'അണ്ടര്‍റേറ്റഡ്'; ട്രാവിസ് ഹെഡിന് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷില്‍നിന്ന് പ്രത്യേക പ്രശംസ

ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ട്രാവിസ് ഹെഡിന്റെ ബോളിംഗ് പ്രയത്നത്തെ പ്രശംസിച്ച് ഓസ്ട്രേലിയയുടെ സ്റ്റാന്‍ഡ്-ഇന്‍ ഏകദിന ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ്. പാര്‍ട്ട് ടൈം ബോളറായ ഹെഡിന്റെ നാല് വിക്കറ്റുകള്‍ പരമ്പരയില്‍ നിര്‍ണായകമായി. 5.63 എന്ന ഇക്കോണമിയില്‍ അദ്ദേഹം നാല് മത്സരങ്ങളില്‍ നിന്ന് ആറ് വിക്കറ്റ് വീഴ്ത്തി.

മധ്യനിരയിലും ഡെത്ത് ഓവറുകളിലും ഇംഗ്ലണ്ടിനെ പിന്തിരിപ്പിക്കാന്‍ ഓസ്ട്രേലിയ സ്പിന്നര്‍മാരിലേക്ക് തിരിഞ്ഞു. ഹെഡ്, മാറ്റ് ഷോര്‍ട്ട്, മാര്‍നസ് ലബുഷാഗ്നെ എന്നിവര്‍ക്ക് തങ്ങളുടെ കഴിവ് തെളിയിക്കാന്‍ പന്ത് നല്‍കി. അവസാന മത്സരത്തില്‍ ഓസ്ട്രേലിയ 32.2 സ്പിന്‍ ഓവറുകള്‍ ഉപയോഗിച്ചു, ഹെഡിന് 6.2 ഓവര്‍ ലഭിച്ചു.

സെഞ്ച്വറി നേടിയ ബെന്‍ ഡക്കറ്റിനെ ട്രാവിസ് പുറത്താക്കി. മറ്റ് ബാറ്റര്‍മാരെ തടഞ്ഞുനിര്‍ത്തി ഇംഗ്ലണ്ടിനെ 309 റണ്‍സില്‍ ഒതുക്കി. മഴ കാരണം ഡിഎല്‍എസ് രീതി വന്നതോടെ ഓസീസ് 49 റണ്‍സിന് വിജയിച്ചു.

ട്രാവിസ് ഹെഡ് അണ്ടര്‍റേറ്റഡായ ഒരു ബോളറാണ്. ഓരോ തവണയും അവന്‍ ബോള്‍ ചെയ്യാന്‍ വരുമ്പോള്‍, അവന്‍ കളി മാറ്റുമെന്ന് തോന്നുന്നു. നാമെല്ലാവരും അവന്റെ ആഘോഷങ്ങള്‍ ഇഷ്ടപ്പെടുന്നു, അവന്‍ ഒരു മികച്ച കഥാപാത്രമാണ്. പിച്ച് സ്പിന്നര്‍മാരെ സഹായിക്കുമ്പോള്‍ അദ്ദേഹത്തെപ്പോലെയുള്ള ഓപ്ഷനുകള്‍ ഞങ്ങള്‍ക്ക് ഭാഗ്യമാണ്- മിച്ചല്‍ മാര്‍ഷ് പറഞ്ഞു.

മൊത്തത്തിലുള്ള പ്രകടനത്തിന് ട്രാവിസ് ഹെഡ് പ്ലെയര്‍ ഓഫ് ദ മാച്ചും പ്ലെയര്‍ ഓഫ് ദി സീരീസും ആയി തിരഞ്ഞെടുക്കപ്പെട്ടു. നാല് ഇന്നിംഗ്സുകളിലായി 82.66 ശരാശരിയിലും 120.97 സ്ട്രൈക്ക് റേറ്റിലും 248 റണ്‍സ് നേടി.

Latest Stories

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്