'അണ്ടര്‍റേറ്റഡ്'; ട്രാവിസ് ഹെഡിന് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷില്‍നിന്ന് പ്രത്യേക പ്രശംസ

ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ട്രാവിസ് ഹെഡിന്റെ ബോളിംഗ് പ്രയത്നത്തെ പ്രശംസിച്ച് ഓസ്ട്രേലിയയുടെ സ്റ്റാന്‍ഡ്-ഇന്‍ ഏകദിന ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ്. പാര്‍ട്ട് ടൈം ബോളറായ ഹെഡിന്റെ നാല് വിക്കറ്റുകള്‍ പരമ്പരയില്‍ നിര്‍ണായകമായി. 5.63 എന്ന ഇക്കോണമിയില്‍ അദ്ദേഹം നാല് മത്സരങ്ങളില്‍ നിന്ന് ആറ് വിക്കറ്റ് വീഴ്ത്തി.

മധ്യനിരയിലും ഡെത്ത് ഓവറുകളിലും ഇംഗ്ലണ്ടിനെ പിന്തിരിപ്പിക്കാന്‍ ഓസ്ട്രേലിയ സ്പിന്നര്‍മാരിലേക്ക് തിരിഞ്ഞു. ഹെഡ്, മാറ്റ് ഷോര്‍ട്ട്, മാര്‍നസ് ലബുഷാഗ്നെ എന്നിവര്‍ക്ക് തങ്ങളുടെ കഴിവ് തെളിയിക്കാന്‍ പന്ത് നല്‍കി. അവസാന മത്സരത്തില്‍ ഓസ്ട്രേലിയ 32.2 സ്പിന്‍ ഓവറുകള്‍ ഉപയോഗിച്ചു, ഹെഡിന് 6.2 ഓവര്‍ ലഭിച്ചു.

സെഞ്ച്വറി നേടിയ ബെന്‍ ഡക്കറ്റിനെ ട്രാവിസ് പുറത്താക്കി. മറ്റ് ബാറ്റര്‍മാരെ തടഞ്ഞുനിര്‍ത്തി ഇംഗ്ലണ്ടിനെ 309 റണ്‍സില്‍ ഒതുക്കി. മഴ കാരണം ഡിഎല്‍എസ് രീതി വന്നതോടെ ഓസീസ് 49 റണ്‍സിന് വിജയിച്ചു.

ട്രാവിസ് ഹെഡ് അണ്ടര്‍റേറ്റഡായ ഒരു ബോളറാണ്. ഓരോ തവണയും അവന്‍ ബോള്‍ ചെയ്യാന്‍ വരുമ്പോള്‍, അവന്‍ കളി മാറ്റുമെന്ന് തോന്നുന്നു. നാമെല്ലാവരും അവന്റെ ആഘോഷങ്ങള്‍ ഇഷ്ടപ്പെടുന്നു, അവന്‍ ഒരു മികച്ച കഥാപാത്രമാണ്. പിച്ച് സ്പിന്നര്‍മാരെ സഹായിക്കുമ്പോള്‍ അദ്ദേഹത്തെപ്പോലെയുള്ള ഓപ്ഷനുകള്‍ ഞങ്ങള്‍ക്ക് ഭാഗ്യമാണ്- മിച്ചല്‍ മാര്‍ഷ് പറഞ്ഞു.

മൊത്തത്തിലുള്ള പ്രകടനത്തിന് ട്രാവിസ് ഹെഡ് പ്ലെയര്‍ ഓഫ് ദ മാച്ചും പ്ലെയര്‍ ഓഫ് ദി സീരീസും ആയി തിരഞ്ഞെടുക്കപ്പെട്ടു. നാല് ഇന്നിംഗ്സുകളിലായി 82.66 ശരാശരിയിലും 120.97 സ്ട്രൈക്ക് റേറ്റിലും 248 റണ്‍സ് നേടി.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി