക്കറ്റ് ഭരണത്തിനു കീഴില്‍ കൂടുതലൊന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോള്‍ ഒരുപാട് ‘പക്ഷേ’കളുണ്ട്. അതുകൊണ്ട് വീണ്ടും ഒരു അവഗണനയ്ക്ക് നിന്നുകൊടുക്കേണ്ടെന്ന് ഞാന്‍ തീരുമാനിക്കുകയായിരുന്നു.’

‘ഞാന്‍ സ്ഥിരമായി ബെഞ്ചിലിരിക്കുകയും എന്റെ അഭിപ്രായത്തില്‍ ക്ലബ് ക്രിക്കറ്റിന് പോലും വേണ്ടാത്തവര്‍ കളിക്കുകയും ചെയ്യുന്നത് എന്തൊരു വിരോധാഭാസമാണ്. ടീം സെലക്ഷന്റെ സുതാര്യതയെല്ലാം നഷ്ടമായിക്കഴിഞ്ഞു. ഇനിയും അവസരം കാത്തിരുന്ന് കരിയര്‍ കളയാനാകില്ല. ഇനി ഇത്തരം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ നമ്മള്‍ അതിന്റെ ഭാഗമായി തുടരേണ്ടതില്ലല്ലോ. ഇനി എനിക്ക് വളരെ കുറച്ചു സമയം മാത്രമേ ലഭിച്ചിട്ടുള്ളൂ എന്ന് അറിയാം. എങ്കിലും തുടര്‍ന്നും അനിശ്ചിതാവസ്ഥയ്ക്ക് വിട്ടുകൊടുക്കാനാകില്ല’ ഉന്‍മുക്ത് ചന്ദ് പറഞ്ഞു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി