'അണ്ടര്‍റേറ്റഡ്'; ട്രാവിസ് ഹെഡിന് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷില്‍നിന്ന് പ്രത്യേക പ്രശംസ

ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ട്രാവിസ് ഹെഡിന്റെ ബോളിംഗ് പ്രയത്നത്തെ പ്രശംസിച്ച് ഓസ്ട്രേലിയയുടെ സ്റ്റാന്‍ഡ്-ഇന്‍ ഏകദിന ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ്. പാര്‍ട്ട് ടൈം ബോളറായ ഹെഡിന്റെ നാല് വിക്കറ്റുകള്‍ പരമ്പരയില്‍ നിര്‍ണായകമായി. 5.63 എന്ന ഇക്കോണമിയില്‍ അദ്ദേഹം നാല് മത്സരങ്ങളില്‍ നിന്ന് ആറ് വിക്കറ്റ് വീഴ്ത്തി.

മധ്യനിരയിലും ഡെത്ത് ഓവറുകളിലും ഇംഗ്ലണ്ടിനെ പിന്തിരിപ്പിക്കാന്‍ ഓസ്ട്രേലിയ സ്പിന്നര്‍മാരിലേക്ക് തിരിഞ്ഞു. ഹെഡ്, മാറ്റ് ഷോര്‍ട്ട്, മാര്‍നസ് ലബുഷാഗ്നെ എന്നിവര്‍ക്ക് തങ്ങളുടെ കഴിവ് തെളിയിക്കാന്‍ പന്ത് നല്‍കി. അവസാന മത്സരത്തില്‍ ഓസ്ട്രേലിയ 32.2 സ്പിന്‍ ഓവറുകള്‍ ഉപയോഗിച്ചു, ഹെഡിന് 6.2 ഓവര്‍ ലഭിച്ചു.

സെഞ്ച്വറി നേടിയ ബെന്‍ ഡക്കറ്റിനെ ട്രാവിസ് പുറത്താക്കി. മറ്റ് ബാറ്റര്‍മാരെ തടഞ്ഞുനിര്‍ത്തി ഇംഗ്ലണ്ടിനെ 309 റണ്‍സില്‍ ഒതുക്കി. മഴ കാരണം ഡിഎല്‍എസ് രീതി വന്നതോടെ ഓസീസ് 49 റണ്‍സിന് വിജയിച്ചു.

ട്രാവിസ് ഹെഡ് അണ്ടര്‍റേറ്റഡായ ഒരു ബോളറാണ്. ഓരോ തവണയും അവന്‍ ബോള്‍ ചെയ്യാന്‍ വരുമ്പോള്‍, അവന്‍ കളി മാറ്റുമെന്ന് തോന്നുന്നു. നാമെല്ലാവരും അവന്റെ ആഘോഷങ്ങള്‍ ഇഷ്ടപ്പെടുന്നു, അവന്‍ ഒരു മികച്ച കഥാപാത്രമാണ്. പിച്ച് സ്പിന്നര്‍മാരെ സഹായിക്കുമ്പോള്‍ അദ്ദേഹത്തെപ്പോലെയുള്ള ഓപ്ഷനുകള്‍ ഞങ്ങള്‍ക്ക് ഭാഗ്യമാണ്- മിച്ചല്‍ മാര്‍ഷ് പറഞ്ഞു.

മൊത്തത്തിലുള്ള പ്രകടനത്തിന് ട്രാവിസ് ഹെഡ് പ്ലെയര്‍ ഓഫ് ദ മാച്ചും പ്ലെയര്‍ ഓഫ് ദി സീരീസും ആയി തിരഞ്ഞെടുക്കപ്പെട്ടു. നാല് ഇന്നിംഗ്സുകളിലായി 82.66 ശരാശരിയിലും 120.97 സ്ട്രൈക്ക് റേറ്റിലും 248 റണ്‍സ് നേടി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ